13498 പേർ നിരീക്ഷണത്തിൽ
തൃശ്ശൂർ ജില്ലയിൽ നാല് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ നിന്നെത്തിയ രണ്ടുപേർക്കും റഷ്യയിൽ നിന്നെത്തിയ ഒരാൾക്കുമാണ് രോഗബാധ. ജൂൺ 1 ന് റഷ്യയിൽ നിന്നെത്തിയ മുരിയാട് സ്വദേശി (35), മെയ് 27 ന് മുംബൈയിൽ നിന്നെത്തിയ ഇരിങ്ങാലക്കുട സ്വദേശിനി (26), 27 ന് മുംബൈയിൽ നിന്നെത്തിയ വലപ്പാട് സ്വദേശി (35) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള പാലക്കാട് സ്വദേശിയായ 5 വയസ്സുള്ള കുട്ടിയ്ക്കും രോഗം സ്ഥിരീകരിച്ചു. ഇതുവരെ ആകെ ജില്ലയിൽ 86 കോവിഡ് 19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വ്യാഴാഴ്ച രണ്ട് പേർ രോഗമുക്തരായി. വീടുകളിൽ 13410 പേരും ആശുപത്രികളിൽ 88 പേരും ഉൾപ്പെടെ ആകെ 13498 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. വ്യാഴാഴ്ച 5 പേരെ ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചിട്ടുണ്ട്.
ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 2 പേർ ആശുപത്രി വിട്ടു. നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടികയിൽ 928 പേരെയാണ് പുതുതായി ചേർത്തിട്ടുള്ളത്. 589 പേരെയാണ് നിരീക്ഷണ കാലഘട്ടം പൂർത്തീകരിച്ചതിനെത്തുടർന്നു പട്ടികയിൽ നിന്നും വിടുതൽ ചെയ്തിട്ടുള്ളത്.
വ്യാഴാഴ്ച 137 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതുവരെ ആകെ 3167 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചിട്ടുള്ളത്. ഇതിൽ 2517 സാമ്പിളുകളുടെ പരിശോധനാ ഫലം വന്നിട്ടുണ്ട്. ഇനി 650 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കുവാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉള്ളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള 1049 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനക്ക് അയച്ചിട്ടുണ്ട്.
വ്യാഴാഴ്ച 440 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലിലേക്ക് വന്നിട്ടുള്ളത്. ഇതുവരെ ആകെ 31609 ഫോൺ വിളികളാണ് ജില്ലാ കണ്ട്രോൾ സെല്ലിലേക്ക് വന്നിട്ടുള്ളത്. 164 പേർക്ക് വ്യാഴാഴ്ച സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
ജില്ലയിൽ യാത്രക്കാരുമായി വന്ന 8 അന്തർ സംസ്ഥാന വാഹനങ്ങൾ 42 യാത്രക്കാരെ തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ഇറക്കുകയും തുടർന്ന് അവരെ നിർദിഷ്ട പ്രദേശങ്ങളിൽ വീടുകളിലും കോവിഡ് നിരീക്ഷണ കേന്ദ്രങ്ങളിൽ ആക്കുകയും ചെയ്തു. വ്യാഴാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്റുകളിലുമായി 660 പേരെ ആകെ സ്ക്രീൻ ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച ശക്തൻ മാർക്കറ്റിൽ 384 പേരെയാണ് സ്ക്രീൻ ചെയ്തത്. ഡെങ്കിപ്പനി തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുത്താമ്പുള്ളി മേഖലയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജില്ലാ വെക്റ്റർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി.