മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം വിവിധ താലൂക്കുകളില്‍ നടക്കുന്ന ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തിന് കാസര്‍കോട് ജില്ലയില്‍ തുടക്കമായി. ഈ വര്‍ഷത്തെ ആദ്യ അദാലത്ത് ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ നടന്നു. ഓണ്‍ലൈനായി ലഭിച്ച 90 പരാതികളില്‍ നടപടിയായി. 78 പരാതികളുടെ നടപടി പൂര്‍ത്തീകരിച്ചെന്നും 21 എണ്ണം തുടര്‍ നടപടി ഉടന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കുമെന്നും ജ്ില്ലാകളക്ടര്‍ ഡോ.ഡി സജിത് ബാബു പറഞ്ഞു. അദാലത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2018 ന് നടന്ന അദാലത്തിന് ശേഷം നടക്കുന്ന 2020 അദാലത്തിലെത്തുമ്പോള്‍ വലിയ സന്തോഷമുണ്ട്. റവന്യൂ വകുപ്പിന്റെ തീവ്ര പ്രയത്നത്തിലൂടെ ജില്ലയില്‍ 2017 ന് മുന്‍പുള്ള 29345 ഫയലുകള്‍ തീര്‍പ്പാക്കി. ബാക്കിയുള്ളത് 3367 ഫയലുകള്‍ മാത്രമാണ്. കളക്ടറേറ്റില്‍ 14932 ഫയലുകളില്‍ 13692 ഫയലുകള്‍ തീര്‍പ്പാക്കിയെന്നും ജി്ല്ലാ കളക്ടര്‍ പറഞ്ഞു. പരാതികളില്‍ നടപടിയെടുക്കാന്‍ റവന്യൂ വകുപ്പ് കാണിക്കുന്ന കാര്യക്ഷമത മറ്റ് വകുപ്പുകള്‍ക്കും മാതൃകയാകണമെന്നും ഓരോ ഫയലിലും ഓരോ ജീവിതങ്ങളാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
, വിവിധ വകുപ്പ് മേധാവികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ വ പ്രത്യേകം സജ്ജമാക്കയ അദാലത്ത് വേദിയിലെത്തി. അദാലത്ത് വേദിയില്‍ രജിസ്റ്റര്‍ ചെയ്ത പരാതികള്‍ കേട്ട ശേഷം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കളക്ടര്‍ കൈമാറി. അദാലത്തില്‍ 70 പരാതികള്‍ നേരിട്ട് ലഭിച്ചു. പരാതികള്‍ എല്ലാം പരിശോധിച്ച ശേഷം പതിനഞ്ച് ദിവസത്തിനകം അപേക്ഷകര്‍ക്ക് മറുപടി ലഭിക്കും. ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ബാബു, സബ്കളക്ടര്‍ അരുണ്‍കെ.വിജയന്‍, എ.ഡി.എം. എന്‍ ദേവീദാസ് ഡപ്യൂട്ടി കളക്ടര്‍ (ആര്‍ ആര്‍) പി ആര്‍ രാധിക തഹസില്‍ദാര്‍ എന്‍ മണിരാജ് എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.

ഫോട്ടോ അടിക്കുറിപ്പ്( ഹോസ്ദുര്‍ഗ് പാരാതി അദാലത്ത്1,2)
ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ നടന്ന ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്തില്‍ നിന്ന്.

കൃഷ്ണന്‍ നായരുടെ കണ്ണീരൊപ്പി ജില്ലാ കളക്ടര്‍

ചികിത്സയ്ക്കായി ബാങ്കില്‍ നിന്ന് കടമെടുത്ത അഞ്ച് ലക്ഷം രൂപ എഴുതി തള്ളണമെന്ന ആവശ്യവുമായി എത്തിയ കൃഷണന്‍ നായര്‍ ജില്ലാ കളക്ടറുടെ കരുതല്‍. കാലങ്ങളായി വിവിധ ക്യാമ്പുകളില്‍ കയറി ഇറങ്ങി മടുത്ത ഈ അച്ഛന് ഏറെ ആശ്വാസമാണ് കളക്ടറുടെ ഇടപെടല്‍.പരസഹായമില്ലാതെ എഴുന്നേറ്റ് നില്‍ക്കാനാകാത്ത മകനെ ചികിത്സിക്കാന്‍ ഹോസ്ദുര്‍ഗ്ഗ് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ നിന്ന് കടമെടുത്ത അഞ്ച് ലക്ഷം രൂപ കഴിയാവുന്ന അത്രയും തിരിച്ചടച്ചു. കുടിശ്ശിക ഏറി വരികയാണ്. മുഴുവന്‍ അടച്ച തീര്‍ക്കാന്‍ കഴിയുന്നില്ല. വാര്‍ധക്യത്തിന്റെ അവശതകളോടെ കൃഷ്ണന്‍ നമ്പ്യാര്‍ കളക്ടറോട് പറഞ്ഞു.
കിടപ്പിലായ ഭാര്യയ്ക്കും മകനും കൃഷ്ണന്‍ നായര്‍ മാത്രമാണ് ആശ്രയം. സര്‍ക്കാറിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പരിപാടി 2020ല്‍ ഉള്‍പ്പെടുത്തി വേണ്ട നടപടി സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. രുഗ്മിണി എന്ന പേരിലുള്ള ബാങ്ക് അക്കൗണ്ട് പരിശോധിച്ച്, ബാങ്കുമായി ബന്ധപ്പെട്ട് അടക്കാനുള്ള തുകയില്‍ പരമാവധി ഇളവ് നല്‍കാന്‍ അറിയിച്ചിട്ടുണ്ടെന്ന് സഹകരണ അസി.രജിസ്ട്രാര്‍ അറിയിച്ചു.

വയലില്‍ നിന്ന് വീട്ടിലേക്ക് വെള്ളം കയറുന്നു, വീടിന് ചുറ്റുമതില്‍ കെട്ടി സംരക്ഷണം ഒരുക്കണമെന്ന അതിയാമ്പൂര്‍ സൗപര്‍ണികയില്‍ ദാമോദരന്റെ പരാതിയില്‍ കളക്ടര്‍ ഇടപെട്ടു. മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ദാമോദരന്റെ വീടിന്റെ സംരക്ഷണ ഉറപ്പുവരുത്താന്‍ ജൈവരീതിയില്‍ ചുറ്റുമതില്‍ മുളം തൈകള്‍ നട്ടുവളര്‍ത്തി ജൈവ വേലി സംരക്ഷണം ഒരുക്കാന്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.
മടിക്കൈ പഞ്ചായത്തിലെ കാലിച്ചാംപൊതിയിലെ കുടുംബ ക്ഷേമ കേന്ദ്രത്തിലേക്ക് കുഴിച്ച കുഴല്‍ കിണര്‍ നിറയെ വെള്ളമുണ്ടായിരുന്നിട്ടും ഉപയോഗിക്കാതിരിക്കുന്നതിനെതിരെ സാമൂഹ്യ പ്രവര്‍ത്തകനായ നാരായണന്‍ നല്‍കിയ പരാതിയില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു നടപടി സ്വീകരിച്ചു. പരാതി ഭൂജല വകുപ്പിന് കൈമാറി. അരയിക്കടവ് – കാലിച്ചാംപൊതി റോഡിന്റെ 300 മീറ്റര്‍ റോഡ് ടാറ് ചെയ്യാതെ വിട്ടതിനെതിരെ നല്‍കിയ പരാതിയില്‍ കളക്ടര്‍ നടപടി സ്വീകരിച്ച് ജില്ലാപഞ്ചായത്തിന് പരാതി കൈമാറി.