1924-നുശേഷം കേരളത്തിൽ ഇതുവരെ ഉൺണ്ടായിട്ടില്ലാത്ത ഏറ്റവും വലിയ കാലവർഷക്കെടുതിയാണ് ഇത്തവണ നാം അഭിമുഖീകരിക്കേണ്ടി വന്നത്. ഓഖി ചുഴലിക്കൊടുങ്കാറ്റ് ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് സംസ്ഥാനം കരകയറിവരുന്ന ഘട്ടത്തിലാണ് ഇത്തരമൊരു ദുരന്തത്തെ സംസ്ഥാനത്തിന് അഭിമുഖീകരിക്കേണ്ടിവന്നിരിക്കുന്നത്.
നാശനഷ്ടങ്ങൾ

പ്രാഥമിക വിലയിരുത്തലനുസരിച്ച് ഏകദേശം 8,316 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 38 പേർ മരണപ്പെടുകയും നാലുപേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഏതാണ്ട് 20,000-ത്തോളം വീടുകൾ പൂർണ്ണമായും തകർന്നിട്ടുണ്ട്. 439 ദുരിതാശ്വാസ ക്യാമ്പുകൾ സംസ്ഥാനത്ത് ആരംഭിച്ചിരുന്നു. പതിനായിരത്തോളം കിലോമീറ്റർ പൊതുമരാമത്ത് റോഡുകൾ തകർന്നുകഴിഞ്ഞു. പ്രാദേശിക റോഡുകൾക്കും പാലങ്ങൾക്കും പുറമേയാണ് ഈ കണക്ക്. പല പാലങ്ങളും പുനർനിർമ്മിക്കുകയോ ബലപ്പെടുത്തേണ്ടൺതായോ വരും. ചില പ്രദേശങ്ങൾ ഒറ്റപ്പെട്ടുപോയി.

കാർഷികവിഭവങ്ങളും വൻ തോതിൽ നശിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. ഉരുൾപ്പൊട്ടൽ പോലുള്ള മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും ഇതിന്റെ ഫലമായി ഉയർന്നുവന്നിട്ടുണ്ട്. കേരളത്തിലെ 27 ഡാമുകൾ ഇതിന്റെ ഭാഗമായി തുറന്നുവിടേണ്ടിയും വന്നിട്ടുണ്ട്. നദികൾ പലയിടത്തും ഗതിമാറി കരകവിഞ്ഞൊഴുകി. 215 ഇടങ്ങളിൽ ഉരുൾപൊട്ടൽ ഉൺണ്ടായി. വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. ഏക വരുമാനമാർഗ്ഗമായിരുന്ന വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടുപോയ കുടുംബങ്ങളുമുണ്ട്. നഗരങ്ങളിൽ കുടിവെള്ളം തടസ്സപ്പെടുന്ന നിലയുണ്ടായി. ജലസംഭരണികൾ മലിനമാകുന്ന പ്രശ്‌നവും ഉയർന്നുവന്നു.

നിരവധിപേർ വീടുകളിൽ വെള്ളം കയറിയും വീട് തകർന്നും കഴിയുകയാണ്. രണ്ടാംഘട്ട പ്രളയക്കെടുതിയെത്തുടർന്ന് ക്യാമ്പുകളിൽ എത്തിച്ചേർന്ന 60,000-ത്തോളം പേരിൽ 30,000-ത്തോളം പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളെ ആശ്രയിച്ചാണ് കഴിയുന്നത്. ഇവിടങ്ങളിൽ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങാൻ ഒട്ടേറെ സമയമെടുക്കും. കിടപ്പാടവും, കൃഷിഭൂമിയും, കടകളും, വീട്ടുപകരണങ്ങളും, ജീവനോപാധികളും നഷ്ടപ്പെട്ടവർ നിരവധിയാണ്. വെള്ളം ഒഴുകിപ്പോകുന്ന താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ ഇപ്പോഴും വെള്ളവും ചെളിയും കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.

