കാക്കനാട്: വനിതാ കമ്മീഷന്റെ അദാലത്തിൽ പരാതിക്കാര്‍ വരാതിരിക്കുന്നത് തെറ്റായ പ്രവണതയാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്‍പ്പെടെ ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെടുന്നതായി കമ്മീഷന്‍ വിലയിരുത്തി. പൊതു ഇടങ്ങൾ സ്ത്രീകൾക്കും പ്രാപ്യമാക്കുന്നതിനായുള്ള സർക്കാർ ശ്രമങ്ങൾക്ക് എല്ലാ സ്ത്രീകളുടെയും പിന്തുണ ഉണ്ടാകണമെന്നും ചെയര്‍പേഴ്‌സണ്‍ അഭിപ്രായപ്പെട്ടു.

എറണാകുളം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ ആകെ പരിഗണിച്ച 85 പരാതികളില്‍ 18 പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ചു. എട്ട് പരാതികള്‍ പോലീസ് റിപ്പോര്‍ട്ടുകള്‍ക്കായും രണ്ട് പരാതികള്‍ കൗണ്‍സിലിംഗിനും അയച്ചു. 57 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. വതിതാ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ഷിജി ശിവജി, ഇ.എം രാധ, സബ് ഇന്‍സ്‌പെക്ടര്‍ സുമിത്ര വി.ജി എന്നിവര്‍ അദാലത്തിൽ പങ്കെടുത്തു.