അഞ്ച് മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (16 ഒക്ടോബർ) 595 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 400 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 182 പേരുടെ ഉറവിടം വ്യക്തമല്ല. ആറുപേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. ഒരാൾ വിദേശത്തു നിന്നും ഒരാൾ അന്യസംസ്ഥാനത്തു നിന്നുമെത്തി.

അഞ്ചുപേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. കാഞ്ഞിരംപാറ സ്വദേശിനി മേരിക്കുട്ടി(56), മണക്കാട് സ്വദേശിനി സുമതി(48), ജഗതി സ്വദേശിനി ശാന്തമ്മ(80), വള്ളക്കടവ് സ്വദേശി തങ്കമ്മ(84), മണക്കാട് സ്വദേശി ചെല്ലപ്പൻ(71) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 266 പേർ സ്ത്രീകളും 329 പേർ പുരുഷന്മാരുമാണ്. ഇവരിൽ 15 വയസിനു താഴെയുള്ള 58 പേരും 60 വയസിനു മുകളിലുള്ള 107 പേരുമുണ്ട്. പുതുതായി 3,120 പേർ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 30,816 പേർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 3,149 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിലാകെ 10,902 പേരാണ് കോവിഡ് ചികിത്സയിൽ കഴിയുന്നത്. 780 പേർ ഇന്ന് രോഗമുക്തി നേടി.

കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കൺട്രോൾ റൂമിൽ 144 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 32 പേർ മെന്റൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 3,429 പേരെ ടെലഫോണിൽ ബന്ധപ്പെടുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.