കാർഷിക മേഖലയിൽ വലിയ പരിവർത്തനമുണ്ടാക്കി നമ്മുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കൃഷി ചെയ്യുന്നവർക്ക് കൂടുതൽ വരുമാനമുണ്ടാക്കാനും സർക്കാർ വലിയൊരു കർമ പദ്ധതിക്ക് ഒരാഴ്ചയ്ക്കകം രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അടിയന്തരമായി ഈ പദ്ധതിക്ക് രൂപം നൽകാൻബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യോഗം ചേർന്നു. അടുത്ത ബുധനാഴ്ച വീണ്ടും യോഗം ചേർന്ന് കർമ പദ്ധതിക്ക് അവസാന രൂപം നൽകും. ഇതു നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ കാലവർഷത്തിന് മുമ്പുതന്നെ ആരംഭിക്കും.

യോഗത്തിൽ കൃഷി, ജലസേചനം, തദ്ദേശസ്വയംഭരണം, ക്ഷീര വികസനം വകുപ്പ് മന്ത്രിമാരും, ആസൂത്രണ ബോർഡ് വൈസ് ചെയർമാനും പങ്കെടുത്തിരുന്നു. തരിശുനിലങ്ങളിൽ പൂർണമായും കൃഷിയിറക്കുക എന്നതാണ് ഇതിൽ മുഖ്യമായി കാണുന്നത്. ഓരോ പഞ്ചായത്തിലും തരിശിട്ട സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് ആസൂത്ര ബോർഡ് കണ്ടെത്തും.

കൃഷി വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇഴുകിച്ചേർന്ന് പ്രവർത്തിക്കുക എന്നത് പ്രധാനമാണ്. അതോടൊപ്പം, ജലസേചനം, ക്ഷീര വികസനം, സഹകരണ വകുപ്പുകളും പങ്കാളികളാകണം.
കൃഷിയുടെ പരമ്പരാഗത സങ്കേതങ്ങളിൽ കടിച്ചുതൂങ്ങാതെ പുതിയ സാധ്യതകളിലേക്ക് തിരിയണം. മണ്ണിൽ മാത്രമാണ് കൃഷി എന്ന സങ്കൽപം മാറി. വെള്ളത്തിലും മട്ടുപ്പാവിലും ഗ്രോ ബാഗുകളിലും സമൃദ്ധമായ വിള ലഭിക്കുന്ന കൃഷി രീതികളുണ്ട്. മത്സ്യകൃഷി കായലിലും കൃത്രിമ ജലാശയങ്ങളിലും മാത്രമല്ല, കടലിൽ തന്നെ ചെയ്യാവുന്ന സാങ്കേതിക വിദ്യയും രീതിയും നമുക്ക് മുന്നിലുണ്ട്.

കന്നുകാലി വളർത്തൽ, കോഴി വളർത്തൽ, പന്നി, ആട്, പോത്ത് വളർത്തൽ, മത്സ്യകൃഷി, അതിന്റെ വൈവിധ്യവൽക്കരണം എന്നിവയ്ക്ക് മുന്തിയ പ്രാധാന്യം നൽകി നമ്മുടെ ഭാവി പ്രതിസന്ധി മറികടക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കും.
മുട്ട, മാം%