കുന്നംകുളം നിയോജക മണ്ഡലത്തിൽ 2019-2020 ബജറ്റിൽ ഉൾപ്പെടുത്തി 10 കോടി രൂപ ചെലവഴിച്ചുള്ള കേച്ചേരി-വേലൂർ-കുറാഞ്ചേരി സംസ്ഥാന പാത നിർമാണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ഓൺലൈനായി നിർവഹിച്ചു. വികസന പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തി കാലാവധിക്കുള്ളിൽ തന്നെ പൂർത്തിയാക്കാൻ ശ്രമിക്കുമെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു.  വേലൂർ കാരേങ്ങൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ അധ്യക്ഷത വഹിച്ചു.

വടക്കാഞ്ചേരി-ഗുരുവായൂർ, ഷൊർണൂർ-കൊടുങ്ങല്ലൂർ, തൃശൂർ-കുറ്റിപ്പുറം പാതകളെ ബന്ധിപ്പിക്കുന്ന  സംസ്ഥാന പാത ബി എം ബി സി നിലവാരത്തിലാണ് നിർമിക്കുന്നത്. വീതി കൂട്ടൽ, കാന നിർമാണം, കലുങ്ക് നിർമാണം, ജങ്ഷൻ വീതി കൂട്ടൽ എന്നിവയും നടക്കും. ഒരു വർഷത്തിനകം നിര്‍മ്മാണം പൂർത്തിയാക്കും.