*ഇന്ന് തിരുവനന്തപുരം  ജില്ലയിൽ പുതുതായി  54 പേർ  രോഗനിരീക്ഷണത്തിലായി.
97 പേർ 28 ദിവസ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി

* ജില്ലയിൽ  17,295 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്.
* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗ ലക്ഷണങ്ങളുമായി 27 പേരെ പ്രവേശിപ്പിച്ചു  20 പേരെ ഡിസ്ചാർജ് ചെയ്തു.

* തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 32 പേരും ജനറൽ ആശുപത്രിയിൽ 27 പേരും പേരൂർക്കട  മാതൃകാ ആശുപത്രിയിൽ നാല് പേരും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ എട്ട് പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒരാളും എസ്.എ.റ്റി ആശുപത്രിയിൽ മൂന്ന് പേരും കിംസ് ആശുപത്രിയിൽ  നാല് പേരും അനന്തപുരി ആശുപത്രിയിൽ  ഒരാളും ചേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ നാല് പേരും ഉൾപ്പെടെ 84 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിലുണ്ട്.

ഇന്ന് ഒരാളുടെ പരിശോധനാ ഫലം പോസിറ്റീവായി. തിരുവല്ലം സ്വദേശിയായ 47 കാരന്റെ ഫലമാണ് പോസിറ്റീവ്. മാർച്ച് 21ന് ദുബായിൽ നിന്നെത്തിയയാളാണ്. രോഗലക്ഷണങ്ങളില്ലാതിരുന്നതിനാൽ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.
ജില്ലയിൽ ഇന്നുവരെ 15 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇപ്പോൾ ചികിത്സയിലുള്ളവർ 10, രോഗം ഭേദമായവർ 4, മരണം 1. ചികിത്സയിലുള്ളവരിൽ ഒരു മലപ്പുറം സ്വദേശിയും ഒരു കൊല്ലം സ്വദേശിയും ഉൾപ്പെടുന്നു.

* ഇന്ന്  162 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ആകെ അയച്ച 1642 സാമ്പിളുകളിൽ 1402 പരിശോധനാഫലം ഇതു വരെ ലഭിച്ചു. ഇന്ന് ലഭിച്ചതിൽ 63 പരിശോധനാ ഫലം നെഗറ്റീവാണ്

*മരണമടഞ്ഞ പോത്തൻകോട് സ്വദേശി പങ്കെടുത്ത പി.റ്റി.എ മീറ്റിംഗിലും ജുമാ നിസ്‌കാരത്തിലും പങ്കെടുത്തവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി  എടുക്കുന്നത് ഇന്നും തുടർന്നു. ഇന്നലെയും ഇന്നുമായി 131 സാമ്പിളുകൾ എടുത്തു.

* കരുതൽ നിരീക്ഷണത്തിനായി യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റലിൽ 86 പേരെയും വിമൻസ് ഹോസ്റ്റലിൽ 35 പേരെയും ഐ എം ജി ഹോസ്റ്റലിൽ 45 പേരെയും വേളി സമേതി ഹോസ്റ്റലിൽ 19 പേരെയും മൺവിള കോ ഓപറേറ്റീവ്  ട്രെയിനിംഗ് ഇൻസ്റ്റിസ്റ്റ്യൂട്ടിൽ 16 പേരെയും മാർ ഇവാനിയോസ് ഹോസ്റ്റലിൽ 159 പേരെയും വിഴിഞ്ഞം സെൻറ് മേരീസ് സ്‌കൂളിൽ 103 പേരെയും പൊഴിയൂർ എൽ.പി.സ്‌കൂളിൽ 72 പേരെയും  പൊഴിയൂർ  സെന്റ് മാതാ സ്‌കൂളിൽ 72 പേരെയും നിംസ് ഹോസ്റ്റലിൽ 27 പേരെയും  കരുതൽ നിരീക്ഷണത്തിൽ താമസിപ്പിച്ചിട്ടുണ്ട്. കരുതൽ കേന്ദ്രങ്ങളിൽ ആകെ 634 പേർ നിരീക്ഷണത്തിലുണ്ട്

