വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 20 മാതൃകാ പോളിംഗ് സ്‌റ്റേഷനുകളിലെ വോട്ടർമാരെ മധുരപലഹാരങ്ങൾ നൽകി സ്വീകരിക്കും. വോട്ടർമാർക്ക് ക്യൂ നിൽക്കാതെ ടോക്കൺ എടുത്ത് ഇരിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കുടിവെള്ളം, ഫാൻ എന്നിവയും പത്രങ്ങളും മാതൃകാ പോളിംഗ് സ്‌റ്റേഷനുകളിലുണ്ടാകും. ചില ബൂത്തുകളിൽ പച്ചക്കറി വിത്തും വൃക്ഷത്തൈകളും നൽകാനും തീരുമാനിച്ചു. വോട്ടർമാരെ സ്വീകരിക്കുന്നതിനും സഹായിക്കുന്നതിനും ഹെൽപ്പ് ഡെസ്‌ക്കുകളും പ്രവർത്തിക്കും.
—-
പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ഡ്യൂട്ടിസ്ഥലം തിരഞ്ഞെടുത്തത് ഓൺലൈനായി
വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിനുള്ള പോളിംഗ് ഉദ്യോഗസ്ഥർ ജോലി ചെയ്യേണ്ട ബൂത്ത് പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നറുക്കെടുപ്പ് മാതൃകയിൽ തിരഞ്ഞെടുക്കുന്ന പ്രക്രിയ നടന്നു.
—-
തിരഞ്ഞെടുപ്പിൽ എല്ലാവരും സഹകരിക്കണമെന്ന് കളക്ടർ
വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് സ്വതന്ത്രവും കുറ്റമറ്റതുമായി നടത്തുന്നതിന് ഏവരും സഹകരിക്കണമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ കളക്ടർ കെ.ഗോപാലകൃഷ്ണൻ അഭ്യർഥിച്ചു. ജനാധിപത്യം ശക്തമാക്കുന്നതിന് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ പങ്കാളിത്തം വർദ്ധിക്കേണ്ടത് അത്യാവശ്യമാണ്.