34 പേര്‍ രോഗ മുക്തരായി
ഉറവിടമറിയാതെ 42 പേര്‍ക്ക് വൈറസ്ബാധ
രോഗബാധിതരായി ചികിത്സയില്‍ 589 പേര്‍
ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 1,875 പേര്‍ക്ക്
791 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം
ആകെ നിരീക്ഷണത്തിലുള്ളത് 35,276 പേര്‍

112 പേര്‍ക്ക് കൂടി ചൊവ്വാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 92 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 42 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 17 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

ഇന്നലെ 34 പേര്‍ ജില്ലയില്‍ രോഗമുക്തരായി. ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ തുടരുന്ന രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,276 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍

നേരത്തെ രോഗബാധ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശി (34), പെരുവെള്ളൂര്‍ സ്വദേശി (60), ഊരകം സ്വദേശി (22), കുഴിമണ്ണ സ്വദേശി (87), ഊരകം സ്വദേശി (ഒമ്പത്), ഊരകം സ്വദേശിനി (19), ഊരകം സ്വദേശി (12), നിലമ്പൂര്‍ സ്വദേശി (28), കൊണ്ടോട്ടി സ്വദേശിനി (24), കൊണ്ടോട്ടി സ്വദേശിനി (ഏഴ്), കൊണ്ടോട്ടി സ്വദേശിനി (13), കൊണ്ടോട്ടി സ്വദേശിനി (81), പെരിന്തല്‍മണ്ണ സ്വദേശിനി (35), പള്ളിക്കല്‍ സ്വദേശി (ഏഴ്), പള്ളിക്കല്‍ സ്വദേശിനി (25), നിലമ്പൂര്‍ സ്വദേശിനി (അഞ്ച്), പള്ളിക്കല്‍ സ്വദേശിനി (32), ഒതുക്കുങ്ങല്‍ സ്വദേശി (29), ഒതുക്കുങ്ങല്‍ സ്വദേശി (24), നിലമ്പൂര്‍ സ്വദേശിനി (80), പൂക്കോട്ടൂര്‍ സ്വദേശിനി (36),  കണ്ണമംഗലം സ്വദേശി (42), പെരുവെള്ളൂര്‍ സ്വദേശിനി (16), പള്ളിക്കല്‍ സ്വദേശിനി (പത്ത്), വെട്ടം സ്വദേശിനി (40), പെരിന്തല്‍മണ്ണ സ്വദേശി (46), എ.ആര്‍ നഗര്‍ സ്വദേശി (30), പള്ളിക്കല്‍ സ്വദേശി (22), പള്ളിക്കല്‍ സ്വദേശി (26), പെരുവെള്ളൂര്‍ സ്വദേശി (ആറ്), നിലമ്പൂര്‍ സ്വദേശി (രണ്ട്), നിലമ്പൂര്‍ സ്വദേശി (എട്ട്), നിലമ്പൂര്‍ സ്വദേശി (അഞ്ച്), ചെറിയമുണ്ടം സ്വദേശി (37), കണ്ണമംഗലം സ്വദേശി (47), തിരൂരങ്ങാടി സ്വദേശിനി (15), നിലമ്പൂര്‍ സ്വദേശിനി (19), കൊണ്ടോട്ടി സ്വദേശി (44), നിലമ്പൂര്‍ സ്വദേശി (42), പൊന്നാനി സ്വദേശി (28), പെരുവെള്ളൂര്‍ സ്വദേശി (25), നിലമ്പൂര്‍ സ്വദേശിനി (28), നിലമ്പൂര്‍ സ്വദേശിനി (49), പുളിക്കല്‍ സ്വദേശിനി (35), കൊണ്ടോട്ടി സ്വദേശി (30), കോഴിക്കോട് സ്വദേശിനി (53), നിലമ്പൂര്‍ സ്വദേശിനി (31), നിലമ്പൂര്‍ സ്വദേശിനി (23), ഊരകം സ്വദേശിനി (45), നിലമ്പൂര്‍ സ്വദേശി (28) എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധിതരായ ഊര്‍ങ്ങാട്ടിരി സ്വദേശിയായ 108 ആംബുലന്‍സ് ഡ്രൈവര്‍ (33), തെഞ്ഞിപ്പലം സ്വദേശി (32), പൂക്കോട്ടൂരിലെ ഇതര സംസ്ഥാന തൊഴിലാളി (20), പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്ടറായ എ.ആര്‍ നഗര്‍ സ്വദേശിനി (23), തേഞ്ഞിപ്പലം സ്വദേശിനി (24), എടവണ്ണ സ്വദേശിനി (25), മക്കരപ്പറമ്പ് സ്വദേശി (24), പള്ളിക്കല്‍ സ്വദേശി (27), പള്ളിക്കല്‍ സ്വദേശി (33), കുഴിമണ്ണ സ്വദേശി (52), കണ്ണമംഗലം സ്വദേശി (54), മഞ്ചേരി മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയായ ആനക്കയം സ്വദേശി (49), നിലമ്പൂര്‍ സ്വദേശിനി (73), പെരുവെള്ളൂര്‍ സ്വദേശിനി (30), പള്ളിക്കല്‍ സ്വദേശി (39), പള്ളിക്കല്‍ സ്വദേശി (42), പുളിക്കല്‍ സ്വദേശി (30), അമരമ്പലം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ (52), പരപ്പനങ്ങാടി സ്വദേശി (58), നിറമരുതൂര്‍ സ്വദേശി 59) കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റുമായി ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശി (62), പള്ളിക്കല്‍ സ്വദേശി (56), പള്ളിക്കല്‍ സ്വദേശി (29), കൊണ്ടോട്ടി സ്വദേശി (36), കൊണ്ടോട്ടി സ്വദേശി (42), പള്ളിക്കല്‍ സ്വദേശി (24), കണ്ണമംഗലം സ്വദേശി (45), പള്ളിക്കല്‍ സ്വദേശി (40), കൊണ്ടോട്ടി സ്വദേശി (36), കൊണ്ടോട്ടി സ്വദേശി (39), കൊണ്ടോട്ടി സ്വദേശി (39), കൊണ്ടോട്ടി സ്വദേശി (37), കൊണ്ടോട്ടി സ്വദേശി (40), കൊണ്ടോട്ടി സ്വദേശി (30), കൊണ്ടോട്ടി സ്വദേശിനി (53), പള്ളിക്കല്‍ സ്വദേശി (60), പള്ളിക്കല്‍ സ്വദേശി (56), കൊണ്ടോട്ടി സ്വദേശി (30), കൊണ്ടോട്ടി സ്വദേശി (32), വാഴക്കാട് സ്വദേശി (38), കൊണ്ടോട്ടി സ്വദേശി (45), കൊണ്ടോട്ടി സ്വദേശി (44) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

