ആലപ്പുഴ: ജില്ലയിലും സമീപ ജില്ലകളിലും 2021 കാലവർഷത്തിൽ ശക്തമായ മഴയ്ക്കും കടലാക്രമണഭീഷണിക്കും സാദ്ധ്യതയുണ്ടെന്ന ജാഗ്രതാ നിർദ്ദേശം ലഭിച്ച മുറയ്ക്ക് ജില്ലയില്‍ ദുരന്ത നിവാരണ നടപടികള്‍ക്ക് തുടക്കമിടാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി ജില്ല ദുരന്ത നിവാരണ അതോറിട്ടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടർന്ന് ജില്ലയിലെ നദികളിലെയും ജലാശ യങ്ങളിലെയും ജലനിരപ്പ് ഉയർന്നിട്ടുമുണ്ട്. ഈ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ജില്ലയില്‍ അടിയന്തിര വെള്ളപ്പൊക്ക ദുരിയാശ്വാസ നടപടികൾക്ക് ജില്ലയുടെ ഏകോപനപ്രവർത്തനങ്ങൾക്കായി വിവിധ വകുപ്പുകൾക്ക് ചുമതല നൽകി ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ ഉത്തരവായി.

പ്രകൃതിക്ഷോഭം, കടൽക്ഷോഭം എന്നിവ മൂലം ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കേണ്ടിവരുന്ന സാഹചര്യങ്ങൾ സംജാതമാകുന്നതിനാൽ ആയതിനുള്ള സംവിധാനങ്ങൾ മുൻകൂട്ടിതന്നെ ഏർ പ്പാടാക്കാന്‍ റവന്യൂ വകുപ്പിന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. മുൻവർഷങ്ങളിൽ ക്യാമ്പുകളായി ഉപയോഗിച്ചുവരുന്ന സ്റ്റളുകളിലും മറ്റ് കേന്ദ്രങ്ങളിലും മതിയായ സജ്ജീകരണങ്ങൾ ഉണ്ടെന്ന് തഹസിൽദാർമാർ പരിശോധിച്ച് ഉറപ്പുവരുത്തണം. കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത്
ദുരിതാശ്വാസ ക്യാമ്പുകൾ എല്ലാ മേഖലകളിലും കണ്ടെത്തുകയും മതിയായ സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കുള്ള ഭക്ഷണസാധങ്ങൾ ഹോർട്ടികോർപ്പ്, സിവിൽസപ്ലൈസ്, സപ്ലൈകോ, കൺസ്യൂമർഫെഡ് മുതലായ സർക്കാർ സ്ഥാപനങ്ങൾ നിന്ന് മാത്രം വാങ്ങണം. ഇക്കാര്യത്തില്‍ വില്ലേജാഫീസർമാർക്ക് നിര്‍ദ്ദേശം നല്‍കും. ഭക്ഷ്യധാന്യ ലഭ്യയ ഇവര്‍ ഉറപ്പുവരുത്തണം. ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് സ്വകാര്യസ്ഥാപനങ്ങളിൽ നിന്നുള്ള ഭക്ഷണ സാധനങ്ങൾ വാങ്ങൽ അനുവദനീയമല്ല. ജൂണ്‍ ഒന്നാം തിയതി മുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കണം. ഭവന നാശവുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസില്‍ ലഭിക്കുന്ന അപേക്ഷകൾ മൂന്നു ദിവസത്തിനുള്ളിൽ തദ്ദേശസ്ഥാപനത്തിന്റെ എഞ്ചിനീയർക്ക് കൈമാറേണ്ടതാണ്. അദ്ദേശസ്വയം ഭരണ എഞ്ചിനീയറുടെ സാക്ഷ്യപത്രം സഹിതം തിരികെ ലഭിക്കുന്ന അപേക്ഷകൾ മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ടാക്കി തഹസിൽദാർക്ക് നല്‍കണം. തഹസിൽദാർമാർ വില്ലേജ് ഓഫീസിൽ നിന്നും റിപ്പോർട്ട് സഹിതം ലഭിക്കുന്ന അപേക്ഷകൾ 15 ദിവസത്തുള്ളിൽ നഷ്ടപരിഹാര തുക വിതരണത്തിന് തയ്യാറാക്കി വയ്ക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ക്യാമ്പുകളിൽ താമസിക്കുന്നവരുടെ വിവരങ്ങൾ യഥാസമയം മിത്രം പോർട്ടലിൽ വില്ലേജാഫീനറുടെ നേതൃത്വത്തിൽ രേഖപ്പെടുത്തണം.

രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ജനങ്ങളെ ഒഴിപ്പിക്കേണ്ടി വരുന്ന സാഹചര്യത്തിൽ അതാതു തദ്ദേശമേഖലയിലുള്ള വില്ലേജ് ആഫീസർമാർ കണ്ടെത്തിയിട്ടുള്ള ക്യാമ്പുകളിലേയ്ക്ക് ഒഴിപ്പിക്കുന്നതുൾപ്പെടെയുള്ള രക്ഷാപ്രവർത്തനങ്ങൾ അതാത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരിൽ നിക്ഷിപ്തമായിരിക്കും. കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി ദുരന്തനിവാരണ കമ്മിറ്റികൾ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ അടിയന്തിരമായി കൂടണം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥപാനങ്ങൾ തയ്യാറാക്കിയിട്ടുള്ള ദുരന്തനിവാരണ പ്ലാനിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണം.
ഒഴിപ്പിക്കേണ്ട പ്രദേശങ്ങളിൽ ഹോം ക്വാറണ്ടയിനിൽ കഴിയുന്നവരേയും റിവേഴ്സ് ക്വാറണ്ടയിനിൽ കഴിയുന്നവരേയും അതതു മെഡിക്കൽ ഓഫീസർമാരുമായി സഹകരിച്ച് കോവിഡ് മാനദണ്ഡ പ്രകാരം ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങളിൽ ആരംഭിയേണ്ടി വരുന്ന ദുരിതാശ്വാസ ക്യാമ്പുകൾ, സൗജന്യ ഭക്ഷണ വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേയ്ക്ക് സർക്കാർ നിർദ്ദേശിച്ചിട്ടുള്ള പ്രകാരം ആവശ്യമായ ഭക്ഷണസാധനങ്ങൾ സപ്ലൈകോ, മാവേലിസ്റ്റോർ, സിവിൽ സപ്ലൈസ്, കൺമർ ഫെഡ്, ഹോർട്ടികോർപ്പ് തുടങ്ങിയ സ്ഥാപനങ്ങൾ മുഖാന്തിരം വിതരണം ചെയ്യേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുകൾ, സൗജന്യ ഭക്ഷണ വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേയ്ക്ക് ആവശ്യമായ പാചക വാതകം ക്രെഡിറ്റ് വ്യവസ്ഥയിൽ വിതരണം നടത്തുന്നതിന് ഗ്യാസ് ഏജൻസികൾക്ക് നിർദ്ദേശം നല്കുകയും അത് പാലിക്കുന്നുണ്ടെന്ന് ജില്ലാ സപ്ലൈ ആഫീസർ ഉറപ്പുവരുത്തേണ്ടതുമാണ്.

മഴക്കാലത്ത് ഗതാഗത തടസ്സമുണ്ടാകാറുള്ള കുട്ടനാട് പോലുള്ള പ്രദേശങ്ങളിൽ ഭക്ഷണസാധനങ്ങൾ ലഭ്യമാകാതെ ക്യാമ്പ് പ്രവർത്തനങ്ങൾ തടസ്സം നേരിടുന്നത് ഒഴിവാക്കുന്നതിനായി മഴക്കാലത്തിന് മുമ്പേ തന്നെ ആവശ്യമുള്ള ഭക്ഷ്യധാന്യങ്ങൾ സ്റ്റോക്ക് ചെയ്തുവയ്ക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി ജില്ല സപ്ലൈ ഓഫീസര്‍ സ്വീകരിക്കണം. ഇതിനായി ജില്ല സപ്ലൈ ഓഫീസിന്റെ കണ്‍ട്രോല്‍ റും ആരംഭിക്കണം.

