കൊച്ചി: ഇന്ത്യയില്‍ പോഷകാഹാരക്കുറവ് ഇന്നും ഒരുഗുരുതര പ്രശ്‌നമായിതുടരുകയാണെന്ന് കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് മുന്‍ സെക്രട്ടറിയും പത്മഭൂഷണ്‍ ജേതാവുമായ ഡോ. മഞ്ജു ശര്‍മ്മ. ഗ്രാമപ്രദേശങ്ങളില്‍ കുട്ടികളനുഭവിക്കുന്ന പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ കൂട്ടായ ശ്രമം വേണം. 21 ലക്ഷം കുട്ടികള്‍ ഇന്ത്യയില്‍ പോഷകാഹാരക്കുറവ് മൂലം മരണമടയുന്നുവെന്നത് ഗൗരവമായികാണണമെന്നും അവര്‍ പറഞ്ഞു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) സംഘടിപ്പിക്കുന്ന വിന്റര്‍സ്‌കൂള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ. മഞ്ജു ശര്‍മ്മ.
പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് രാജ്യാന്തര സഹകരണത്തോടെയും സാമൂഹിക ശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തിയും ഗവേഷണ-വികസന പദ്ധതികള്‍ ആവിഷ്‌കരിക്കണം. ഗ്രാമപ്രദേശങ്ങളില്‍സ്ത്രീകളെക്കൂടി പങ്കെടുപ്പിച്ച് പരിശീലനങ്ങളുംബോധവല്‍ക്കരണവുംവേണം. കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന രീതിയിലുള്ള ജനകേന്ദ്രീകൃത വികസന പദ്ധതികളാണ് രാജ്യത്തിന് വേണ്ടത്. കാര്‍ഷിക മേഖലയില്‍സ്ത്രീസാന്നിധ്യംഉറപ്പ് വരുത്തിയാല്‍ മാത്രമേ ഗ്രാമീണതലങ്ങളില്‍ പുരോഗതിയുണ്ടാകൂ. സ്വകാര്യ വ്യാവസായിക സ്ഥാപനങ്ങളുമായിചേര്‍ന്ന് ഗ്രാമീണ തലങ്ങളില്‍ സംയുക്ത വികസന പദ്ധതികള്‍ നടപ്പിലാക്കണം.
ഹരിത വിപ്ലവത്തിന് ശേഷം ജനിതക വിപ്ലവമാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്. ജനിതകമാറ്റംവരുത്തിയ പരുത്തിയുടെ വികസനം ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ വന്‍ മാറ്റമാണ് ഉണ്ടാക്കിയതെന്ന് പ്രസ്തുത കാലയളവില്‍ കേന്ദ്ര ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറിയായിരുന്ന ഡോ മഞ്ജു ശര്‍മ്മ പറഞ്ഞു. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരംഉറപ്പ് വരുത്തുന്നതിനും പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുന്നതിനും പഠനങ്ങള്‍ നടത്തണമെന്നും അവര്‍ പറഞ്ഞു.
സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ എ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മറൈന്‍ ബയോടെക്‌നോളജിവിഭാഗം മേധാവിഡോ പി വിജയഗോപാല്‍, സീനിയര്‍ സയന്റിസ്റ്റ്‌ഡോകാജല്‍ ചക്രവര്‍ത്തി എന്നിവര്‍ സംസാരിച്ചു.
കടലില്‍ നിന്നും കൂടുതല്‍ പ്രകൃതിദത്ത 
ഉല്‍പ്പന്നങ്ങള്‍ സിഎംഎഫ്ആര്‍ഐ പുറത്തിറക്കും
കൊച്ചി: കടല്‍ ജീവികളില്‍ നിന്നുംകൂടുതല്‍ പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. സിഎംഎഫ്ആര്‍ഐ നടത്തുന്ന വിന്റര്‍സ്്കൂളിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടല്‍ ബാക്റ്റീരിയകളില്‍ നിന്നുമുള്ള ആന്റിമൈക്രോബിയല്‍ ഉല്‍പ്പന്നം, കടല്‍പ്പായലില്‍ നിന്നുമുള്ള ന്യൂട്രാസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ നിര്‍മാണ ഘട്ടത്തിന്റെ അവസാനദശയിലാണ്. കടല്‍ ജീവികളില്‍ നിന്ന് നിര്‍മിച്ച വിവിധസൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളുംസിഎംഎഫ്ആര്‍ഐ ഉടന്‍ പുറത്തിറക്കുമെന്ന് ഡോഗോപാലകൃഷ്ണന്‍ പറഞ്ഞു.
ആരോഗ്യ-മരുന്നുല്‍പാദന രംഗത്ത് ഏറെ സാധ്യതകളുണ്ടെന്ന് തെളയിക്കപ്പെട്ട കടല്‍ജീവികളിലടങ്ങിയ ബയോആക്ടീവ് സംയുക്തങ്ങള്‍ വേര്‍തിരിക്കുന്നതുമായി ബന്ധപ്പെട്ടാണ്‌വിന്റര്‍സ്‌കൂളില്‍ പരിശീലനം. രാജ്യത്തെ വിവിധ ഗവേഷണ സ്ഥാപനങ്ങളിലെയുംസര്‍വകലാശാലകളിലെയും 25 ഗവേഷകരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. സിഎംഎഫ്ആര്‍ഐയിലെ മറൈന്‍ ബയോടെക്‌നോളജിവിഭാഗം നടത്തുന്ന വിന്റര്‍സ്‌കൂള്‍ 21 ദിവസം നീണ്ടുനില്‍ക്കും.