കോവിഡ് രണ്ടാം തരംഗ വ്യാപനത്തിന് എതിരായ പ്രതിരോധനടപടികൾ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ചുചേർത്ത വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ജില്ലാകളക്ടർമാരുടേയും ഓൺലൈൻ അവലോകന യോഗത്തിൽ ശ്രദ്ധാകേന്ദ്രമായി എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് .
കേരളത്തിൻറെ പ്രതിരോധവും നേട്ടങ്ങളും യോഗത്തിൽ വിശദീകരിച്ചത് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് ആണ്. രണ്ടാം തരംഗം പ്രതിരോധിക്കുന്നതിന് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സ്വീകരിച്ച നടപടികൾ സുഹാസ് അക്കമിട്ട് വിശദീകരിച്ചു. രണ്ടാം തരംഗ വ്യാപനത്തേയും ഫലപ്രദമായി നേരിടാൻ കേരളത്തിന് കഴിഞ്ഞതായി അദ്ദേഹം യോഗത്തെ അറിയിച്ചു.
കേരളത്തിൽ രോഗികളുടെ എണ്ണം കുറഞ്ഞു തുടങ്ങിയതായി അദ്ദേഹം യോഗത്തെ അറിയിച്ചു ആക്ടീവ് കേസുകൾ 47369 ആയി ചുരുങ്ങിയിട്ടുണ്ട് തദ്ദേശസ്ഥാപനങ്ങളെ മുന്നിൽ നിർത്തിയും നേതൃത്വം ഏൽപ്പിച്ചും വികേന്ദ്രീകൃതമായ രോഗപ്രതിരോധ പ്രവർത്തനങ്ങളാണ് സംസ്ഥാനം നടത്തുന്നത്. സർവൈലൻസ് മാപ്പിംഗ്, ഗുരുതരാവസ്ഥാസ്ഥിതി വിലയിരുത്തൽ, പരിശോധനകൾ എന്നിവ ഉൾപ്പെടെയുള്ള രോഗപ്രതിരോധ നടപടികൾക്ക് ഏകോപനം നിർവഹിക്കുന്നത് തദ്ദേശസ്ഥാപനങ്ങൾ ആണ്. വാർഡ് തലത്തിൽ ഇവ കാര്യക്ഷമമായി നടക്കുന്നു.ഈ പ്രത്യേകത അവകാശപ്പെടാൻ കഴിയുന്ന ഏക സംസ്ഥാനം കേരളമാണെന്നും കളക്ടർ പറഞ്ഞു.
4500 ആണ്ജില്ലയുടെ പ്രതിദിന ടി.പി.എം നിരക്ക്.അഖിലേന്ത്യാ തലത്തിൽ ഏറ്റവും മികച്ചതാണിത്.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഡിസിസികളോ എഫ് എൽ ടി സികളോ എസ് എൽ ടി സികളോ പ്രവർത്തിക്കുന്നു.എല്ലാ താലൂക്കിലും കോവിഡ് ആശുപത്രികൾ ഉണ്ട്.ആശുപത്രികളിലെ ഔട്ട്പേഷ്യന്റ് സംവിധാനം വഴി രോഗനിർണയം നേരത്തെ സാധ്യമാക്കി. ഇത് വ്യാപനം കുറയാൻ സഹായിക്കും.ഓക്സിജൻ വാർ റൂം വഴി
ആശുപത്രികളുടെ ഓക്സിജൻ ലഭ്യത അതാത് സമയം വിലയിരുത്തുന്നു.
ഓക്സിജൻ നീക്കത്തിനായി പ്രത്യേക ഗതാഗത മാർഗ്ഗങ്ങളും ഏർപ്പെടുത്തി.
ഓക്സിജൻ നഷ്ടം ഒഴിവാക്കാൻ ഓരോ ആശുപത്രികളിലും ഓഡിറ്റിംഗ് നടത്തുന്നു.
ആശുപത്രികളിലെയും ചികിത്സാ കേന്ദ്രങ്ങളിലെയും കിടക്കകളിൽ കേന്ദ്രീകൃത സംവിധാനം വഴിയാണ്
രോഗികളെ പ്രവേശിപ്പിക്കുന്നത്.ബി പി സി എൽ കാമ്പസിൽ ആരംഭിച്ചതാൽക്കാലിക സർക്കാർ കോവിഡ് ആശുപത്രിയിൽ 400 ബെഡുകൾ പ്രവർത്തനക്ഷമമാക്കി.
പൂർണ്ണമായി പ്രവർത്തനസജ്ജമാകുമ്പോൾ 1500 കിടക്കകൾ ഇവിടെ ഉണ്ടാകും.ജില്ലയിൽ ഒട്ടാകെ 279608രോഗികൾ ഇതുവരെ ഉണ്ടായിട്ടും മരണനിരക്ക് .2 ശതമാനം മാത്രമാണ്.ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ കോവിഡ് മരണ നിരക്കാണിത്. സംസ്ഥാന മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽചിട്ടയായുംദീർഘവീക്ഷണത്തോടെയും
പ്രതിരോധം ആസൂത്രണം ചെയ്യാൻ കഴിഞ്ഞതാണ് ഈ നേട്ടങ്ങൾക്ക് വഴിയൊരുക്കിയതെന്ന് ജില്ലാ കളക്ടർ യോഗത്തെ അറിയിച്ചു.വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കളക്ടർമാരും ആണ് പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തത്.