തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ്  മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോ അംഗീകാരമോ തേടാതെ സര്‍ക്കാരിനോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ അത്യാവശ്യ കാര്യങ്ങള്‍ ചെയ്യാം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ലാതെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്റെ കാലാവധി നീട്ടി നല്‍കല്‍, പള്‍സ് പോളിയോ പോലുള്ള ബോധവത്കരണ പരസ്യ പ്രചാരണങ്ങള്‍, കോടതി നിര്‍ദ്ദേശമുണ്ടെങ്കില്‍ ആശ്രിത നിയമനച്ചട്ട പ്രകാരമുള്ള നിയമനം നടത്തല്‍, ഒരു ഉദ്യോഗസ്ഥന് മറ്റൊരുദ്യോഗസ്ഥന്റെ അധിക ചുമതല നല്‍കല്‍, വരള്‍ച്ച, വെള്ളപ്പൊക്കം, കോവിഡ് മഹാമാരി പോലുള്ള അടിയന്തിര സാഹചര്യം നേരിടുന്നതിനായി ദേശീയ പ്രകൃതി ദുരന്ത ഫണ്ടില്‍ നിന്ന് സാമ്പത്തിക സഹായം തേടല്‍. ഇതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനത്തിനായി ഉദ്യോഗസ്ഥതല സംഘത്തെ നിയോഗിക്കല്‍, സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍, ഡെപ്യൂേട്ടഷന്‍ എന്നിവ മൂലമുണ്ടായ ഒഴിവുകള്‍ നികത്തുതിന് ഡിപ്പാര്‍ട്ട്‌മെന്റല്‍ പ്രമോഷന്‍ കമ്മിറ്റി യോഗം ചേരല്‍, സര്‍ക്കാരിന്റേയോ, തദ്ദേശ സ്ഥാപനങ്ങളുടേയോ നിയന്ത്രണത്തിലുള്ള പൊതുസ്ഥാപനങ്ങളുടെയും  ജലവിതരണത്തിനുള്ള കേടായ പൈപ്പുകളുടെയും അറ്റകുറ്റപ്പണി നടത്തുക, (ശൗചാലയം പോലെയുള്ള പൊതുസൗകര്യങ്ങള്‍ക്ക് കോടതി നിര്‍ദ്ദേശം ഉണ്ടെങ്കില്‍ മാത്രം). ബി.ഒ.റ്റി. വ്യവസ്ഥ പ്രകാരം നിര്‍മ്മാണാനുമതി നല്‍കല്‍, കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അനധികൃത നിര്‍മ്മാണം പൊളിച്ചുമാറ്റല്‍, തൊഴില്‍ നിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണ പരസ്യം നല്‍കല്‍, എച്ച്.ഐ.വി/എയ്ഡ്‌സ് നിയന്ത്രണവുമായി ബന്ധപ്പെട്ട പരസ്യങ്ങളുടെ പ്രസിദ്ധീകരണം, ഓടകളില്‍ നിന്നും കുളങ്ങളില്‍ നിന്നുമുള്ള മണ്ണ് നീക്കം ചെയ്യല്‍, ശുചീകരണ/കൊതുക് നിയന്ത്രണ പദ്ധതികളുടെ നടത്തിപ്പ്, ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും നിയമനവും സ്ഥലംമാറ്റവും, കോടതി ഉത്തരവ് പ്രകാരമുള്ള തടവ് പുള്ളികളുടെ ജയില്‍മാറ്റം, നേരത്തെ അനുവദിച്ച ഗ്രാന്റ് ഉപയോഗിച്ചും ക്ഷണിച്ച ടെണ്ടര്‍ പ്രകാരവും ആശുപത്രി ഉപകരണങ്ങള്‍ മരുന്ന് എന്നിവ വാങ്ങുക എന്നീ കാര്യങ്ങള്‍ അനുമതിയില്ലാതെ തന്നെ ചെയ്യാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു.  മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ www.sec.kerala.gov.in എന്ന വെബ്‌സൈറ്റില്‍.ലഭിക്കും