കോട്ടയം:  സെക്ടര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലുള്ള പരിശോധനയില്‍ കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കോട്ടയം ജില്ലയില്‍ ബുധനാഴ്ച
822 പേര്‍ക്കെതിരെ നടപടിയെടുത്തു. മാസ്‌ക് ധരിക്കാതിരിക്കുകയോ ശരിയായ രീതിയില്‍ ധരിക്കാതിരിക്കുകയോ ചെയ്തതിന് 590 പേരില്‍നിന്ന് പിഴ ഈടാക്കി.

സ്ഥാപനങ്ങളിലും കടകളിലും സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കാത്തതിന്-95, സാമൂഹിക അകലം പാലിക്കാതിരുന്നതിന്-56 അനധികൃതമായി കൂട്ടം കൂടിയതിന്-52, സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് മാസ്‌കും സാനിറ്റൈസറും നല്‍കാത്തതിന്-14, ക്വാറന്റയിന്‍ നിര്‍ദേശ ലംഘനം-5, റോഡില്‍ തുപ്പിയതിനും നിര്‍ദേശങ്ങള്‍ പാലിക്കാതെ കടകള്‍ തുറന്നതിനും-3 വീതം, കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്-2 നിരോധനാജ്ഞാ ലംഘനം-2 എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളില്‍ കണ്ടെത്തിയ നിയമലംഘനങ്ങളുടെ കണക്ക്. ജില്ലയില്‍ ഇതുവരെ ആകെ 8919 പേര്‍ക്കെതിരെ സെക്ടര്‍ ഓഫീസര്‍മാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.