കോവിഡ് രോഗവ്യാപനനിയന്ത്രണം, മഴക്കാലമുന്നൊരുക്ക പ്രവർത്തനങ്ങൾ എന്നിവയുടെ ഭാഗമായി ശുചിത്വ പരിശോധന, ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ജില്ലയിലെ ജില്ല മെഡിക്കല്‍ ഓഫീസര്‍മാര്‍,എന്‍.എച്ച്.എം.പ്രോഗ്രാം മാനേജര്‍, ശുചിത്വ മിഷന്‍ എന്നിവ ര്‍ ഏകോപിപ്പിക്കണം. സ്കൂളുകൾ, ഓഫീസുകൾ, ആശുപത്രികൾ, വ്യാപാരസ്ഥാപനങ്ങൾ, അന്യസംസ്ഥാന തൊഴിലാളികളുടെ ജോലിസ്ഥലങ്ങൾ, വാസസ്ഥലങ്ങൾ തുടങ്ങിയ എല്ലാ പ്രദേശങ്ങളിലും, സ്ക്വാഡുകളുടെ പ്രവർത്തനം, സാംക്രമികരോഗങ്ങൾ പടർന്നു പിടിയ്ക്കായിരി ന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ മുതലായവ അടിയന്തിരമായി നിർവ്വഹിക്കണം. കൂടാതെ ഏകോപനത്തിനായി ആവശ്യത്തിന് ഡോക്ടർമാർ, മറ്റ് ജീവനക്കാർ എന്നിവർ ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്.

ഫിഷറീസ് വകുപ്പ് കാലവർഷത്തിന് മുന്നോടിയായി 24 മണിക്കൂറും പ്രവർത്തിയ്ക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിയ്ക്കണം. കടൽക്ഷോഭം മൂലം ബോട്ട് തകരാറാകുന്ന സന്ദർഭങ്ങൾ ഉണ്ടായാൽ രക്ഷാപ്രവർത്തനങ്ങൾക്കായി മുൻകൂട്ടി ബോട്ടുകൾ തയ്യാറാക്കി വയ്ക്കണം.

ജനങ്ങളുടെ ജീവനും സ്വത്തിനു അപകടകരമായ രീതിയിൽ നിൽക്കുന്ന വൃക്ഷങ്ങളുടെ ചില്ലുകൾ മഴക്കാലത്തിനു മുൻപ് തന്നെ കെ.എസ്.ഇ.ബി വെട്ടിമാറ്റുണം. വെട്ടി മാറ്റുന്ന ചില്ലകൾ മൂലം ജലനിർഗ്ഗമന മാർഗ്ഗങ്ങൾ തടസ്സപ്പെടാതിരിയ്ക്കുന്നതിനും, ഗതാഗതതടസ്സം സൃഷ്ടിയ്ക്കാതിരിയ്ക്കു ന്നതിനും ഉദ്യോഗസ്ഥർ ശ്രദ്ധിയ്ക്കേണ്ടതാണ്.

പാടശേഖരങ്ങളുടെ പുറംബണ്ടുകൾ സംരക്ഷിയ്ക്കുന്നതിനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ കൃഷി വകുപ്പ് സ്വീകരിയ്ക്കേണ്ടതും അത്യാവശ്യ സന്ദർഭങ്ങളിൽ ഉപയോഗിയ്ക്കുന്നതിനായുള്ള മണൽചാക്കുകൾ, പമ്പുസെറ്റകൾ തുടങ്ങിയവ കണ്ടെത്തുന്നതിനായി പ്രീ-റേറ്റ് കോൺട്രാക്ട് സംവിധാനം ഏർപ്പെടുത്തണം. അതാതു കൃഷി ഓഫീസർമാരുടെ നേതൃത്വത്തിൽ പാടശേഖരങ്ങളുടെ സമീപ പ്രദേശങ്ങളിലുള്ള ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടതിനാൽ എല്ലാ പാടശേഖരങ്ങളിലും കൃത്യമായി പമ്പിങ് നടത്തി വെള്ളക്കെട്ട് ഉഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്. ഇതില്‍ മനപ്പൂർവ്വം വീഴ്ച വരുത്തുന്ന പാടശേഖരങ്ങൾക്കെതിരെ ക്രിമിനൽ നടപടികൾക്കായി ശുപാ ർശ ചെയ്യണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൃഷിവകുപ്പിന്റെ കീഴിലുള്ള പമ്പ സെറ്റുകൾ മെയ് 26ന് മുന്‍പായി പ്രവർത്തനക്ഷമമാക്കണം.
ഈ പ്രവർത്തികൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസര്‍ ഉറപ്പാക്കണം. ജൂൺ 1 മുതൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രിൻസിപ്പൽ അഗ്രികൾച്ചറുടെ ഓഫീസിൽ സജ്ജീകരിക്കേണ്ടതാണ്.

