ആലപ്പുഴ ജില്ലയില്‍ ആയിരത്തിലധികം ആളുകള്‍ കോവിഡ് 19മായി ബന്ധപ്പെട്ട് നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് അറിഞ്ഞതോടെ അവരെ പറ്റിയുള്ള ആവലാതി ആയിരുന്നു അക്ഷര മുത്തശ്ശി കാര്‍ത്ത്യായനി അമ്മയുടെ മനസ്സു നിറയെദിവസേനയുള്ള പത്രവായനയിലൂടെയാണ് ഇത്രയധികം ആളുകള്‍ നിരീക്ഷണത്തിലുണ്ടെന്ന് കാര്‍ത്ത്യായനി അമ്മ അറിഞ്ഞത്സംസ്ഥാന സര്‍ക്കാരിന്റെ അക്ഷരലക്ഷം പരീക്ഷയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് 96-ാം വയസ്സില്‍ കാര്‍ത്ത്യായനി അമ്മ നാലാം തരം പാസ്സായത്അക്ഷരം പഠിച്ച അന്ന് മുതല്‍ നിത്യേന മുടങ്ങാതെയുള്ള പത്ര വായന അമ്മയുടെ പതിവാണ്.

കോവിഡ് വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരക്ഷീണത്തിലുള്ളവര്‍ക്കായി തനിക്കെന്ത് ചെയ്യാനാകും എന്ന ചിന്തയിലാണ് അവരെ ആശ്വസിപ്പിക്കാനായി കത്തെഴുതി അയക്കാന്‍ തീരുമാനിച്ചത്.

എന്റെ പ്രിയപ്പെട്ട മക്കളെഎന്ന് തുടങ്ങുന്ന കത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവർ മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്ന ത്യാഗത്തെ ഒരമ്മയുടെ സ്നേഹത്തോടെ നോക്കി കാണുകയാണ് കാർത്ത്യായനി അമ്മ.

കൊറോണയെ നമുക്ക് എല്ലാവര്‍ക്കും ഒന്നിച്ച് നേരിടാംഐസൊലേഷനിൽ ഇരിക്കുന്ന മുഴുവൻ ആളുകൾക്കും നന്ദി പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.

ഇക്കാര്യം അറിഞ്ഞ ജില്ല കളക്ടര്‍ എംഅഞ്ജന കാര്‍ത്ത്യായനി അമ്മയുടെ വീട്ടില്‍ നേരിട്ടെത്തി കത്ത് ഏറ്റുവാങ്ങി.

ഹസ്ത ദാനം ഒഴിവാക്കേണ്ട സാഹചര്യമായതിനാൽ കൂപ്പു കൈകളോടെ നമസ്‌തെ പറഞ്ഞാണ് കാർത്ത്യായനി അമ്മ കളക്ടറെ സ്വീകരിച്ചത്കോവിഡ് 19 ബാധ ഏൽക്കാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾശുചിത്വ ശീലങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത എന്നിവ കാർത്ത്യായനി അമ്മയുമായി കളക്ടർ ചർച്ച ചെയ്തുനാരീ പുരസ്‌കാരം സ്വീകരിക്കാനായി ഡൽഹിയിൽ പോയ വിശേഷങ്ങളും കളക്ടർ ചോദിച്ചറിഞ്ഞു.

ജില്ലയില്‍ ഐസൊലേഷനില്‍ കഴിയുന്ന മുഴുവന്‍ ആളുകളിലേക്കും ഈ കത്ത് എത്തിച്ചു നല്‍കുമെന്ന് ഉറപ്പ് നൽകിയാണ് കളക്ടർ മടങ്ങിയത്ഐസൊലേഷൻ കഴിയുന്ന ആളുകൾക്ക് ഈ കത്ത് അയക്കാൻ ആണ് ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിസാക്ഷരതാ

പ്രേരക് സതിഉദ്യോഗസ്ഥർ എന്നിവർ ഒപ്പമുണ്ടായിരുന്നു.