63 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

32 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ചൊവ്വാഴ്ച 64 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 32 പേര്‍ രോഗമുക്തി  നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 63 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്ന് വന്നതാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2150 ആയി. 1699 പേര്‍ രോഗമുക്തരായി. നിലവില്‍ 440  പേരാണ് ചികിത്സയിലുള്ളത്.

രോഗം സ്ഥിരീകരിച്ചവര്‍:

സമ്പര്‍ക്കത്തിലൂടെ മേപ്പാടി പഞ്ചായത്തില്‍ 12 പേര്‍, കല്‍പ്പറ്റ നഗരസഭ 10 പേര്‍, മുട്ടില്‍, എടവക 5 പേര്‍ വീതം, തിരുനെല്ലി, മീനങ്ങാടി 4 പേര്‍ വീതം, പടിഞ്ഞാറത്തറ, നെന്മേനി 3 പേര്‍ വീതം, പൂതാടി, തൊണ്ടര്‍നാട് 2 പേര്‍ വീതം, അമ്പലവയല്‍, തവിഞ്ഞാല്‍, വെള്ളമുണ്ട, മൂപ്പൈനാട്, വെങ്ങപ്പള്ളി, ബത്തേരി ഓരോരുത്തര്‍ വീതം, മുണ്ടേരി സ്‌കൂള്‍ സമ്പര്‍ക്കത്തിലുള്ള കോഴിക്കോട് സ്വദേശികള്‍ 2 പേര്‍, കല്‍പ്പറ്റ സമ്പര്‍ക്കത്തിലുള്ള കോഴിക്കോട് സ്വദേശി, ഉറവിടം വ്യക്തമല്ലാത്ത 2 തൊണ്ടര്‍നാട് സ്വദേശികള്‍, ഒരു പനമരം സ്വദേശി എന്നിവരും എടവക സ്വദേശിയായ ഒരു ആരോഗ്യ പ്രവര്‍ത്തകനും സെപ്റ്റംബര്‍ ഏഴിന് ആന്ധ്രപ്രദേശില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി (28) യുമാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായത്.

32 പേര്‍ രോഗമുക്തര്‍

ഒന്‍പത് മീനങ്ങാടി സ്വദേശികള്‍, അഞ്ച് അമ്പലവയല്‍ സ്വദേശികള്‍, മൂന്ന് പടിഞ്ഞാറത്തറ സ്വദേശികള്‍, വാരാമ്പറ്റ, പുല്‍പ്പള്ളി സ്വദേശികളായ രണ്ടുപേര്‍ വീതം, തവിഞ്ഞാല്‍, മാനന്തവാടി, ബീനാച്ചി, കാക്കവയല്‍, നല്ലൂര്‍നാട്, മേപ്പാടി, വടുവഞ്ചാല്‍, പയ്യമ്പള്ളി, വെള്ളമുണ്ട, ബത്തേരി സ്വദേശികളായ ഓരോരുത്തര്‍, ഒരു കണ്ണൂര്‍ സ്വദേശി എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

215 പേര്‍ പുതുതായി നിരീക്ഷണത്തില്‍:

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (15.09) പുതുതായി നിരീക്ഷണത്തിലായത് 215 പേരാണ്. 229 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2945 പേര്‍. ചൊവ്വാഴ്ച വന്ന 63 പേര്‍ ഉള്‍പ്പെടെ 509 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ചൊവ്വാഴ്ച 1789 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 66902 സാമ്പിളുകളില്‍ 63534 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 61384 നെഗറ്റീവും 2150 പോസിറ്റീവുമാണ്.

കണ്ടെയ്ന്‍മെന്റ് മേഖലകളിലും വളം വില്‍ക്കുന്ന കടകള്‍ തുറക്കാം

ജില്ലയിലെ കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ കാര്‍ഷിക വളം നല്‍കുന്ന സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 2 മണിവരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്കി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവിട്ടു. വളം നല്കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ കൃഷി മേഖലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതായി ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് നടപടി.