ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തീരദേശത്തെ മത്സ്യത്തൊഴിലാളി വിഭാഗത്തിൽ നിന്നും പോലീസ് വകുപ്പിൽ കോസ്റ്റൽ വാർഡന്മരായി 200 പേരെ കരാറടിസ്ഥാനത്തിൽ നിയമിക്കും.

സാംസ്‌കാരിക വകുപ്പിനു കീഴിലുളള സ്ഥാപനങ്ങളുടെ ചെയർമാന്മരുടെയും വൈസ് ചെയർമാന്മരുടെയും ഓണറേറിയം പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചു.

കേരള ഹൈക്കോടതിയിലേക്ക് 105 തസ്തികകൾ (വിവിധം) സൃഷ്ടിക്കാൻ തീരുമാനിച്ചു.

കേരള അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാബോർഡുമായി ലയിപ്പിച്ച കേരള കൈത്തൊഴിലാളി-വിദഗ്ധ തൊഴിലാളി ക്ഷേമപദ്ധതിയിലെ സ്ഥിരം ജീവനക്കാർക്ക് ശമ്പളപരിഷ്‌കരണം നടപ്പാക്കാൻ തീരുമാനിച്ചു.

കോഴിക്കോട് ആസ്ഥാനമായി രൂപീകരിച്ച മൂന്നംഗ വഖഫ് ട്രിബ്യൂണലിന്റെ പ്രവർത്തനത്തിന് 15 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ദിവസ വേതനാടിസ്ഥാനത്തിൽ മൂന്ന് ഡ്രൈവർമാരേയും നിയമിക്കും.

ജൂലൈ 13-ന് പൊന്നാനിയിലുണ്ടായ കടൽ ക്ഷോഭത്തിൽ തകർന്ന മത്സ്യബന്ധനയാനങ്ങൾക്കും ഉപകരണങ്ങൾക്കുമുണ്ടായ നഷ്ടത്തിന് തുല്യമായ നഷ്ടപരിഹാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിക്കും.

കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ നിയമത്തിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബിൽ മന്ത്രിസഭ അംഗീകരിച്ചു. 2008-ലെ നിയമപ്രകാരം 2007 ഡിസംബർ 31 വരെയുളള കാലത്തേക്കുളള കടങ്ങൾക്കു മാത്രമേ ആശ്വാസം നൽകാൻ കഴിയൂ. കടാശ്വാസത്തിന് പരിഗണിക്കുന്നതിനുളള കാലപരിധി 2008 ഡിസംബർ 31 വരെ ദീർഘിപ്പിക്കുന്നതിനാണ് പ്രധാനമായും ഭേദഗതി കൊണ്ടുവരുന്നത്.