നാലിലധികം ആളുകൾ കൂട്ടംകൂടാൻ പാടില്ല

കണ്ടെയ്ന്‍മെന്‍റ് സോണയി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ യാതൊരു കാരണവശാലും നാലിലധികം ആളുകൾ കൂട്ടംകൂടാൻ പാടില്ല. ഈ പ്രദേശങ്ങളിൽ പോലീസ് നിരീക്ഷണവും തദ്ദേശസ്വയം ഭരണ വകുപ്പിന്റെയും ആരോഗ്യവിഭാഗത്തിന്റെയും നിരീക്ഷണവും ശക്തമാക്കും.

ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പുറത്തുനിന്ന് അവശ്യ വസ്തുക്കൾ ആവശ്യമായി വരുന്നപക്ഷം പോലീസ് / വാർഡ് ആർ.ആർ.റ്റി കളുടെ സേവനം തേടാവുന്നതാണ്.

ഈ പ്രദേശങ്ങളിലെ ആരാധാനാലയങ്ങൾ തുറക്കാൻ പാടില്ല. ഈ പ്രദേശങ്ങളിലെവിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് പരമാവധി 20 പേർക്ക് മാത്രം പങ്കെടുക്കാം.

കോവിഡ് 19 രോഗനിർവ്യാപന പ്രവർത്തനവുമായി നേരിട്ട് ബന്ധമുള്ള സർക്കാർ ഓഫീസുകൾ മാത്രം അവശ്യജീവനക്കാരെ വച്ച് പ്രവർത്തിപ്പിക്കാം. പോലീസ്, ട്രഷറി, പെട്രോളിയം, എൽ.പി.ജി, പോസ്റ്റോഫീസുകൾ എന്നിവയ്ക്കും നിയന്ത്രണമാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം.

ഇവയിലേതെങ്കിലും ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും 2005 ദുരന്തനിവാരണ നിയമപ്രകാരവും IPC സെക്ഷന്‍ 188, 269 പ്രകാരവും നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലകളക്ടര്‍ പറഞ്ഞു.