കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ തുറന്ന ദുരിതാശ്വാസ ക്യാംപുകളില്‍ അവശേഷിക്കുന്നത് ആറ് ക്യാംപുകള്‍. 98 കുടുംബങ്ങളിലായി 349 പേരാണ് ക്യാംപുകളില്‍ കഴിയുന്നത്.

പറവൂര്‍, കണയന്നൂര്‍, ആലുവ താലൂക്കുകളിലാണ് ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്. പറവൂര്‍ താലൂക്കിലെ എംഐയുപി സ്‌കൂള്‍, വെളിയത്തുനാട്, കണയന്നൂര്‍ താലൂക്കിലെ ജിഎച്ച്എസ് വെണ്ണല, സെന്റ് മേരീസ് യുപി സ്‌കൂള്‍, തുതിയൂര്‍, അംഗന്‍വാടി നം.79 മേക്കര, പകല്‍വീട്, എരൂര്‍, ആലുവ താലൂക്കിലെ ജിഎല്‍പിഎസ്, വട്ടപ്പറമ്പ് എന്നിവിടങ്ങളിലാണ് ക്യാംപുകളുള്ളത്. വട്ടപ്പറമ്പ് ജിഎല്‍പിഎസ് ക്യാംപിലാണ് ഏറ്റവും കൂടുതല്‍ പേരുള്ളത്. ഇവിടെ 46 കുടുംബങ്ങളിലെ 157 പേരാണ് കഴിയുന്നത്. മഴ ശമിച്ചതോടെ ക്യാംപുകള്‍ ഇന്നത്തോടെ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കും.