സുപ്രീം കോടതി ഉത്തരവിന്റെ കൂടി പശ്ചാത്തലത്തിൽ പാലാരിവട്ടം പാലം പൊളിച്ച് പണിയുന്ന പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച് ഇ. ശ്രീധരനുമായി സംസാരിച്ചു. നിർമാണ മേൽനോട്ടം ഏറ്റെടുക്കാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എട്ടുമാസത്തിനകം പണി പൂർത്തിയാക്കാനാവുമെന്ന് ഇ. ശ്രീധരൻ അറിയിച്ചു.
ഗതാഗതത്തിന് തുറന്നു നൽകിയ ഒരു വർഷത്തിനുള്ളിൽ പാലത്തിൽ വിള്ളലുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാ
പാലം നിർമാണത്തിലെ അഴിമതിയെക്കുറിച്ച് വിജിലൻസിന്റെ അന്വേഷണം അന്തിമഘട്ടത്തിലാണ്. അഴിമതി നടത്തിയവർ രക്ഷപ്പെടില്ല. അവരെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
