ആലപ്പുഴ :സൈബർ കേസ്സുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിൽ സൈബർ കേസുകളിൽ അന്വേഷണം നടത്തുവാൻ രൂപീകരിച്ച സൈബർ പോലീസ് സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉത്ഘാടനം ചെയ്തു. ആലപ്പുഴ ജില്ല പോലീസ് ട്രെനിംങ് സെൻന്ററി ൽ വച്ച് കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങിൽ അഡീഷണൽ എസ്.പി എൻ. രാജൻ, ഡി.എച്ച്.ക്യൂ ഡി.സി വി.സുരേഷ് ബാബു, ജില്ലയിലെ മറ്റു മുതിർന്ന പോലീസ് ഉദ്യോഗസ്ഥർഎന്നിവർ പങ്കെടുത്തു. നിലവിൽജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ പ്രവർത്തിക്കുന്ന സൈബർ സെൽതന്നെയാണ് സൈബർ പോലീസ് സ്റ്റേഷനായി ക്രമീകരിച്ചത്. ആലപ്പുഴ സൌത്ത് ഇൻസ്പെക്ടർ എം.കെ രാജേഷിനാണ് സൈബർ സ്റ്റേഷന്റെ ചുമതല. ഓൺലൈൻ മുഖേനയുള്ള തട്ടിപ്പുകൾ, സോഷ്യൽ മീഡിയ വഴിയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ തുടങ്ങിയ പരാതികളിൻമേലാണ് അന്വേഷണം. മറ്റ് പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്ന പരാതികളിൽ സാങ്കേതിക സഹായം മുമ്പ് നൽകിയിരുന്നതുപോലെ തുടരും.ഡേറ്റ തട്ടിപ്പ്, സാമൂഹിക മാധ്യമങ്ങൾ മഖേനയുള്ള ഗുരുതര കുറ്റകൃത്യങ്ങൾ, ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുന്നതടക്കമുള്ള പ്രധാനപ്പെട്ട കേസുകളാണ് സൈബർ പോലീസ് സ്റ്റേഷനിൽ അന്വേഷിക്കുക. സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളെല്ലാം എല്ലാ പോലീസ് സ്റ്റേഷനുകളിലും സ്വീകരിക്കുകയും പ്രഥമവിവരം രേഖപ്പെടുത്തുകയുംചെയ്യും. കുറേകൂടി വിപുലമായി അന്വേഷിക്കേണ്ടതാണന്ന് ബോധ്യപ്പെട്ടാൽ പോലീസ് സ്റ്റേഷനുകളിൽനിന്ന് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും. ആവശ്യമെങ്കിൽ ജില്ലാ പോലീസ് മേധാവി അത് സൈബർ പോലീസ് സ്റ്റേഷന് കൈമാറും.0477-2230804 ആണ് സൈബർ പോലീസ് സ്റ്റേഷന്റെ ഫോൺ നമ്പർ.സൈബർ സംബന്ധ മായ കേസുകളുടെ അന്വേഷണത്തിലും മറ്റും സാങ്കേതിക ജ്ഞാനം നേടിയ പോലീസ് ഉദ്യോഗസ്ഥരുടെ മികച്ച സേവനം സൈബർപോലീസ് സ്റ്റേഷന് മുതൽക്കൂട്ടാവുമെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി പി. എസ് സാബു ഐ,പി.എസ്.പറഞ്ഞു.