* അമരവിള, കോഴിവിള, ഇഞ്ചിവിള, ആറുകാണി, വെള്ളറട, നെട്ട, കാരക്കോണം-കന്നുമാമൂട്, ആറ്റുപുറം, തട്ടത്തുമല, കാപ്പിൽ, മടത്തറഎന്നിവിടങ്ങളിലായി  3225 വാഹനങ്ങളിലെ  5271 യാത്രക്കാരെ  സ്‌ക്രീനിംഗ് നടത്തി.
*കളക്ടറേറ്റ് കൺട്‌റോൾ റൂമിൽ 238 കാളുകളും ദിശ കാൾ സെന്ററിൽ 261 കാളുകളുമാണ്  ഇന്ന്
എത്തിയത്.
* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 19 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 1006 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട് . ഇതുവരെ  10328 പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്
* ഫിസിഷ്യൻ, പൾമൊണോളജിസ്റ്റ്, അനസ്തറ്റിസ്റ്റ് എന്നിവർക്ക് ഇന്റൻസീവ്  കെയർ മാനേജ്‌മെൻറ് പരിശീലനം ജനറൽ ആശുപത്രിയിൽ  നൽകി . മെസിക്കൽ കോളേജ് ആശുപത്രിയിൽ കൊറോണ മാനേജ്‌മെന്റ്, ഐ.സി.യു മാനേജ്‌മെന്റ് എന്നിവയിൽ ഡോക്ടർമാർക്കും പാരാമെഡിക്കൽ സ്റ്റാഫിനും പരിശീലനം നൽകി.

*ഫീൽഡ് തല സർവൈലൻസിന്റെ ഭാഗമായി 3038 ടീമുകൾ ഇന്ന് 14960 പേരെ വീടുകളിൽ എത്തി ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുകയും ആവശ്യമായ ബോധവത്കരണം നടത്തുകയും ചെയ്തു.

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായവരുടെ ആകെ എണ്ണം -18005

2.വീടുകളിൽ നിരീക്ഷണ ത്തിൽ ഉള്ളവരുടെ എണ്ണം -17295

3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -84

4. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം – 54

വിദേശത്ത് നിന്നെത്തിയവരും അവരുമായി നേരിട്ട് ഇടപഴകിയിട്ടുള്ളവരും നിർബന്ധമായും വീടുകളിൽ ക്വാറൻറൈനിൽ കഴിയണം. ഇവർക്ക് പനി,ചുമ,തുമ്മൽ,ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന്  കളക്ടറേറ്റ് കൺട്രോൾ റൂമിലെ  ടോൾ ഫ്രീ നമ്പരായ 1077 ലേക്കോ ദിശ 1056 ലേക്ക് അറിയിക്കുകയും അവരുടെ നിർദ്ദേശപ്രകാരം മാത്രം ആശുപത്രിയിലേക്ക് പോകുകയും വേണം.

കോവിഡ് 19 മായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിൽ മാനസിക പ്രയാസങ്ങൾ നേരിട്ടാൽ 9846854844
എന്ന നമ്പരിലേക്ക് വിളിക്കാവുന്നതാണ്. കൗൺസലിംഗ് സേവനത്തിനായി രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ വിളിക്കാവുന്നതാണ്.

സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക, രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക,കണ്ണ്,മൂക്ക്,വായ എന്നിവിടങ്ങളിൽ അനാവശ്യമായി സ്പർശിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ പാലിക്കുന്നത് രോഗം പകരുന്നത് തടയുവാൻ സഹായിക്കും
രോഗലക്ഷണങ്ങളുള്ളവർ പ്രായമായവർ, ഗർഭിണികൾ, ചെറിയ കുട്ടികൾ, മറ്റ് അസുഖങ്ങളുളളവർ എന്നിവരുമായി ഇടപഴകരുത്.

വിദേശത്ത് നിന്ന് എത്തിയവരോ അവരോട് സമ്പർക്കമുണ്ടായിട്ടുള്ളവരോ പൊതുസ്ഥലങ്ങളിൽ എത്തിയാൽ 9188610100 എന്ന വാട്‌സ് ആപ്പ് നമ്പരിലേക്ക് വിളിക്കുകയോ ഫോട്ടോ എടുത്ത് അയയ്ക്കുകയോ ചെയ്യാം

മദ്യപാന ആസക്തിയുള്ളവർ  വിടുതൽ ലക്ഷണങ്ങൾ കാണിച്ചാൽ എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിക്കേണ്ടതാണ്.