കാക്കനാട്: ജില്ലയിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ ആളുകൾക്കും വാക്സിനേഷൻ നൽകുന്നതിന്റെ ഭാഗമായി മൊബൈൽ വാക്സിനേഷൻ ടീം പ്രവർത്തനം ആരംഭിച്ചു. ജില്ല കളക്ടർ എസ്.സുഹാസ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലയിലെ ആറു ലക്ഷം വരുന്ന 60 വയസിനു മുകളിലുള്ളവരിൽ ഒരു ലക്ഷം ആളുകൾ ആദ്യഘട്ട വാക്സിൻ സ്വീകരിച്ചതായി കളക്ടർ അറിയിച്ചു. ഒരു മാസത്തിനുള്ളിൽ ആറു ലക്ഷം പേർക്കും വാക്സിൻ എടുക്കുകയാണ് ലക്ഷ്യമെന്നും കളക്ടർ പറഞ്ഞു.

ജില്ലയിൽ അഞ്ച് മൊബൈൽ ടീം ആണ് പ്രവർത്തന സജ്ജമായിട്ടുള്ളത്. ഒരു ടീമിൽ ഡോക്ടർ , നേഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരുണ്ടാകും. ആരോഗ്യ കേന്ദ്രങ്ങളുടെയും ആരോഗ്യ പ്രവർത്തകരുടെയും സഹകരണത്തോടെയാണ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആദ്യം ഘട്ടം മുഴുവൻ കെയർ ഹോമു കളിലെയും 60 വയസ്സ് കഴിഞ്ഞ അന്തോവാസികൾക്കാണ് വാക്സിനേഷൻ നൽകുന്നത്.
തുടർന്ന് റസീഡൻസ് അസോസിഷൻ, മറ്റു സന്നദ്ധ സംഘടനകളുടെ സഹകണത്തോടെ ജില്ലയിൽ ഉടനീളം വാക്സിനേഷൻ നടത്തും.

ജില്ലയിൽ മുഴുവൻ പേർക്കും വാക്സിനേഷൻ ലഭിക്കുന്നതിന് എല്ലാ സജീകരണങ്ങളും ജില്ല ഭരണ കൂടം ഒരുക്കിയിട്ടുണ്ട്. മൊബൈൽ മെഡീക്കൽ ടീം ഫീൽഡ് പ്രവർത്തനം
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എൻ.എം.രാജേഷിൻ്റെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്. ജില്ല മെഡിക്കൽ ഓഫീസർ എൻ.കെ കുട്ടപ്പൻ, എൻ.എച്ച്.എം പ്രോഗ്രാം മനജേർ ഡോ. മാത്യൂസ് നുമ്പേലിൽ, ആർ.സി.എച്ച് ഓഫീസർ ഡോ.. ശിവദാസ്
എന്നീവർ യോഗത്തിൽ സംസാരിച്ചു.