സംസ്ഥാനത്ത് ഇതുവരെ 440 മഴമറ സ്ഥാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനുവരിയിൽ പ്രഖ്യാപിച്ച പന്ത്രണ്ടിന പരിപാടികളിൽ ഒന്നായിരുന്നു പച്ചക്കറി കൃഷിയുടെ വൻതോതിലുള്ള വളർച്ചയ്ക്ക് ഉതകുന്ന മഴമറയുടെ റെയിൻ ഷെൽട്ടർ വ്യാപനം. കൃഷിക്കാർ മഴമറ രീതിയ രണ്ടു കൈയും നീട്ടി സ്വീകരിച്ചു.
ഇതുവഴി 42,535 ചതുരശ്ര മീറ്റർ സ്ഥലത്ത് കൃഷി നടത്തുന്നു. ഈ മാസം അവസാനത്തോടെ പദ്ധതി ലക്ഷ്യം പൂർത്തീകരിക്കും. ഏകദേശം ഒരുലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 1076 മഴമറകൾ സ്ഥാപിച്ചു കൃഷി നടത്തും.
മഴമറയിൽ വർഷം മുഴുവൻ പച്ചക്കറികൾ കൃഷി ചെയ്യുവാൻ സാധിക്കും. ഇവ സ്ഥാപിക്കുന്നതിന് 75 ശതമാനം വരെ സബ്‌സിഡി (പരമാവധി 50000 രൂപ വരെ) സർക്കാർ നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.