വിവിധ തരത്തിലുള്ള അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളും ചേർന്നതാണ് ഇന്ത്യയിലെ ജനാധിപത്യമെന്ന്  സമാപന ചടങ്ങിൽ മുഖ്യാതിഥിയായ പ്രകാശ് രാജ് പറഞ്ഞു.  പാർലമെന്റ് ആക്രമണം, മണിപ്പൂർ വിഷയങ്ങളിലും അത് പ്രകടമാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ദൈവത്തെ രാഷ്ട്രീയത്തിൽ നിന്നും…

സനൂസിക്ക് ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിച്ചു ഇരുപത്തിയെട്ടാമത്   രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് സമാപനം. ആയിരങ്ങളെ സാക്ഷിയാക്കി നടന്ന പ്രൗഢഗംഭീരമായ ചടങ്ങോടെയാണ് എട്ടുദിവസത്തെ ചലച്ചിത്രപ്പൂരത്തിന്  തിരശീലവീണത്. രാജ്യാന്തര ചലച്ചിത്രമേളയിലെ ലൈഫ് അച്ചീവ്‌മെന്റ് അവാർഡ് വിഖ്യാത പോളിഷ് സംവിധായകൻ…

പ്രേക്ഷകപ്രീതിയടക്കം തടവിന് രണ്ടു പുരസ്‌കാരങ്ങൾ 28-ാം രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം ജാപ്പനീസ് ചിത്രം  ഈവിൾ ഡെസ് നോട്ട് എക്‌സിസ്റ്റിന്. വ്യവസായവൽക്കരണം ഒരു ഗ്രാമത്തിൽ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളാണ്  റുസ്യുകെ  ഹാമാഗുച്ചിയുടെ ചിത്രത്തിന്റെ…

28-മത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാധ്യമ പുരസ്‌കാരങ്ങൾക്ക് എൻട്രികൾ ക്ഷണിച്ചു. ഡിസംബർ 14 ഉച്ചയ്ക്ക് രണ്ടു വരെ അപേക്ഷിക്കാം. ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുസഹിതം ടാഗോർ തിയേറ്ററിൽ…

സത്യസന്ധമായ കലാസമീപനമാണ് അരവിന്ദന്റെ ചിത്രങ്ങളെ വേറിട്ടുനിർത്തുന്നതെന്ന്  പ്രശസ്ത സംവിധായകനും കെ. ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ  സയൻസ് ആൻഡ് ആർട്സ് ചെയർമാനുമായ സയീദ് മിർസ. തിരക്കഥയെന്ന ച‌‌ട്ടക്കൂടിൽ ഒതുങ്ങിനില്ക്കാത്ത അരവിന്ദന്റെ  കാഞ്ചനസീത, തമ്പ്, വാസ്തുഹാര എന്നീ ചിത്രങ്ങൾ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു . സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം, മനുഷ്യരുടെ ആഴത്തിലുള്ള അറിവുസമ്പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് . മാനവികത എന്ന വിഷയത്തെ ചലച്ചിത്ര പ്രവർത്തകർ സമീപിക്കുന്നതിലും അതിന്റെ സ്വാധീനമുണ്ടെന്നും അദ്ദേഹം പറഞ്ഞു .കെഎസ്എഫ്ഡിസി ചെയർമാൻ ഷാജി എൻ കരുൺ ചടങ്ങിൽ പങ്കെടുത്തു

മലയാള സിനിമയെ ആഗോളതലത്തിൽ കൂടുതൽ സ്വീകാര്യമാക്കുകയാണ് ലക്ഷ്യമെന്ന്‌ കേരളാ രാജ്യാന്തര ചലച്ചിത്ര മേളയുടെ ക്യൂറേറ്റർ ഗോൾഡ സെല്ലം. കുറ്റമറ്റരീതിയിൽ സിനിമകൾ തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം .ഓരോ സിനിമയും അത് പങ്ക് വയ്ക്കുന്ന രാഷ്ട്രീയവും ലോക…

