കോഴിക്കോട് – ജില്ലയില്‍  വെള്ളിയാഴ്ച 14 കോവിഡ് പോസിറ്റീവ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു .

പോസിറ്റീവായവര്‍:

1. ബാലുശ്ശേരി സ്വദേശി (30) ജൂണ്‍ 19 ന് കുവൈത്തില്‍ നിന്ന് വിമാന മാര്‍ഗ്ഗം കണ്ണൂര്‍ എയര്‍പ്പോര്‍ട്ടിലെത്തി . സഹപ്രവര്‍ത്തകന്‍ പോസിറ്റീവ് ആയതിനാല്‍ ഇദ്ദേഹത്തെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി . ജൂണ്‍ 30 ന് സ്രവ പരിശോധന നടത്തി . ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ് .

2. കൊളത്തറ സ്വദേശി (26) ഇദ്ദേഹം കോഴിക്കോട് വലിയങ്ങാടിയില്‍ കച്ചവടം നടത്തി വരുന്നു . ജൂണ്‍ 25 ന് സ്വന്തം വാഹനത്തില്‍ ബിസിനസ് ആവശ്യാര്‍ത്ഥം കാസര്‍ഗോഡ് പോയി തിരിച്ച് വീട്ടിലെത്തി ജൂണ്‍ 28 ന് പനിയെ തുടര്‍ന്ന് കുടുംബ ഡോക്ടറെ സമീപിച്ചു . ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു . ജൂലൈ 2 ന് മറ്റ് രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നതിനാല്‍ സ്വന്തം വാഹനത്തില്‍ സ്വകാര്യ ആശുപത്രിയിലെത്തി സ്രവം പരിശോധനക്ക് എടുത്തു . വീട്ടില്‍ നിരീക്ഷണം തുടര്‍ന്നു . ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ് . എല്‍ ടി സിയിലേക്ക് മാറ്റി .

3. പുതുപ്പാടി സ്വദേശി (35) ജൂണ്‍ 17 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് എത്തി . കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു . കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലുള്ളവര്‍ക്കുള്ള പ്രത്യേക സ്രവ പരിശോധന പ്രകാരം ജൂണ്‍ 30 ന് സ്രവം പരിശോധനയ്‌ക്കെടുത്തു . ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ് , എല്‍.ടി.സിയിലേക്ക് മാറ്റി .

4 . കടലുണ്ടി സ്വദേശിനി (50 ) ജൂണ്‍ 17 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കാട് എത്തി . കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു . കൂടെ വന്ന ആള്‍ പോസിറ്റീവ് ആയതിനാല്‍ ജൂണ്‍ 30 ന് സ്രവം പരിശോധനയ്‌ക്കെടുത്തു . ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍ ടി സിയിലേക്ക് മാറ്റി .

5,6 . ചാത്തമംഗലം സ്വദേശികളായ അമ്മയും(26) മകനും ( 01) ജൂണ്‍ 30 ന് സൗദിയില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് എയര്‍പ്പോര്‍ട്ടില്‍ എത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സ്രവ സാമ്പിള്‍ പരിശോധനക്കെടുത്തു . ഗവ . സജ്ജമാക്കിയ വാഹനത്തില്‍ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി . ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍. ടി , സി യിലേക്ക് മാറ്റി .

7. വളയം സ്വദേശി (55) ജൂണ്‍ 30 ന് അബുദാബിയില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് എത്തി . രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഗവ . സജ്ജമാക്കിയ വാഹനത്തില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു . സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയ തിനാല്‍ അവിടെ ചികിത്സയിലാണ് .

8 ഏറാമല സ്വദേശി (48) ജൂണ്‍ 26 ന് ട്രെയിന്‍ മാര്‍ഗ്ഗം[ മുംബൈ – കണ്ണൂര്‍ ]റെയില്‍വേസ്റ്റേ ഷനിലെത്തി . ഓട്ടോറിക്ഷയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു . ജൂണ്‍ 30 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഗവ . സജ്ജമാക്കിയ വാഹനത്തില്‍ വടകര ജില്ലാ ആശുപത്രിയിലെത്തി സ്രവസാമ്പിള്‍ പരിശോധനയ്ക്ക് നല്‍കി . വീട്ടില്‍ നിരീക്ഷണം തുടര്‍ന്നു . ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി .

9. ഒഞ്ചിയം സ്വദേശി (42) ജൂണ്‍ 25 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് എത്തി . സ്വാകാര്യ വാഹനത്തില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു . വിദേശത്ത് നിന്നും വരുന്നവര്‍ക്കുള്ള പ്രത്യേക സ്രവ പരിശോധനയുടെ ഭാഗമായി ജൂണ്‍ 30 ന് വടകര ജില്ലാ ആശുപത്രിയിലെത്തി സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് നല്‍കി . ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍ , ടി.സിയിലേക്ക് മാറ്റി .

10. കിഴക്കോത്ത് സ്വദേശി (35) ജൂണ്‍ 30 ന് റിയാദില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് എത്തി . റാപ്പിഡ് ടെസ്റ്റ് പോസിറ്റീവ് ആയതിനാല്‍ സ്രവം പരിശോധന യ്‌ക്കെടുത്തു . ഗവ.സജ്ജമാക്കിയ വാഹനത്തില്‍ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി . ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ് . എല്‍.ടി.സിയിലേക്ക് മാറ്റി .