രക്ഷാ പ്രവർത്തനം

സമാനതകളില്ലാത്ത രക്ഷാപ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളത്. മന്ത്രിമാർ അവർക്ക് ചുമതലയുള്ള ജില്ലകളിൽ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജനപ്രതിനിധികളും രാഷ്ട്രീയ പാർടി പ്രതിനിധികളും സജീവമായിത്തന്നെ രംഗത്തുണ്ടായിരുന്നു. ദുരിതാശ്വാസകേന്ദ്രങ്ങളിൽ ഭക്ഷണം, വസ്ത്രം, വെള്ളം, ശുചിമുറി എന്നിവ പരാതിക്കിടനൽകാത്തവിധം സജ്ജീകരിക്കുന്നതിന് കഴിഞ്ഞു.

സർക്കാർ സംവിധാനങ്ങൾ സജീവമായിത്തന്നെ പ്രവർത്തിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ജില്ലകളിലും തലസ്ഥാനത്തും പ്രവർത്തനമാരംഭിച്ചു. മഴ കനത്തതോടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദുരന്തനിവാരണസേനയുടെയും കര, വ്യോമ, നാവിക സേനകളുടെയും കോസ്റ്റ് ഗാർഡിന്റെയും റവന്യൂ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും ഫയർഫോഴ്‌സിന്റേയും നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനം ഏവരും ശ്ലാഘിച്ചിട്ടുള്ളതാണ്. സന്നദ്ധപ്രവർത്തകരും സജീവമായി രംഗത്തുണ്ടായിരുന്നു. ജില്ലാ കളക്ടർമാരുടെയും എറണാകുളം, വയനാട് ജില്ലകളിലേക്ക് പ്രത്യേകം ചുമതലപ്പെടുത്തി അയച്ച ഉയർന്ന ഉദ്യോഗസ്ഥരുടെയും പങ്ക് ശ്രദ്ധേയമാണ്. പ്രതിപക്ഷ നേതാവ് അടക്കമുള്ള പ്രതിനിധി സംഘമാണ് പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചതും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായുള്ള ചർച്ച നടത്തിയതും. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ രാഷ്ട്രീയമൊന്നും സർക്കാർ കാണുന്നില്ല. നാടിന്റെയും ജനങ്ങളുടെയും താൽപ്പര്യമാണ് പ്രധാനം.

സംസ്ഥാന കേന്ദ്രത്തിൽ നടത്തിയ ഏകോപനവും കൂട്ടായ്മയുമാണ് രക്ഷാപ്രവർത്തനം കുറ്റമറ്റതാക്കാനും ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനും സഹായിച്ചത്. സമാനതകളില്ലാത്ത ദുരിതം നേരിടാൻ കൈയും മെയ്യും മറന്ന് രക്ഷാപ്രവർത്തനങ്ങളിൽ സഹകരിച്ച എല്ലാവരോടും സർക്കാർ നന്ദി രേഖപ്പെടുത്തുന്നു. തുടർന്നും ഈ സഹകരണമുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
കേന്ദ്രത്തിന്റെ ഇടപെടൽ

പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഇക്കാര്യത്തിൽ ഇടപെടുകയും സഹായങ്ങൾ നൽകുകയും ചെയ്തു. ആദരണീയനായ ഗവർണ്ണർ നൽകിയ പങ്കും സംഭാവനയും മാതൃകാപരമാണ്. നമ്മുടെ സംസ്ഥാനം സന്ദർശിച്ച കേന്ദ്രസംഘം സന്ദർശനം പൂർത്തിയാവുന്നതിനു മുമ്പുതന്നെ പുതിയ സാഹചര്യം മനസ്സിലാക്കിയിരുന്നു. ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം ”കേരളത്തിൽ ഇപ്പോൾ ഉൺണ്ടായ പ്രളയക്കെടുതി അസാധാരണമാംവിധം ഗുരുതരമാണെന്ന്” കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വാർത്താമാധ്യമങ്ങളെ അറിയിക്കുകയുണ്ടായി. 100 കോടി രൂപയുടെ അടിയന്തരസഹായവും അദ്ദേഹം വാഗ്ദാനം നൽകി.

