തൃശ്ശൂർ  ജില്ലയിൽ ശനിയാഴ്ച  21 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 11 പേർ രോഗമുക്തരായി. 7 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
ബംഗലൂരുവിൽ നിന്ന് വന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കത്തിലൂടെ രോഗബാധിതരായ വേളൂക്കര സ്വദേശികളായ ഒരേ കുടുംബാംഗങ്ങളായ സ്ത്രീ(64), പുരുഷൻ(35), പുരുഷൻ(73), ഒരു വയസ്സുള്ള പെൺകുട്ടി, കുന്നംകുളത്ത് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽപ്പെട്ട ചാവക്കാട് സ്വദേശി(34, പുരുഷൻ), കൊരട്ടിയിൽ സമ്പർക്കത്തിലൂടെ രോഗംബാധിച്ച രണ്ട് കന്യാസ്ത്രീകൾ(51, 58) എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു.

വിശാഖപട്ടണ നിന്ന് വന്ന എരുമപ്പെട്ടി സ്വദേശി (30, പുരുഷൻ), ജൂലൈ 7 ന് ബംഗളൂരുവിൽ നിന്ന് വന്ന ഒല്ലൂർ സ്വദേശി (26, പുരുഷൻ), ജയ്പൂരിൽ നിന്ന് വന്ന പാർളിക്കാട് സ്വദേശി (60, പുരുഷൻ), ജൂൺ 18 ന് ജയ്പൂരിൽ നിന്ന് വന്ന 4 ബിഎസ്എഫ് ജവാൻമാർ (47, പുരുഷൻ), (57, പുരുഷൻ), (38, പുരുഷൻ), (45, പുരുഷൻ), ഉദയ്പൂരിൽ നിന്ന് വന്ന ബിഎസ്എഫ് ജവാൻ(30, പുരുഷൻ), ജൂലൈ 3ന് കിർഖിസ്ഥാനിൽ നിന്ന് വന്ന പുത്തൂർ സ്വദേശി(23, പുരുഷൻ), ജൂലൈ 10 ന് തമിഴ്‌നാട്ടിൽ നിന്ന് വന്ന കുന്നംകുളം സ്വദേശികളായ പെൺകുട്ടി(13), ആൺകുട്ടി(11), പുരുഷൻ(50), സ്ത്രീ (42), ജൂലൈ 11 ന് ബംഗലൂരുവിൽ നിന്ന് വന്ന പുതുക്കാട് സ്വദേശി(28, സ്ത്രീ) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 763 ആയി. ഇതുവരെ 479 പേർ രോഗമുക്തരായി.

രോഗം സ്ഥിരീകരിച്ച 265 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 12 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.
ആകെ നിരീക്ഷണത്തിൽ കഴിയുന്ന 13247 പേരിൽ 12949 പേർ വീടുകളിലും 288 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 38 പേരെയാണ് ശനിയാഴ്ച (ജൂലൈ 17) ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 791 പേരെ ശനിയാഴ്ച (ജൂലൈ 17) നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1179 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.

ശനിയാഴ്ച  552 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 19354 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 17454 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1900 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ 8454 പേരുടെ സാമ്പിളുകൾ അധികമായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ശനിയാഴ്ച  395 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ 50812 ഫോൺ വിളികൾ ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നു. 127 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
ശനിയാഴ്ച  റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 371 പേരെ ആകെ സ്‌ക്രീൻ ചെയ്തിട്ടുണ്ട്.