കൈമോശം വന്ന കാര്‍ഷിക സംസ്‌കൃതിയെ ദീര്‍ഘവീക്ഷണമുള്ള കര്‍മ്മ പദ്ധതികളിലൂടെ തിരിച്ചുകൊണ്ടുവരികയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെ നടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് എഴിപ്പുറം ഗുരുനാഗപ്പന്‍ പുഞ്ചപ്പാടത്തില്‍ ആരംഭിച്ച നെല്‍കൃഷിയുടെ കൊയ്ത്ത് മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജനങ്ങളോട് ചേര്‍ന്ന് നിന്നുകൊണ്ട് ഉത്പാദന പ്രക്രിയയില്‍ ക്രിയാത്മക ഇടപെടലുകള്‍ ഇക്കാലയളവില്‍ ഉണ്ടായി. കാര്‍ഷിക മേഖലയിലെ സ്വയംപര്യാപ്തത ലക്ഷ്യമാക്കി മൂന്ന് വര്‍ഷം തുടര്‍ച്ചയായി കൃഷി ചെയ്യുന്നവര്‍ക്ക് റോയല്‍റ്റി, കര്‍ഷക പെന്‍ഷന്‍, വിവിധ സബ്‌സിഡികള്‍ എന്നിവ നല്‍കി വരുന്നു. കോവിഡിന്റെയും പ്രകൃതി ക്ഷോഭങ്ങളുടെയും പ്രതിസന്ധികള്‍ക്കിടയിലും ഒരു ലക്ഷത്തിന് മുകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് നൂറുദിന കര്‍മ്മ പരിപാടികള്‍ ഫലപ്രാപ്തിയിലെത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചു, മന്ത്രി പറഞ്ഞു.