ഗവ. മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പുതുതായി നിര്‍മ്മിച്ച, പവര്‍ ലോണ്‍ട്രി, സ്‌ട്രോക്ക് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.  എക്‌സറെ ഇമേജിങിനുള്ള അത്യാധുനിക സംവിധാനമാണ്ഡിജിറ്റല്‍ റേഡിയോഗ്രഫി സിസ്റ്റം. സാധാരണ എക്‌സറെയിലുള്ള ഫോട്ടോഗ്രാഫി ഫിലിമിന് പകരം എക്‌സറെ സെസറുകള്‍ ഉപയോഗിച്ചാണ് ഇതില്‍ ഇമേജിങ് ചെയ്യുന്നത്. കുടല്‍ കൃത്യവും വ്യക്തവുമായ ഫലം നല്‍കുന്നുണ്ടെന്ന് മാത്രമല്ല, രോഗിയുടെ സൗകര്യത്തിനനുസരിച്ച് നിന്നോ ഇരുന്നോ എക്‌സറേക്ക് വിധേയനാക്കാന്‍ സാധിക്കും. ഉപകരണം ചെറുതായി നീക്കിയാല്‍ ശരീരത്തിന്റെ ഏത് ഭാഗത്തെയും എക്‌സറെ എടുക്കാന്‍ ആവുമെന്നത്ഡിജിറ്റല്‍ റേഡിയോഗ്രഫിയുടെ ഗുണമാണ്. കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ മുഖേനയാണ് സിസ്റ്റം സ്ഥാപിച്ചത്.
സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ഇതുവരെ പവര്‍ ലോണ്‍ട്രി ഇല്ലാത്തതിനാല്‍ കാത്ത് ലാബില്‍ നിന്നുള്‍പ്പെടെയുള്ള തുണിത്തരങ്ങള്‍ അലക്കുന്നതിനും ഉണക്കുന്നതിനും മെഡിക്കല്‍ കോളെജ് ആശുപത്രിയിലെ ലോണ്‍ട്രിയാണ് ഉപയോഗിച്ചിരുന്നത്. 20 ലക്ഷം രൂപ ചെലവിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. പക്ഷാഘാതം മരണ കാരണങ്ങളില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന രോഗമാണ്. പക്ഷാഘാതം വന്നവര്‍ക്ക് അടിയന്തിര വിദഗ്ദ ചികിത്സ നല്‍കുന്നതിനാണ് സ്‌ട്രോക്ക് ഐ.സി.യു നിര്‍മ്മിച്ചത്. ഇവിടെ മൂന്ന് വെന്റിലേറ്ററുകള്‍, 13 കിടക്കകള്‍, എട്ട് മോണിറ്റര്‍ എന്നിവയുള്‍പ്പെടെ 45 ലക്ഷം രൂപയുടെ വിദഗ്ദ ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ട്. രോഗം തുടങ്ങി 4-5 മണിക്കൂറിനുള്ളില്‍ രക്തം കട്ടപിടിക്കാനുള്ള മരുന്ന് നല്‍കുന്നമെക്കാനിക്കല്‍ തോബ് ടെക്ടമി ചികിത്സയുംകട്ട പിടിച്ച രക്തം വലിച്ചെടുക്കുന്ന ക്യാനിയോട്ടോമി ചികിത്സ എന്നീ ആധുനിക ചികിത്സാ സൗകര്യവും ലഭിക്കും.
എ. പ്രദീപ് കുമാര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഒ. സുനിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ.സി. ശ്രീകുമാര്‍, ചെസ്റ്റ് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. ടി.പി. രാജഗോപാല്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം. നാരായണന്‍ മാസ്റ്റര്‍, സി. സത്യചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ കോളേജ് പ്രിസിപ്പാള്‍ ഡോ.വി.ആര്‍. രാജേന്ദ്രന്‍ നന്ദിയും എം.സി.എച്ച് സൂപ്രണ്ട് ഡോ.കെ.ജി. സജീത്ത് കുമാര്‍ നന്ദിയും പറഞ്ഞു.