ജില്ലയിലെ പ്രളയാനന്തര പുനര്‍നിര്‍മ്മാണ പദ്ധതിയായ പുനര്‍ജ്ജനിയുടെ ഭവന സന്ദര്‍ശന പരിപാടികള്‍ക്ക് ഗാന്ധിജയന്തി വാരത്തില്‍ തുടക്കമായി. വിവിധ വകുപ്പുദ്ദ്യോഗസ്ഥര്‍ പ്രളയക്കെടുതി ഏറ്റവും കൂടുതല്‍ നേരിട്ട പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രദേശവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കി പ്രളയാനന്തര പുനര്‍നിര്‍മ്മാണം വേഗത്തിലാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യ ദിനത്തില്‍ ചെങ്ങളം പട്ടടയിലെ വലിയതറ കോളനി ഉള്‍പ്പെടെയുള്ള 60 വീടുകളും അയര്‍ക്കുന്നം പഞ്ചായത്തിലെ മഹാത്മാ കോളനിയിലെ 37 വീടുകളും സന്ദര്‍ശിച്ചു. പട്ടടയില്‍ വാര്‍ഡ് മെമ്പര്‍ ബിന്‍സി ജേക്കബും മഹാത്മാ കോളനിയില്‍ വാര്‍ഡു മെമ്പര്‍ കൂടിയായ അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോനി മോള്‍ ജയ്‌മോന്‍ കോളനിയിലെ പ്രശ്‌നങ്ങള്‍ വിശദീകരിച്ചു. വൈസ് പ്രസിഡന്റ് അജിത്ത് പള്ളം ബ്ലോക്ക് പ്രസിഡന്റ് ടി. ശശീന്ദ്രനാഥ് എന്നിവരും സന്നിഹിതരായിരുന്നു.  ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും നേതൃത്വത്തിലാണ് ഭവനസന്ദര്‍ശനം നടത്തിയത്. 
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി.കെ.തോമസ്, തഹസില്‍ദാര്‍ ബി.അശോക്, വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സജീവ് രത്നാകരന്‍, ദാരിദ്ര്യ ലഘൂകരണവിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജെ. ബെന്നി, എ.ഡി.സി.(ജനറല്‍) പി.എസ് ഷിനോ, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍ സുരേഷ്, ഹരിതകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേശ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ റെജിമോള്‍ മാത്യു, ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.എം അനില്‍ കുമാര്‍, കെ.എസ്.സി.ഇ.ബി സബ് എഞ്ചിനീയര്‍ കെ.എസ് ബൈജു, കൃഷി ഓഫീസര്‍ എ.ആര്‍ ഗൗരി, വനിതാ പ്രോട്ടക്ഷന്‍ ഓഫീസര്‍ പി.എന്‍. ശ്രീദേവി, ജലവിഭവവകുപ്പ് എക്‌സി.എഞ്ചിനീയര്‍ കെ.ജെ ജോര്‍ജ്ജ്, ജലവിഭവവകുപ്പ് മൈനര്‍ ഇറിഗേഷന്‍ ഓവര്‍സിയര്‍ കെ.എം. സിറാജ്,  തിരുവാര്‍പ്പ് പഞ്ചായത്ത് സെക്രട്ടറി പി.ജെ ജോര്‍ജ്ജ,് പള്ളം വി.ഇ.ഓ എ. നിസാമുദ്ദീന്‍, കൃഷി ഓഫീസര്‍ അനീന സൂസണ്‍ സക്കറിയ, അയര്‍ക്കുന്നം വില്ലേജ് ഓഫീസര്‍ രാജേഷ്, തൊഴിലുറപ്പ് ഓവര്‍സിയര്‍ ആശാമോള്‍  തുടങ്ങി ഉദ്യോഗസ്ഥരുടെ 40 അംഗസംഘമാണ് ഭവനസന്ദര്‍ശനം നടത്തിയത്.