പ്രകൃതി ദുരന്തങ്ങളിലും പ്രാദേശിക പ്രതിസന്ധികളിലും സഹായത്തിനായി സമൂഹിക സന്നദ്ധ സേന രൂപീകരിച്ച് ഉത്തരവായി. അടുത്ത മഴക്കാലത്തിന് മുൻപ് 3,40,000 പേരുള്ള സന്നദ്ധ സേന പരിശീലനം പൂർത്തിയാക്കും. സംസ്ഥാനത്തെ നൂറ് പേർക്ക് ഒരാളെന്ന നിലയിലാണ് സേനയുടെ രൂപീകരണം.
സാമൂഹിക സന്നദ്ധ സേനയ്ക്ക് പൊതുഭരണ വകുപ്പിന് കീഴിലായി സംസ്ഥാനതല ഡയറക്ടറേറ്റും ഡയറക്ടറുമുണ്ടാകും.
ഡയറക്ടറേറ്റിൽ അഗ്നിരക്ഷാ സേന, പൊലീസ് വകുപ്പ്, സംസ്ഥാന ദുരന്തപരിപാലന അതോറിറ്റി, റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, എൻ.സി.സി, എൻ.എസ്.എസ്, എന്നിവയുടെ സംസ്ഥാനഘടകങ്ങൾ, അവർ റെസ്‌പോൺസിബിലിറ്റി ചിൽഡ്രൻ, സംസ്ഥാനത്തെ കരസേന-നാവികസേന-വ്യോമസേന വിഭാഗങ്ങളുടെ തലവർ എന്നിവരുൾപ്പെടുന്ന സ്റ്റിയറിംഗ് കമ്മറ്റിയുമുണ്ടാകും. 2018ലെയും 2019ലെയും പ്രളയകാലത്ത് ജില്ലാ കളക്ടറെന്ന നിലയിൽ അനുഭവ പരിചയവും എട്ടു വർഷം ഫീൽഡ് പരിചയവുമുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനായിരിക്കും ഡയറക്ടർ. ജില്ലാതലത്തിൽ കലക്ടറുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കോർപ്പറേഷൻ മേയറും ഉൾപ്പെടുന്ന സ്റ്റീയറിംഗ് കമ്മറ്റിയാണ് ഉണ്ടാകുക.
സാമൂഹിക സന്നദ്ധ സേനാ സ്‌കീം എന്നായിരിക്കും ഈ പദ്ധതി അറിയപ്പെടുക. സേവനം പൂർണമായും സന്നദ്ധസേവനാടിസ്ഥാനത്തിലായിരി
16നും 65 നും ഇടയിൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. മുഴുവൻ സമയസേവനം നൽകേണ്ടുന്ന സേവനമേഖലകളിൽ പ്രവർത്തിക്കുന്നവരാകരുത്. സേനയ്ക്കു പരിശീലനം നൽകുന്നതിന് 700 മാസ്റ്റർ ട്രയിനർമാരെ കണ്ടെത്തും. ഇവർക്ക് ദുരന്ത സമയത്തു പാലിക്കേണ്ട പ്രാമാണിക നടപടിക്രമങ്ങൾക്കുള്ള പരിശീലനം അഗ്നി രക്ഷാസേനയുടെ സഹായത്തോടെ ദുരന്ത പരിപാലന അതോറിറ്റി നൽകും.
ഫെബ്രുവരിയിലാണ് പരിശീലനം. ജില്ലയിൽ 50 പരിശീലകരെന്ന രീതിയിൽ ഇവരുടെ സേവനം ലഭ്യമാക്കും. സേനയിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥികൾക്ക് പാഠ്യേതര പ്രവർത്തനങ്ങൾക്ക് പരിഗണിക്കുന്ന സാക്ഷ്യപത്രം നൽകും. സാമൂഹിക സന്നദ്ധ സേനാംഗങ്ങളാകാനാഗ്രഹിക്കുന്