മുംബൈയില്‍ നിന്നെത്തിയ വട്ടംകുളം സ്വദേശിനി (15), ബംഗളൂരുവില്‍ നിന്നെത്തിയ തുവ്വൂര്‍ സ്വദേശി (35), ബംഗളൂരുവില്‍ നിന്നെത്തിയ പള്ളിക്കല്‍ സ്വദേശി (25) എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷവും രോഗബാധ സ്ഥിരീകരിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

റിയാദില്‍ നിന്നെത്തിയ മൂത്തേടം സ്വദേശി (44), സൗദിയില്‍ നിന്നെത്തിയ മൂത്തേടം സ്വദേശി (37), ദമാമില്‍ നിന്നെത്തിയ ചാലിയാര്‍ സ്വദേശിനി (27), ജിദ്ദയില്‍ നിന്നെത്തിയ മമ്പാട് സ്വദേശി (51), ദമാമില്‍ നിന്നെത്തിയ തലക്കാട് സ്വദേശി (58), ജിദ്ദയില്‍ നിന്നെത്തിയ കരുളായി സ്വദേശി (47), അബുദബിയില്‍ നിന്നെത്തിയ ആനക്കയം സ്വദേശി (42), ജിദ്ദയില്‍ നിന്നെത്തിയ കൂട്ടിലങ്ങാടി സ്വദേശി (31), ബഹ്‌റിനില്‍ നിന്നെത്തിയ തലക്കാട് സ്വദേശി (34), ഖത്തറില്‍ നിന്നെത്തിയ കരുളായി സ്വദേശി (40), റിയാദില്‍ നിന്നെത്തിയ മമ്പാട് സ്വദേശി (34), സൗദിയില്‍ നിന്നെത്തിയ പാണ്ടിക്കാട് സ്വദേശിനി (20), സൗദിയില്‍ നിന്നെത്തിയ താനാളൂര്‍ സ്വദേശി (26), ദമാമില്‍ നിന്നെത്തിയ നിറമരുതൂര്‍ സ്വദേശിനി (13), ജിദ്ദയില്‍ നിന്നെത്തിയ മമ്പാട് സ്വദേശി (45), ജിദ്ദയില്‍ നിന്നെത്തിയ ആതവനാട് സ്വദേശി (27), ദമാമില്‍ നിന്നെത്തിയ നിറമരുതൂര്‍ സ്വദേശിനി (49) എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ചികിത്സയിലുള്ളത് 589 പേര്‍

ജില്ലയില്‍ രോഗബാധിതരായി 589 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ 1,875 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 791 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

നിരീക്ഷണത്തിലുള്ളത് 35,276 പേര്‍

35,276 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരടക്കം 703 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 453 പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 17 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 52 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 50 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 125 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 33,181 പേര്‍ വീടുകളിലും 1,392 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

15,853 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയില്‍ നിന്ന് ഇതുവരെ 19,455 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 17,131 പേരുടെ ഫലം ലഭിച്ചു. 15,853 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2,324 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.  വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.