ആലപ്പുഴ: കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായത്തിനായി ജില്ലയില്‍ ഇതുവരെ സമപര്‍പ്പിക്കപ്പെട്ട 1008 അപേക്ഷകളില്‍ 748 എണ്ണം പരിശോധനകള്‍ പൂര്‍ത്തിയാക്കി അംഗീകരിച്ചു. ഇതില്‍ 484 പേര്‍ക്ക് ധനസഹായമായ 50000 രൂപ വീതം ബാങ്ക് അക്കൗണ്ടില്‍ ലഭ്യമാക്കിയതായി ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ അറിയിച്ചു. ശേഷിക്കുന്നവര്‍ക്ക് സമയബന്ധിതമായി പണം നല്‍കുന്നതിന് നടപടികള്‍ പുരോഗമിക്കുന്നു.

ധനസഹായത്തിനും കോവിഡ് ബാധിച്ചു മരിച്ച ബി.പി.എല്‍ കുടുംബാംഗങ്ങളുടെ ആശ്രിതര്‍ക്കുള്ള പെന്‍ഷന്‍ ലഭിക്കുന്നതിനും relief.kerala.gov.in പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കോവിഡ് ബാധിച്ചു മരിച്ചവരുടെ വിവരങ്ങള്‍ കോവിഡ് 19 ഡെത്ത് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ഈ പോര്‍ട്ടലിലൂടെ അപ്പീല്‍ നല്‍കുകയും ചെയ്യാം.