ജില്ലയിൽ പെരുമാറ്റചട്ടനിയമം ലംഘിച്ച് അനധികൃതമായി സ്ഥാപിച്ച 1,111 പ്രചാരണ സാമഗ്രികൾ ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു.
വിവിധ താലൂക്കുകളിൽ
പൊതു, സ്വകാര്യ ഇടങ്ങളിൽ സ്ഥാപിച്ച കൊടി- തോരണങ്ങളും ഫ്ലക്സ്, ബാനർ, ബോർഡ്‌ എന്നിവയാണ് അതത് താലൂക്ക് ഉദ്യോഗസ്ഥർ നീക്കം ചെയ്തത്.
മുകുന്ദപുരം താലൂക്കിൽ
46 തോരണങ്ങളും 15 കൊടികളും 2 ഫ്ളക്സുകളുമാണ് നീക്കം ചെയ്തത്. കൊടുങ്ങല്ലൂർ താലൂക്കിൽ
43 പോസ്റ്ററുകളും
8 ബോർഡുകളും, 36 തോരണങ്ങളും 15 കൊടികളും 2 ഫ്ളക്സുകളും നീക്കം ചെയ്തു. ചാലക്കുടിയിൽ 12
ബോർഡുകളും 14 പോസ്റ്ററുകളും 32 കൊടികളും 75 മീറ്റർ ഹോർഡിങ്‌സും നീക്കം ചെയ്തു.

തലപ്പിള്ളി താലൂക്കിൽ
209 പോസ്റ്റുകളും 90 കൊടികളും 4 സെറ്റ് ക്രോസ്സ് റിബണുകളും 1 ബാനറും മാറ്റിയപ്പോൾ ചാവക്കാട് താലൂക്കിൽ നിന്നും
54 പോസ്റ്ററുകളും കൊടികളും
നീക്കം ചെയ്തു. തൃശൂർ താലൂക്കിൽ നിന്ന് 27 ബോർഡുകളും കുന്നംകുളം താലൂക്കിൽ നിന്നും 540 പോസ്റ്ററുകളും 39 ഫ്ലെക്സ്കളും 44 ബാനറുകളും നീക്കം ചെയ്തു.
പെരുമാറ്റചട്ടം ലംഘിച്ച് സ്ഥാപിച്ച പ്രചാരണ സാമഗ്രികളെല്ലാം അതത് രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെ സഹായത്തോടെ
നീക്കം ചെയ്തപ്പോൾ കോർപറേഷൻ പരിധിയിലും തലപ്പിള്ളി താലൂക്കിലെ മേപ്പാടം സെന്ററിലും ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡും സാമഗ്രികൾ നീക്കം ചെയ്തു. തഹസീൽദാർമാരായ എം സന്ദീപ്, രാജേഷ് സി എസ്, രാജു ഇ എൻ, രേവ കെ, ഐ ജെ മധുസൂദനൻ, റഫീഖ് പി യു, ജീവ പി എസ് തുടങ്ങിയവർ നീക്കം ചെയ്യൽ നടപടികൾക്ക് നേതൃത്വം നൽകി.