1220 കോടി രൂപ അടിയന്തര കേന്ദ്രസഹായം നൽകണമെന്ന ആവശ്യം സംസ്ഥാനം രാജ്‌നാഥ് സിംഗിന്റെ മുമ്പിൽ അവതരിപ്പിക്കുകയുണ്ടായി. പ്രാഥമികമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലുള്ള ആവശ്യമാണ് ഉന്നയിച്ചത്. വെള്ളം ഇറങ്ങിക്കഴിഞ്ഞ ശേഷമേ കൃത്യമായ നഷ്ടം കണക്കാക്കാനാവൂ എന്നതിനാൽ വീണ്ടും കേന്ദ്ര സംഘത്തെ അയക്കണമെന്ന കാര്യവും സംസ്ഥാനം മുന്നോട്ടുവച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണഫൺണ്ടിന്റെ മാർഗ്ഗരേഖയിലെ പരിമിതി കണക്കിലെടുത്ത് നഷ്ടത്തിന്റെ തീവ്രതയ്ക്കും വ്യാപ്തിക്കുമനുസൃതമായി നഷ്ടപരിഹാരം നൽകേണ്ടൺതുണ്ടൺ് എന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
മറ്റു സഹായങ്ങൾ

അയൽസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാഷ്ട്രീയപാർട്ടി നേതാക്കളും ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് പിന്തുണയും സഹായവും നൽകുകയുൺണ്ടായി. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി വ്യക്തികളും സംഘടനകളും ദുരിതാശ്വാസ പ്രവർത്തനത്തിൽ സഹായിക്കാൻ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്. ലോകത്തെങ്ങുമുള്ള മലയാളികൾ അവരുടേതായ സഹായങ്ങൾ നൽകുന്നതിന് സന്നദ്ധമായി മുന്നോട്ടുവന്നിട്ടുണ്ട്. നാടിന്റെ ദുരിതം എന്ന നിലയിൽ ഏറ്റെടുത്തുകൊണ്ട് പ്രവർത്തിക്കുന്നതിന് വാർത്താമാധ്യമങ്ങൾ ഉൾപ്പെടെയുള്ളവരും പങ്കുവഹിച്ചിട്ടുണ്ട്.

റെസിഡൻസ് അസോസിയേഷനുകൾ, സാമൂഹ്യസംഘടനകൾ എന്നിവരും സഹായം എത്തിച്ചവരിൽ ഉൾപ്പെടുന്നു. ഐ.ടി കമ്പനികളും ഇക്കാര്യത്തിൽ മുൻപന്തിയിൽ തന്നെയുൺണ്ടായിരുന്നു. ആഘോഷങ്ങൾക്ക് കരുതിവച്ച തുക ദുരിതാശ്വാസനിധിയിലേക്ക് നൽകിയവർ, വിൽക്കാൻ വച്ച കമ്പിളിപ്പുതപ്പ് ദുരിതാശ്വാസക്യാമ്പിൽ വിതരണം ചെയ്ത ഇതര സംസ്ഥാനക്കാരൻ, ആദ്യശമ്പളം സംഭാവന നൽകിയവർ, എല്ലാറ്റിനുമുപരി അണ്ണാൻകുഞ്ഞും തന്നാലായതുപോലെ കുട്ടികൾ പോലും തങ്ങളുടെ സമ്പാദ്യക്കുടുക്കകളിലെ പണം മുഖ്യമന്ത്രിക്ക് അയച്ചുതന്നതും കൃതജ്ഞതയോടെ ഓർക്കുന്നു.

