കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാനദണ്ഡലംഘനങ്ങള്‍ കണ്ടെത്താന്‍ നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 51 കേസുകള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കരയില്‍ തഹസീല്‍ദാര്‍ എസ്. ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 24 കേസുകള്‍ക്ക് പിഴയീടാക്കി. 101 എണ്ണത്തിന് താക്കീത് നല്‍കി. നിലമേല്‍, ചടയമംഗലം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
കരുനാഗപ്പള്ളി, ക്ലാപ്പന, കെ.എസ്.പുരം, തെക്കുംഭാഗം, നീണ്ടകര, തഴവ, തേവലക്കര ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 22 കേസുകള്‍ക്ക് പിഴയീടാക്കി. 65 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായ നൂബീന ബഷീര്‍, ഹര്‍ഷാദ്, ബിന്ദു മോള്‍, ഹരിലാല്‍, ലക്ഷ്മി, അജ്മി, ഇന്ദു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കുന്നത്തൂരിലെ ശാസ്താംകോട്ട, പോരുവഴി, മൈനാഗപ്പള്ളി, പടിഞ്ഞാറേകല്ലട മേഖലകളില്‍ തഹസീല്‍ദാര്‍ എം.നിസാമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അഞ്ചു കേസുകള്‍ക്ക് പിഴയീടാക്കി. 53 സ്ഥാപനനങ്ങള്‍ക്ക് താക്കീത് നല്‍കി.
പുനലൂരില്‍ നടത്തിയ പരിശോധനയില്‍ 14 കേസുകള്‍ക്ക് താക്കീത് നല്‍കി. വാളക്കോട്, ചെമ്മന്തൂര്‍, തൊളിക്കോട് പ്രദേശങ്ങളിലാണ് പരിശോധന നടന്നത്. ഡെപ്യൂട്ടി തഹസീല്‍ദാര്‍ എം. കെ. ഗീത നേതൃത്വം നല്‍കി.