ആലപ്പുഴ : പൈതൃക പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഒരുങ്ങുന്ന കേരളത്തിലെ ആദ്യത്തെ സമഗ്ര ഗാന്ധി മ്യൂസിയത്തിന്റെ ശിലാഫലക അനാച്ഛാദനം ധനകാര്യ വകുപ്പ് മന്ത്രി ടി എം തോമസ് ഐസക് നിർവഹിച്ചു.
ഇന്ത്യയിലെ മറ്റ് ഗാന്ധി മ്യൂസിയങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തത പുലർത്തുന്ന ഒന്നായിരിക്കും ജില്ലയിലെ ഈ ഗാന്ധിമ്യൂസിയമെന്നും ഇതിനായി ഏറ്റെടുത്തിരിക്കുന്ന മധുര കമ്പനി ഗോഡൗൺ കേരളത്തനിമയോടു കൂടി ഉടൻ പുതുക്കി പണിയുമെന്നും അദ്ദേഹം പറഞ്ഞു. കയർഫെഡിന് ഇത്വഴി നഷ്ടപ്പെടുന്ന കെട്ടിട വിസ്തീർണത്തിന്തുല്യമായ പുതിയ കെട്ടിടം ഗോഡൗണിനും മറ്റുമായി പണിതുനൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നാല് ഗാലറികൾ ഉള്ള മ്യൂസിയത്തിൽ ഗാന്ധിജിയുടെ ജീവചരിത്രം കേരളത്തിലെ ദേശീയ, പ്രസ്ഥാനത്തിന്റെ ചരിത്രം ഗാന്ധിജിയുടെ പ്രസംഗങ്ങൾ ഉൾപ്പെടുന്ന ഓഡിയോ വിഷ്വൽ ഗാലറി എന്നിവയും ഉൾപ്പെടുന്നു. ഗാന്ധി സ്മാരക നിധിയിലെ വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള
കളത്തിൽ ജഗദീശനാണ് മ്യൂസിയത്തിലെ പ്രദർശനങ്ങളുടെ ഏകോപനം. ഗാന്ധിജിയുടെ കേരള സന്ദർശനങ്ങളെക്കുറിച്ചുള്ള വിശദമായ പ്രതിപാദനത്തോടെയാകും മ്യൂസിയത്തിന്റെ തുടക്കം.
ഗാന്ധിജിയുമായി അടുത്തബന്ധം പുലർത്തിയിരുന്ന മുഴുവൻ മലയാളികളെക്കുറിച്ചുള്ളവിവരങ്ങൾ മ്യൂസിയത്തിൽ ലഭ്യമാക്കും. കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിെൻറ അവതരണമാണ് ഇതിലൂടെ സാധ്യമാക്കുന്നത്. ഇന്ത്യയിലെ പ്രധാന ഗാന്ധി മ്യൂസിയങ്ങളുടെ സഹായത്തോടെ ഗാന്ധിജിയുടെ ജീവചരിത്രത്തിലെ എല്ലാ പ്രധാന സന്ദർഭങ്ങളും സന്ദർശകർക്ക്
കാണുന്നതിനുള്ള ഡിസ്പ്ലേ ബോർഡുകൾ ഒരുക്കും.
1982 ൽ പുറത്തിറങ്ങിയ റിച്ചാർഡ്ആറ്റൻബറോ സംവിധാനം ചെയ്ത വിശ്വപ്രസിദ്ധ ചലച്ചിത്രമായ ഗാന്ധിജിയുടെ പ്രദർശനം എല്ലാ ദിവസവും ഉണ്ടാവും. ഇതിനായി തയാറാക്കുന്ന തിയേറ്ററിൽ ഗാന്ധിജിയെക്കുറിച്ചുള്ളമറ്റു പ്രധാന സിനിമകളും ആവശ്യാനുസരണം പ്രദർശിപ്പിക്കും. ഗാന്ധിജിയുടെ പ്രധാന പ്രഭാഷ
ണങ്ങളുടെയും സംഭാഷണങ്ങളുടെയും റെക്കോർഡിങ് കേൾക്കാനുള്ള ഓഡിയോ റൂമുകളും ഉണ്ടാവും. ഗാന്ധി ഭജനുകൾക്ക് പ്രത്യേക ഇടവും ഒരുക്കും. ഗാന്ധിജിയുടെ 20 വ്യത്യസ്ത സ്കൾപ്ചറുകളുടെ മിനിയേച്ചർ രൂപങ്ങളുടെ പ്രദർശനം, പ്രധാനപ്പെട്ട ചിത്രകാരന്മാരുടെ ഗാന്ധി ഗാലറി, വെർച്വൽ റിയാലിറ്റിയിലൂടെ ഗാന്ധിജിയുമായി ചേർന്ന് ഫോട്ടോയെടുക്കാനുള്ള സന്ദർഭങ്ങൾ എന്നിവ വേറിട്ട അനുഭവമായിരിക്കും. ഗാന്ധിജിയുമായി നേരിട്ടു ബന്ധപ്പെടുന്ന എല്ലാ ഒറിജിനൽ രേഖകൾ, ഫോട്ടോകൾ, സാമഗ്രികൾ തുടങ്ങിയവ മ്യൂസിയത്തിലേയ്ക്ക് ലഭ്യമാക്കാൻ ശ്രമം നടത്തി വരികയാണെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.
മധുര കമ്പനിയിൽ വച്ച് നടന്ന ചടങ്ങിൽ എ. എം ആരിഫ് എം. പി, മുസിരിസ് പ്രൊജക്റ്റ് മാനേജിങ് ഡയറക്ടർ പി എം നൗഷാദ്, കയർഫെഡ് എം. ഡി സി സുരേഷ് കുമാർ, കെ ജി ജഗദീശൻ, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
.