തീരുമാനങ്ങൾ

ജനജീവിതം സാധാരണ നിലയിലാക്കുന്നതിനും നമ്മുടെ നാട് പുനർനിർമ്മിക്കുന്നതിനും താഴെ പറയുന്ന തീരുമാനങ്ങൾ മന്ത്രിസഭായോഗം എടുത്തിട്ടുണ്ട്.
1. പ്രളയത്തിന്റെ തീവ്രതയും ദുരിതത്തിന്റെ കാഠിന്യവും കണക്കിലെടുത്ത് നേരത്തെ പ്രഖ്യാപിച്ച 193 വില്ലേജുകൾക്കു പുറമെ, പുതുതായി 251 വില്ലേജുകൾ കൂടി (ആകെ 444 വില്ലേജുകൾ) പ്രളയബാധിത പ്രദേശങ്ങളായി, പ്രഖ്യാപിക്കാൻ തീരുമാനിച്ചു.
2. രണ്ട് ദിവസത്തിലധികം വെള്ളം കെട്ടിനിൽക്കുകയോ, മണ്ണിടിച്ചലിൽ വീട് വാസയോഗ്യമല്ലാതാവുകയുമായ ചെയ്ത ഓരോ കുടുംബത്തിനും ആശ്വാസ ധനസഹായമായി 10,000 രൂപ നൽകാൻ തീരുമാനിച്ചു.
3. പൂർണ്ണമായും തകർന്നതോ പൂർണ്ണമായും വാസയോഗ്യമല്ലാതാവുകയോ ചെയ്ത വീട് ഒന്നിന് 4 ലക്ഷം രൂപയും, വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് ഇതിനു പുറമെ 3 മുതൽ 5 വരെ സെന്റ് സ്ഥലം വാങ്ങുന്നതിനായി പരമാവധി 6 ലക്ഷം രൂപയും മാനദണ്ഡപ്രകാരം നൽകാൻ തീരുമാനിച്ചു.
4. (മ) സർക്കാർ, പൊതുമേഖല, കമ്പനി ജീവനക്കാരുടെ രണ്ട് ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകണമെന്ന് ജീവനക്കാരോട് അഭ്യർത്ഥിക്കുകയാണ്.
(യ) പൊതുമേഖലാ-സഹകരണ സ്ഥാപനങ്ങളുടെ സി.എസ്.ആർ/ പൊതു ന• ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകാൻ അഭ്യർത്ഥിക്കുകയാണ്.
5. ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകൾ കൈമാറി നൽകുന്നതിന് പൊതുമേഖലാ-സഹകരണ ബാങ്കുകൾ ഈടാക്കുന്ന കമ്മീഷനുകൾ, എക്‌സ്‌ചേഞ്ച് ചാർജുകൾ ഒഴിവാക്കണമെന്ന് സംസ്ഥാന ബാങ്കിംഗ് സമിതിയോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. യു.എ.ഇ എക്‌സ്‌ചേഞ്ച് വഴി പണം ട്രാൻസ്ഫർ ചെയ്യുന്നതിന് കമ്മീഷൻ ഒഴിവാക്കാമെന്ന് ബന്ധപ്പെട്ടവർ സമ്മതിച്ചിട്ടുണ്ട്.
6. ദുരിതബാധിതർക്ക് ദുരിതാശ്വാസമായി സർക്കാർ നൽകുന്ന തുക ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്ന അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെടാൻ തീരുമാനിച്ചു.
7. നഷ്ടപ്പെട്ട രേഖകൾ നൽകുന്നതിന് ഒരു തരത്തിലുള്ള കാലതാമസം വരാതെയും ഫീസ് ഇടാക്കാതെയും സമയബന്ധിതമായി നൽകുന്നതിന് അദാലത്തുകൾ ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ തലത്തിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഫീസ് കൂടാതെ പുതിയ രേഖകൾ അനുവദിക്കുന്നതിന് 2018 സെപ്റ്റംബർ 30 വരെ സമയം അനുവദിക്കും. അതോടൊപ്പം സെപ്റ്റംബർ 3 മുതൽ 15 വരെയുള്ള തീയതികളിൽ പ്രത്യേക അദാലത്തുകൾ നടത്തും.
8. അദാലത്തുകൾ സംഘടിപ്പിക്കുന്നതിന് ജില്ലയിൽ ചുമതലയുള്ള മന്ത്രിമാരെയും ഒരു സെക്രട്ടറിതല ഉദ്യോഗസ്ഥനെയും പ്രത്യേകം ചുമതലപ്പെടുത്താൻ തീരുമാനിച്ചു. രേഖകൾക്കുള്ള അപേക്ഷകൾ അക്ഷയ കേന്ദ്രങ്ങൾ സൗജന്യമായി സ്വീകരിക്കേണ്ടതും അക്ഷയ കേന്ദ്രങ്ങൾക്ക് ലഭ്യമാക്കേണ്ട ഫീസ് സർക്കാർ നൽകാനും തീരുമാനിച്ചു.
9. സമയബന്ധിതമായി ദുരിതാശ്വാസത്തിനുള്ള നഷ്ടപരിഹാരം നൽകാൻ ആവശ്യമായ തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും ഒരു മന്ത്രിസഭാ ഉപസമിതിയെ നിശ്ചയിച്ചു.
ശ്രീ. ഇ.പി. ജയരാജൻ, ശ്രീ. ഇ. ചന്ദ്രശേഖരൻ, ശ്രീ. മാത്യു. ടി. തോമസ്, ശ്രീ. എ.കെ. ശശീന്ദ്രൻ, ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവരാണ് സമിതി അംഗങ്ങൾ.
10. മത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരവും കൃഷിനാശം സംഭവിച്ചവർക്ക് മറ്റ് അർഹതപ്പെട്ട ആനുകൂല്യങ്ങൾക്കു പുറമെ വിത്തും നൽകും.
11. ഒന്നാംഘട്ട പ്രളയബാധ സമയത്ത് ബാങ്ക് വായ്പകൾക്ക് പ്രഖ്യാപിച്ചിരുന്ന മൊറട്ടോറിയം ഇപ്പോൾ കൂട്ടിച്ചേർക്കപ്പെട്ട പ്രളയബാധിത പ്രദേശങ്ങൾക്കു കൂടി ബാധകമാക്കും.
12. സർക്കാരിന്റെ നേതൃത്വത്തിൽ നടത്താറുള്ള ഓണാഘോഷ പരിപാടികൾ കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ ഇത്തവണ ഒഴിവാക്കാൻ തീരുമാനിച്ചു. ഓണാഘോഷ പരിപാടികൾക്കായി സർക്കാരിന്റെ വിവിധ വകുപ്പുകൾക്ക് ലഭ്യമാക്കിയ തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും.

