ആറു പേര്‍ക്ക് രോഗമുക്തി
കണ്ണൂർ ജില്ലയില്‍ ആറു പേര്‍ക്കു കൂടി വ്യാഴാഴ്ച (ജൂണ്‍ 4) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മൂന്നു പേര്‍ വിദേശത്തു നിന്നും മൂന്നു പേര്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്.
കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 20ന് സൗദിയില്‍ നിന്ന് എഐ 1912 വിമാനത്തിലെത്തിയ ചപ്പാരപ്പടവ് സ്വദേശി 29കാരന്‍, മെയ് 30ന് ദുബൈയില്‍ നിന്ന് ഐഎക്‌സ് 1746 വിമാനത്തിലെത്തിയ ചെമ്പിലോട് സ്വദേശി 50കാരി, ജൂണ്‍ ഒന്നിന് മോസ്‌കോയില്‍ നിന്ന് എഐ 1946 വിമാനത്തിലെത്തിയ താണ സ്വദേശി 46കാരി എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.
മെയ് 19നും 23നും നാട്ടിലെത്തിയ ആലക്കോട് സ്വദേശികളായ 27കാരനും 40കാരനും 31നെത്തിയ മാട്ടൂല്‍ സ്വദേശി 40കാരനുമാണ് മുംബൈയില്‍ നിന്ന് വന്നവര്‍. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 244 ആയി. ഇതില്‍ 136 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവരില്‍ ആറു പേര്‍ ഇന്നലെയാണ് ഡിസ്ചാര്‍ജായത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികില്‍സയിലായിരുന്ന ചൊക്ലി സ്വദേശി 73കാരന്‍, പിണറായി സ്വദേശി 61കാരന്‍, പാനൂര്‍ സ്വദേശി 49കാരന്‍, പെരളശ്ശേരി സ്വദേശി 48കാരന്‍, പാട്യം സ്വദേശി 24കാരന്‍, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന മുഴപ്പിലങ്ങാട് സ്വദേശി 39കാരന്‍ എന്നിവരാണ് രോഗം ഭേദമായി ഇന്നലെ വീട്ടിലേക്ക് മടങ്ങിയത്.
നിലവില്‍ ജില്ലയില്‍ 9446 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 52 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 30 പേരും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 91 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 27 പേരും വീടുകളില്‍ 9246 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 8133 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 7542 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 7110 എണ്ണം നെഗറ്റീവാണ്. 591 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.