സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറുടെ ചായ സത്കാരം. സത്കാരത്തിനുള്ള ഗവർണറുടെ ക്ഷണമനുസരിച്ച് സത്യപ്രതിജ്ഞാ ചടങ്ങു നടന്ന സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിൽനിന്ന് ഔദ്യോഗിക വാഹനത്തിലാണു മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനിലേക്കു തിരിച്ചത്.
രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയനേയും മന്ത്രിമാരെയും സ്വീകരിച്ചു. കുടുംബാംഗങ്ങൾക്കൊപ്പമാണു മന്ത്രിമാർ എത്തിയത്. ചീഫ് സെക്രട്ടറി വി.പി. ജോയ്, സീതാറാം യെച്ചൂരി എന്നിവരും പങ്കെടുത്തു. ഇതിനു ശേഷം മന്ത്രിസഭാ യോഗത്തിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിലേക്കു തിരിച്ചു.