കേരളത്തെ ഭവനരഹിതരില്ലാത്ത സംസ്ഥാനമാക്കുകയെന്ന ലക്ഷ്യമാണ് ലൈഫ് പദ്ധതിയിലൂടെ പൂവണിയുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കർ വി.ശശി പറഞ്ഞു.  അർഹരായവരെ കണ്ടെത്തി ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്താൻ ആറ്റിങ്ങൽ നഗരസഭ നടത്തിയ പ്രവർത്തനം മറ്റ് തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങൾക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ആറ്റിങ്ങൽ നഗരസഭയിലെ ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈഫ് പദ്ധതിയിലൂടെ 247 വീടുകളാണ് ആറ്റിങ്ങൽ നഗരസഭയ്ക്ക് അനുവദിച്ചത്. ഇതിൽ 183 എണ്ണം പൂർത്തീകരിച്ചു. ബാക്കിയുള്ളവയുടെ നിർമാണം ഈ മാസം പൂർത്തിയാക്കുമെന്ന് നഗരസഭ ചെയർമാൻ എം.പ്രദീപ് പറഞ്ഞു. പുതുതായി 65 വീടുകൾ കൂടി നഗരസഭയ്ക്ക് അനുവദിച്ചിട്ടുണ്ട്. ആറ്റിങ്ങൽ മുൻസിപ്പൽ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എം.പ്രദീപ്  അധ്യക്ഷത വഹിച്ചു. നഗരസഭ അംഗങ്ങൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.