അടിയന്തിരഘട്ടങ്ങളിൽ പ്രവർത്തിയ്ക്കുന്നതിന് എല്ലാവിധ സജ്ജീകരണങ്ങളും ഏർപ്പെടുത്തി ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് പോലീസും അഗ്നിരക്ഷാ സേനയും സജ്ജമാകണം. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും ആവശ്യാനുസരണം പോലീസ് പെട്രോളിംഗ് നടത്തേണ്ടതും ഓരോ പുരുഷ വനിത സിവിൽ പോലീസ് ഓഫീസറുടെ സേവനവും ഉറപ്പാക്കേണ്ടതാണ്. ജനങ്ങൾ വീടൊഴിഞ്ഞ് ദുരിയാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറുന്ന സന്ദർഭങ്ങളിൽ മോഷണങ്ങൾ തടയുന്നതിന് ടി പ്രദേശങ്ങളിൽ പോലീസിന്റെ നിരീക്ഷണം ശക്തക്കും. മൺസൂൺ കാലയളവിൽ കടലിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിലേയ്ക്ക് ആവശ്യമായ ബോട്ടുകൾ സജ്ജമാക്കി കടലിൽ പട്രോളിംഗ് നടത്തുന്നതിനുള്ള നടപടികൾ കോസ്റ്റല്‍ പോലീസ് സ്വീകരിക്കേണ്ടതാണ്.

പൊതുമരാമത്ത് വകുപ്പ് അടിയന്തിര അററകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കേണ്ട റോഡുകള്‍ മഴക്കാലത്തിനു മുൻപായിതന്നെ പൂർത്തീകരിക്കണം. റോഡരികിലെ ഓടകൾ മുഴുവനും വൃത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. കൂടാതെ ഗതാഗത തടസ്സം സൃഷ്ടിയ്ക്കുന്ന തരത്തിൽ സ്ഥാപിച്ചിട്ടുള്ളതോ കാലാവധി കഴിഞ്ഞയോ ആയിട്ടുള്ള ബോർഡുകൾ, ബാനറുകൾ, കട്ട് ഔട്ടുകൾ തുടങ്ങിയവ അടിയന്തിരമായി നീക്കം ചെയ്യണം. ‘റോഡ് പുറമ്പോക്കുകളിലുള്ള ജനങ്ങൾക്ക് ജീവനും സ്വത്തിനുംഭീഷണിയുണ്ടാകുന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ച് നീക്കുന്നതി നുള്ള അടിയന്തിര നടപടി പി.ഡബ്ല്യൂ.ഡി സ്വീകരിക്കേണ്ടതാണ്.

മൺസൂൺ കാലയളവിൽ ഉണ്ടായേക്കാവുന്ന അപകടസാധ്യതകൾ മുന്നിൽ കണ്ട് ഹൗസ് ബോട്ടുകൾ ഉൾപ്പെടെയുള്ള ജലയാനങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ ഉണ്ടെന്ന് കർശനമായ പരി ശോധന നടത്തണം. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിയ്ക്കുന്നതിനും, ശക്തമായ കാറ്റും മഴയും ഉള്ള സമയങ്ങളിൽ ശിക്കാരവള്ളങ്ങളുടെ നിർ വ്വീസ് നിർത്തി വയ്ക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കി.

മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവകുപ്പ് മൺസൂൺകാലയളവിൽ വളർത്തുമൃഗങ്ങളെ മാറ്റിപാർപ്പിയ്ക്കുന്നതിനുള്ള ഷെൽട്ടറുകൾ മുൻകൂട്ടിതന്നെ കണ്ടെത്തേണ്ടതും, അടിയന്തി സാഹചര്യങ്ങൾ നേരിടുന്നതിനായി കൺട്രോൾ റൂമുകൾ തുറന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതുമാണ്.

ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കേണ്ടിവരുന്ന സ്കൂളുകളിൽ മതിയായ സൗകര്യങ്ങൾ ഉണ്ടെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഉറപ്പാക്കണം.

ഇറിഗേഷൻ മേജർ,മൈനർ, മെക്കാനിക്കൽ ഡിവിഷൻ നീരൊഴുക്ക് തടസ്സപ്പെടുന്ന രീതിയിലുള്ള ഓരുമുട്ടുകൾ അടിയന്തിരമായി നീക്കം ചെയ്യണം, തണ്ണീർമുക്കം, നോട്ടപ്പള്ളി എന്നി വിടങ്ങളിലെ ഷട്ടറുകൾ പ്രവർത്തന സജ്ജമാണെന്ന് ഉറപ്പുുവരുത്തണം. തോട്ടപ്പള്ളി പൊഴി. അന്ധകാരനഴി പൊഴി എന്നിവിടങ്ങളിൽ അടിഞ്ഞ് കൂടിയിരുന്ന മണൽ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണം. ജില്ലയുടെ വിവിധഭാഗങ്ങളിൽ കടൽഭിത്തി ഇല്ലാത്ത പ്രദേശങ്ങളിലും ദുർബലമായ കടൽ ഭിത്തികൾ ഉള്ള ഭാഗങ്ങളിലും, ശക്തമായ കടൽക്ഷോദം. വേലിയേറ്റം എന്നിവ മൂലം അനേകം വീടുകൾക്കും കാർഷിക വിളകൾക്കും വർഷംതോറും നാശം സംഭവിച്ചുകൊണ്ടരിയ്ക്കുന്നതിനാൽ താല്ക്കാലിക പരിഹാരമെന്ന നിലയിൽ ജീയോ ബാഗുകൾ മറ്റും ഇട്ട് വീടുകളിൽ വെള്ളം കയറുന്നത് ഒഴിവാക്കണം. കൂടാതെ സ്ഥിരസംവിധാനത്തിനായി പുലിമുട്ട്, കടൽഭിത്തി മുതലായവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ധൃതഗതിയിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. 4000 ജിയോ ബാഗുകൾ വാങ്ങുന്നതിനുള്ള നടപടി സ്വീകരിക്കണം. വകുപ്പിന്റെ നിയന്ത്രണത്തിൽ സൂക്ഷിച്ചിട്ടുള്ള പമ്പുകൾ പരിശോധിച്ച് പ്രവർത്തനക്ഷമമാണെന്ന് മെയ്28ന് മുൻപ് ഉറപ്പു വരുത്തണം. പുഴകളിലെയും തോടുകളിലെയും എക്കൽ, ചെളി എന്നിവ അടിയന്തിരമായി നീക്കം ചെയ്ത് നിരൊഴുക്ക് സുഗമമാക്കണം.
അടിയന്തിര സാഹചര്യങ്ങളില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നാല്‍ അതിനുള്ള വാഹന സൗകര്യം, റസ്ക്യൂ ബോട്ട്, വാട്ടര്‍ ആംബുലന്‍സ് എന്നിവ കെ.എസ്.ആര്‍.ടി.സി, ജല ഗതാഗത വകുപ്പ് ഉറപ്പാക്കണം. ആര്‍.ടി.ഓ, വാട്ടര്‍ അതോറിട്ടി, മത്സ്യഫെഡ്, ശുചിത്വമിഷന്‍ എന്നീ വകുപ്പുകളും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ല ദുരന്ത നിവാരണ അതോറിട്ടി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

ജില്ലയിലെ എല്ലാ വകുപ്പ് മേധാവികളും ദുരന്തനിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അവധി ഒഴിവാക്കി വകുപ്പിലെ ജീവനക്കാരുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ല ദുരന്ത നിവാരണ അതോറിട്ടിയുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ടതാണെന്നും ജില്ല കളക്ടര്‍ അറിയിച്ചു.