11. തൂണേരി സ്വദേശിനി (25) കോവിഡ് പോസീറ്റീവായ രണ്ട് വയസുള്ള മകളുടെ അമ്മ . ജൂണ്‍ 19 ന് മസ്‌കറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കൊച്ചിയിലെത്തി. സ്വകാര്യ വാഹനത്തില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു . മകള്‍ പോസിറ്റീവ് ആയതിനാല്‍ ജൂണ്‍ 25 ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു . ജൂണ്‍ 30 ന് ഇവരുടെ സ്രവ പരിശോധന നടത്തി . പോസിറ്റീവ് ആയതിനാല്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് .

12. മടവൂര്‍ സ്വദേശി (31) ജൂണ്‍ 26 ന് സൗദിയില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴി ക്കോട് എത്തി . സ്വകാര്യ വാഹനത്തില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു . ജൂണ്‍ 30 ന് രോഗലക്ഷണത്തെ തുടര്‍ന്ന് ഗവ . സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു . സ്രവം പരിശോധന നടത്തി ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് .

13. കൊടിയത്തൂര്‍ സ്വദേശി (47) ജൂണ്‍ 18 ന് ദുബൈയില്‍ നിന്നും വിമാനമാര്‍ഗ്ഗം കൊച്ചിയില്‍ എത്തി . ഗവ . സജ്ജമാക്കിയ വാഹനത്തില്‍ കൊയിലാണ്ടിയിലെത്തി . സ്വകാര്യ വാഹനത്തില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു . ജൂണ്‍ 30 ന് രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് സ്വന്തം വാഹനത്തില്‍ ബീച്ച് ആശുപ്രതിയിലെത്തി . സ്രവം പരിശോധന നടത്തി . ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി .

14. അഴിയൂര്‍ സ്വദേശി(41) ജൂണ്‍ 30ന് വിമാനമാര്‍ഗം അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തി രോഗലക്ഷണങ്ങളെ തുടര്‍ന്ന് സ്രവ സാമ്പിള്‍ പരിശോധനയ്ക്കയച്ചു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്നു എറണാകുളം രാജഗിരി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.

രോഗമുക്തി നേടിയവര്‍ :

എഫ്.എല്‍.ടി.സി.യില്‍ ചികിത്സയിലായിരുന്ന 30 വയസ്സുള്ള കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി 44 വയസ്സുള്ള തിക്കോടി സ്വദേശി 29 വയസ്സുള്ള കിഴക്കോത്ത് സ്വദേശി 42 വയസ്സുള്ള കൊടുവള്ളി സ്വദേശി 39 വയസ്സുള്ള രാമനാട്ടുകര സ്വദേശി 33 വയസ്സുള്ള ചങ്ങരോത്ത് സ്വദേശിനി 21 വയസ്സുളള ഫറോക്ക് സ്വദേശി 25 വയസ്സുള്ള നരിപ്പറ്റ സ്വദേശി 49 വയസ്സുള്ള കായക്കൊടി സ്വദേശി 23 വയസ്സുള്ള ചോറോട് സ്വദേശി 53 വയസ്സുള്ള നാദാപുരം സ്വദേശി

പുതുതായി 975 പേര്‍ കൂടി നിരീക്ഷണത്തില്‍

വെള്ളിയാഴ്ച  പുതുതായി വന്ന 975 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 117,898 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട് . ജില്ലയില്‍ ഇതുവരെ 51,387 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി . ഇന്ന് പുതുതായി വന്നവരില്‍ 66 പേര്‍ ഉള്‍പ്പെടെ 213 പേര്‍ ആണ് ആശുപ്രതികളില്‍ നിരീക്ഷണത്തിലുള്ളത .

ഇതില്‍ 143 പേര്‍ മെഡിക്കല്‍ കോളേജിലും 70 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴി ക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ് . 53 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി . ഇന്ന് 656 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട് . ആകെ 14,292 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 12,880 എണ്ണത്തിന്റെ ഫലം ലഭിച്ചു .

ഇതില്‍ 12,568 എണ്ണം നെഗറ്റീവ് ആണ് . പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1,412 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട് .

ഇപ്പോള്‍ 92 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ് . ഇതില്‍ 27 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 58 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 6 പേര്‍ കണ്ണൂരിലും , ഒരാള്‍ എറണാ കുളത്തും ചികിത്സയിലാണ് .

ഇതുകൂടാതെ ഒരു വയനാട് സ്വദേശിയും , ഒരു തമിഴ്‌നാട് സ്വദേ ശിയും , രണ്ട് കണ്ണൂര്‍ സ്വദേശികളും , 3 മലപ്പുറം സ്വദേശികളും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും , ഒരു വയനാട് സ്വദേശിയും ഒരു കൊല്ലം സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ് .

ജില്ലയില്‍ ഇന്ന് വന്ന 636 പേര്‍ ഉള്‍പ്പെടെ ആകെ 12,358 പ്രവാസികളാണ് നിരീക്ഷണ ത്തില്‍ ഉള്ളത് . ഇതില്‍ 418 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 11,870 പേര്‍ വീടുകളിലും 70 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ് . വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 128 പേര്‍ ഗര്‍ഭിണികളാണ്.

ഇതുവരെ 6,986 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി . ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ് , ബോധവല്‍ക്കരണം , ശുചിത്വപരിശോധന തുടങ്ങിയ കോവിഡ് പ്രതിരോധപ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു .

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 19 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി . 377 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി , ഇന്ന് ജില്ലയില്‍ 12,123 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 13,365 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.