യുവജനക്ഷേമത്തിനാണ് ഈ സർക്കാർ കൂടുതൽ പ്രാമുഖ്യം നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുവാക്കൾക്ക് കൂടുതൽ തൊഴിലുകൾ നൽകാനായതായും മുഖ്യമന്ത്രി പറഞ്ഞു. സോഷ്യൽ മീഡിയ വഴിയുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സ്റ്റാർട്ടപ്പുകളിലും കാർഷിക രംഗത്തും ഒട്ടേറെ യുവാക്കൾ മുന്നോട്ടു വരുന്നു. നിക്ഷേപ സൗഹൃദമായി മാറിയതിലൂടെ യുവാക്കൾക്ക് തൊഴിലിന് കേരളത്തിൽ തന്നെ അവസരങ്ങളുണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു.
സുരക്ഷിതമായി ജീവിക്കാനാകുന്ന സംസ്ഥാനമെന്ന് ഖ്യാതി നേടാൻ കേരളത്തിനായിട്ടുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തി വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം എന്നീ മേഖലകളിൽ മുന്നേറാനാകും. കാർഷികമേഖല, ഫിഷറീസ് മേഖല എന്നിവയുടെ വികസനത്തിനായി അതത് വകുപ്പുകൾ നിരവധി പദ്ധതികൾ ആവിഷ്‌കരിക്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ ഇവ സഹായകമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മത്സ്യബന്ധന മേഖലയോടും മത്സ്യത്തൊഴിലാളികളോടും പ്രത്യേക അനുകൂല മനോഭാവമാണ് സർക്കാരിനുള്ളത്. 18685 കുടുംബങ്ങൾക്കായി 2450 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. മുടങ്ങിക്കിടന്ന പല പ്രമുഖ പദ്ധതികളും പൂർത്തീകരണത്തിലേക്കെത്തിക്കാനാ
സംസ്ഥാനത്തെ ഏറ്റവും വലിയ സേനയാണ് പോലീസെന്നും കോവിഡ്, പ്രളയ പ്രവർത്തനങ്ങളിൽ അർപ്പണ ബോധത്തോടെയാണ് പോലീസ് പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റാന്വേഷണം, ക്രമസമാധാനം എന്നിവ നല്ല രീതിയിൽ നടപ്പാക്കാനായിട്ടുണ്ട്. അതേ സമയം ഇതിൽ വിട്ടുവീഴ്ചവരുത്തുന്നവർക്കെതി