നവതിയിലെത്തിയ മലയാളത്തിന്റെ അതുല്യ പ്രതിഭകളായ എം ടി വാസുദേവൻ നായർ, മധു എന്നിവരുടെ അപൂർവ ജീവിത ചിത്രങ്ങളും വിവിധ സിനിമകളുടെ ചിത്രീകരണക്കാഴ്ചകളുമായി ഫോട്ടോ എക്സിബിഷൻ ആരംഭിച്ചു. ഇരുവരുടെയും 90 ജീവിതക്കാഴ്ചകളാണ് ടാഗോർ തിയേറ്റർ പരിസരത്ത് ആരംഭിച്ച് എക്സിബിഷനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി പ്രദർശനം ഉദ്‌ഘാടനം ചെയ്തു. മലയാള സിനിമയിലെ സ്റ്റീരിയോടൈപ്പുകളെയും നായക സങ്കല്പത്തെയും മാറ്റിമറിച്ച നടനാണ്  മധുവെന്ന് അദ്ദേഹം പറഞ്ഞു. എം ടി യുടെ സാഹിത്യസൃഷ്ടികൾ അന്തർദേശീയ അംഗീകാരം അർഹിക്കുന്നവയാണെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. അക്കാദമി ചെയർമാൻ രഞ്ജിത് , ഫോട്ടോ എക്സിബിഷന്റെ ക്യൂറേറ്റർ ആർ ഗോപാലകൃഷ്ണൻ, ചിത്രകാരൻ ബോസ് കൃഷ്ണമാചാരി, മധുവിന്റെ മകൾ ഉമ ജെ നായർ , ഐഎഫ്എഫ്കെ ക്യൂറേറ്റർ ഗോൾഡ സെല്ലം, എഴുത്തുകാരൻ വി ആർ സുധീഷ്, കെഎസ്എഫ്ഡിസി എം. ഡി. കെ വി അബ്ദുൽ മാലിക്, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി അജോയ് തുടങ്ങിയവർ പങ്കെടുത്തു.

വില്യം ഫ്രീഡ്കിന്റെ അമേരിക്കൻ അമാനുഷിക ഹൊറർ ചിത്രം എക്സോർസിസ്റ്റ്,   സങ്കീർണ കുടുംബബന്ധങ്ങളുടെ കഥ പറയുന്ന മെക്സിക്കൻ സംവിധായിക ലില അവിലെസിന്റെ ടോട്ടം  ഉൾപ്പടെ 67 ചിത്രങ്ങൾ  രാജ്യാന്തര ചലച്ചിത്ര മേളയിൽ  തിങ്കളാഴ്ച പ്രദർശിപ്പിക്കും. മിഡ്നൈറ്റ് സ്ക്രീനിംഗ് വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്ന ആദ്യ ചിത്രമാണ് ദി എക്സോർസിസ്റ്റ്. മുത്തച്ഛന്റെ വീട്ടിൽ അവധിക്കാലം ചെലവഴിക്കാനെത്തുന്ന പെൺകുട്ടി നേരിടേണ്ടിവന്ന അപ്രതീക്ഷി സംഭവങ്ങളുടെ അനാവരണമാണ് ടോട്ടം. വിവിധ രാജ്യങ്ങളിലായി ഒൻപത് ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചിട്ടുള്ള ചിത്രം  മെക്സിക്കയുടെ ഓസ്കാർ പ്രതീക്ഷയാണ്. (more…)

നടി വിൻസി അലോഷ്യസ് ആദ്യ പാസ് ഏറ്റുവാങ്ങി  ടാഗോർ തിയേറ്ററിൽ ഡെലിഗേറ്റ് സെൽ തുറന്നു ഡിസംബർ എട്ടിന് ആരംഭിക്കുന്ന 28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള 2023ന്റെ (ഐ.എഫ്.എഫ്.കെ) ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങി. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ തുറന്ന ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം മേയർ ആര്യ…

ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹമായ ജസ്റ്റിന്‍ ട്രീറ്റ് ചിത്രം ദി അനാട്ടമി ഓഫ് എ ഫാള്‍ ഉള്‍പ്പടെ 62 സിനിമകള്‍ 28ാമത് ഐ എഫ് എഫ് കെയുടെ…