ഓൺലൈൻ സംവിധാനം
• വിദേശ മലയാളികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന സംഭാവനകൾക്ക് സർവ്വീസ് ചാർജ്ജ്/കമ്മീഷൻ ഒഴിവാക്കാൻ ഡഅഋ എക്‌സ്‌ചേഞ്ച്/ ഘഡഘഡ എക്‌സ്‌ചേഞ്ച് എന്നീ സ്ഥാപനങ്ങൾ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
• കേന്ദ്ര സർക്കാരിന്റെ ഡിശളശലറ ജമ്യാലി േകിലേൃളമരല (ഡജക) അധിഷ്ഠിതമായി സംഭാവനകൾ ചെയ്യാനുള്ള സംവിധാനവും സംസ്ഥാന സർക്കാരിന്റെ ംംം.സലൃമഹമ.ഴീ്.ശി വെബ്‌സൈറ്റിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
• ഇത്തരത്തിലുള്ള സംഭാവനകൾക്കുള്ള രസീതും ആദായനികുതി ഇളവിനാവശ്യമായ സർട്ടിഫിക്കറ്റും തത്സമയം തന്നെ നൽകുന്ന സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
• ബാങ്ക് കൗണ്ടറുകളിൽ നൽകുന്ന തുകയ്ക്ക് ഒരു ദിവസത്തിനകം ആദായനികുതി ഇളവിനാവശ്യമായ സർട്ടിഫിക്കറ്റ് ലഭ്യമാക്കും.
• ഇക്കാര്യത്തിൽ എന്തെങ്കിലും സഹായമാവശ്യമുണ്ടെങ്കിൽ 0471-155300 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.