രണ്ടു ദിവസത്തെ മഴയിൽ ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡാമുകളിൽ ലഭിച്ചത് 1.37 ശതമാനം ജലം. ജലവിഭവ വകുപ്പിന് കീഴിലുള്ള 20 ഡാമുകളിലെയും സ്ഥിതി നോക്കിയാൽ ഇപ്പോഴും സംഭരണശേഷിയുടെ പകുതി ജലംപോലും ഒഴുകിയെത്തിയിട്ടില്ല. കഴിഞ്ഞവർഷം ഈസമയത്ത്  ഉണ്ടായിരുന്നതിനെക്കാൾ 52 ശതമാനം കുറവാണ് ഇപ്പോഴുള്ള വെള്ളത്തിന്റെ അളവ്.

കഴിഞ്ഞവർഷം ഇതേസമയം ജലവിഭവ വകുപ്പിന്റെ 20 ഡാമുകളിലുംകൂടി 1226.128 ദശലക്ഷം ഘനമീറ്റർ ജലം ഉണ്ടായിരുന്നു. 583.479 ദശലക്ഷം ഘനമീറ്ററാണ് ഇപ്പോൾ ഡാമുകളിൽ സംഭരിച്ചിട്ടുള്ളത്. അതേസമയം നാല് ഡാമുകൾ തുറന്ന് ജലം പുറത്തുവിടുന്നുണ്ട്്. കുറ്റ്യാടി, ചെറുകിട ജലസംഭരണികളായ ഭൂതത്താൻകെട്ട്്, മണിയാർ, പഴശി ഡാമുകളാണ് തുറന്നുവിട്ടത്.