ജില്ലയിൽ വ്യാഴാഴ്ച  2 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

• ജൂൺ 8 ന് വിമാന മാർഗം കൊച്ചിയിലെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്പനിയിലെ 32 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച ഒരാൾ. സ്ഥാപന നിരീക്ഷണത്തിലായിരുന്നു. ജോലിക്ക് മുമ്പായുള്ള പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

• ജൂൺ 8 ന് മുംബൈയിൽനിന്നും കൊച്ചിയിലെത്തിയ 49 വയസ്സുള്ള കടവന്ത്ര സ്വദേശിനിയാണ് രോഗം സ്ഥിരീകരിച്ച മറ്റൊരാൾ. ശസ്ത്രക്രിയക്ക് മുന്നോടിയായി നടത്തുന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ അടുത്ത ബന്ധുവിന് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു.ഇവർ ഒരുമിച്ചാണ് ട്രെയിനിൽ യാത്രചെയ്ത് മുംബൈയിൽനിന്നും കൊച്ചിയിലെത്തിയത്. നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

• വ്യാഴാഴ്ച 6 പേർ ജില്ലയിൽ രോഗമുക്തി നേടി. മെയ് 17 ന് രോഗം സ്ഥിരീകരിച്ച ഉത്തർപ്രദേശ് സ്വദേശി, ജൂൺ 3 ന് രോഗം സ്ഥിരീകരിച്ച അയ്യമ്പിളി സ്വദേശി , ജൂൺ 5 നു രോഗം സ്ഥിരീകരിച്ച മുളന്തുരുത്തി സ്വദേശിനി, ജൂൺ 5 ന് രോഗം സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശിനി, ജൂൺ 2 ന് രോഗം സ്ഥിരീകരിച്ച ചെങ്ങമനാട് സ്വദേശി, മെയ് 30 നു രോഗം സ്ഥിരീകരിച്ച പാറക്കടവ് സ്വദേശി എന്നിവർ വ്യാഴാഴ്ച രോഗമുക്തി നേടി.

• ഇന്ന് 881 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 694 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11811 ആണ്. ഇതിൽ 10184 പേർ വീടുകളിലും, 530 പേർ കോവിഡ് കെയർ സെന്ററുകളിലും, 1097 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• വ്യാഴാഴ്ച 16 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 7
 കരുവേലിപ്പടി താലൂക്ക് ആശുപത്രി-1
 പറവൂർ താലൂക്ക് ആശുപത്രി- 1
 സ്വകാര്യ ആശുപത്രികൾ – 7

• വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 5 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
 കളമശ്ശേരി മെഡിക്കൽ കോളേജ്-3
 മൂവാറ്റുപുഴ ജനറൽ ആശുപത്രി- 2

• ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 113 ആണ്.
 കളമശ്ശേരി മെഡിക്കൽ കോളേജ് – 56
 കരുവേലിപ്പടി താലൂക്ക് ആശുപത്രി – 1
 പറവൂർ താലൂക്ക് ആശുപത്രി- 1
 അങ്കമാലി അഡ്ലക്സ്-14
 ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 4
 സ്വകാര്യ ആശുപത്രികൾ – 37

• കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 14 പേരെ മെഡിക്കൽ ബോർഡ് തീരുമാപ്രകാരം ഫസ്റ്റ് ലൈൻ ട്രീറ്മെന്റ് സെന്ററായ അങ്കമാലി അഡ്ലക്സിലേക്ക് മാറ്റി. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 54 ആണ്.
 കളമശ്ശേരി മെഡിക്കൽ കോളേജ് – 36
 അങ്കമാലി അഡ്ലക്സ്-14
 ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 4

• ഇന്ന് ജില്ലയിൽ നിന്നും 136 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 136 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 2 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 258 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിൽ നിലവിൽ കണ്ടൈൻമെന്റ് സോൺ ആയിട്ടുള്ളത് കൊച്ചി കോർപറേഷനിലെ ഡിവിഷൻ 60 (തേവര) ആണ്.

• ഇന്ന് 350 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 122 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു. യാത്രാ പാസ്സിന്റെ ലഭ്യത, അറിയുന്നതിനായിരുന്നു കൂടുതൽ വിളികളും. നിരീക്ഷണത്തിൽ കഴിയുന്നവർ ടെലിമെഡിസിൻ സൗകര്യം ലഭ്യമാകുന്നതിനെപ്പറ്റി അറിയാനും, കോവിഡ് കെയർ സെന്ററുകളിലെ താമസം ലഭ്യമാകുന്നതിനെക്കുറിച്ച് അറിയാനും വിളികളെത്തി.

• ജില്ലാ സർവൈലൻസ് യൂണിറ്റിൽ നിന്ന് ഇന്ന് നിരീക്ഷണത്തിലുള്ള 430 പേരെ നേരിട്ട് വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെയെത്തി ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നവർ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ സംശയ നിവാരണത്തിനായി 35 ഫോൺ വിളികൾ സർവൈലൻസ് യൂണിറ്റിലേക്കും എത്തി.

• ഫസ്റ്റ് ലൈൻ ട്രീറ്മെന്റ് സെന്റർ ആയി തിരഞ്ഞെടുക്കപ്പെട്ട അങ്കമാലി അഡ്ലക്സിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക് വ്യക്തിഗത സുരക്ഷാ ഉപാധികൾ, മാസ്കുകളുടെ ശരിയായ ഉപയോഗം, ശരിയായ രീതിയിൽ കൈ കഴുകുന്ന രീതി, തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നടത്തി.

• വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സംഘങ്ങൾ ഇന്ന് 6661 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 196 പേർക്ക് കൗൺസലിംഗ് നൽകി. ഇത് കൂടാതെ കൺട്രോൾ റൂമിലേക്ക് വിളിച്ച 13 പേർക്കും ഇത്തരത്തിൽ കൗൺസലിംഗ് നൽകി.

• ഐ.എം.എ ഹൗസിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 246 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 66 ചരക്കു ലോറികളിലെ 82 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 32 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങൾ ഇല്ല.