ലോകസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടിക പുതുക്കുവാനായി ജില്ലയിൽ മാർച്ച് 21 വരെ 10767 അപേക്ഷകൾ ലഭിച്ചു. സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത്. 3761 അപേക്ഷകളാണ് ഇവിടെനിന്നും ലഭിച്ചത്. കൽപ്പറ്റ നിയോജകമണ്ഡലത്തിൽ നിന്നും 3610 അപേക്ഷകളും മാനന്തവാടി നിയോജകമണ്ഡലത്തിൽ നിന്നും 3396 അപേക്ഷകളും ലഭിച്ചു. അപേക്ഷ പരിശോധിച്ചതിൽ 247 അപേക്ഷകൾ വിവിധ കാരണങ്ങളാൽ നിരസിച്ചു. മാനന്തവാടി-130, സുൽത്താൻ ബത്തേരി-77, കൽപ്പറ്റ-40 എന്നിങ്ങനെയാണ് നിയോജകമണ്ഡലം അടിസ്ഥാനത്തിൽ നിരസിച്ചത്. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഈ മാസം 25 വരെയാണ് അവസരം നൽകിയിരിക്കുന്നത്.
ഭൂരിഭാഗം അപേക്ഷകളും വോട്ടർ പട്ടികയിൽ പുതുതായി പേരു ചേർക്കാനുളളവയാണ്. ഇത്തരത്തിലുളള 8767 അപേക്ഷകളാണ് ജില്ലയിൽ ലഭിച്ചത്. കൽപ്പറ്റ നിയോജകമണ്ഡലത്തിൽ നിന്നും 2773 അപേക്ഷകളും മാനന്തവാടി നിയോജകമണ്ഡലത്തിൽ നിന്നും 2911 അപേക്ഷകളും സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിൽ നിന്നും 3083 അപേക്ഷകളുമാണ് ലഭിച്ചത്. വോട്ടർ പട്ടികയിൽ പേരു ചേർക്കാനായി പ്രവാസികളിൽ നിന്നും 139 അപേക്ഷകൾ കിട്ടി. മാനന്തവാടി നിയോജകമണ്ഡലത്തിൽ നിന്നും 55, സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിൽ നിന്നും 31, കൽപ്പറ്റ നിയോജകമണ്ഡലത്തിൽ നിന്നും 53 അപേക്ഷകളാണ് ലഭിച്ചത്. പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നതിനുളള 50 അപേക്ഷകളും ലഭിച്ചിട്ടുണ്ട്. മാനന്തവാടി (8), സുൽത്താൻ ബത്തേരി (11), കൽപ്പറ്റ (31) എന്നിങ്ങനെയാണ് അപേക്ഷകൾ. ഒരു മണ്ഡലത്തിൽ നിന്നും നിലവിലെ വിലാസത്തിലെ ബൂത്തിലേക്ക് മാറാനായി അപേക്ഷിച്ചത് 409 പേരാണ്. കൽപ്പറ്റ നിയോജകമണ്ഡലത്തിൽ നിന്നും 164 അപേക്ഷകളും മാനന്തവാടി നിയോജകമണ്ഡലത്തിൽ നിന്നും 127 അപേക്ഷകളും സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിൽ നിന്നും 118 അപേക്ഷകളും ലഭിച്ചു. ഇതിൽ 286 അപേക്ഷകൾ പരിഗണിച്ചപ്പോൾ 118 എണ്ണം നിരസിച്ചു. വോട്ടർ പട്ടികയിൽ ഉൾപ്പെട്ട പേര് ഒഴിവാക്കാനായി 50 അപേക്ഷകളും ഭേദഗതി വരുത്താനായി 1402 അപേക്ഷകളും ലഭിച്ചിട്ടുണ്ട്.