മലപ്പുറം: നിയമസഭയിലേക്കും മലപ്പുറം ലോകസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും മാധ്യമങ്ങള്‍ അനധികൃത പരസ്യങ്ങള്‍ക്കെതിരെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ്ങ് കമ്മിറ്റി നിരീക്ഷണം ശക്തമാക്കി. ജില്ലാ C³^Àta-j³ Hm^o-knല്‍ സജ്ജീകരിച്ചിരിക്കുന്ന  എം.സി.എം.സിയുടെ മീഡിയ മോണിറ്ററിങ് സെല്ലാണ്  മാധ്യമങ്ങളും നിരീക്ഷണം ശക്തമാക്കിയത്. അനുമതിയില്ലാത്ത പരസ്യങ്ങള്‍ കണ്ടെത്തി രാഷ്ട്രീയ പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥികളുടയും ചെലവില്‍ ഉള്‍പ്പെടുത്തും.
സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളില്‍ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ നല്‍കുന്നതിന് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. ടെലിവിഷന്‍, ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ,  സാമൂഹ്യമാധ്യമങ്ങള്‍, എസ്.എം.എസ്, സിനിമാ ശാലകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ദൃശ്യ ശ്രാവ്യ മാധ്യമസങ്കേതങ്ങള്‍, പൊതുസ്ഥലങ്ങളിലെ വീഡിയോ ഓഡിയോ പ്രദര്‍ശനം, വോയ്സ് മെസേജുകള്‍, എസ്.എം.എസുകള്‍, ദിനപത്രങ്ങളുടെ ഇ പേപ്പറുകള്‍ തുടങ്ങിയവയിലെ പരസ്യങ്ങള്‍ക്കെല്ലാം മുന്‍കൂര്‍ അനുമതി തേടിയിരിക്കണം. തെരഞ്ഞെടുപ്പു കമ്മീഷന്റെ നിബന്ധനകള്‍ പൂര്‍ണമായി പാലിച്ചു തയാറാക്കുന്ന പരസ്യങ്ങള്‍ക്കു മാത്രമാണ് അംഗീകാരം നല്‍കുകയുള്ളൂ.

പാര്‍ട്ടികളുടെ പ്രതിനിധികളും സ്ഥാനാര്‍ഥികളും  പരസ്യങ്ങള്‍ സംപ്രേഷണമോ പ്രക്ഷേപണമോ ചെയ്യുന്നതിന് മൂന്നു ദിവസം മുന്‍പെങ്കിലും വിശദവിവരങ്ങളോടെ നിശ്ചിത ഫോമില്‍  അപേക്ഷ എം.സി.എം.സിക്ക് നല്‍കണം. പരസ്യം നല്‍കുന്നത് മറ്റ് സംഘടനകളാണെങ്കില്‍ ഏഴു ദിവസം മുന്‍പ് സമര്‍പ്പിക്കണം. പരസ്യത്തിന്റെ ഉള്ളടക്കം സി.ഡിയിലോ ഡി.വി.ഡിയിലോ ആക്കി രണ്ട് പകര്‍പ്പുകളും സാക്ഷ്യപ്പെടുത്തിയ ട്രാന്‍സ്‌ക്രിപ്റ്റും അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കണം. പരസ്യത്തിന്റെ നിര്‍മാണച്ചെലവ്, ടെലികാസ്റ്റ് ചെയ്യുന്നതിനുള്ള ചെലവ് തുടങ്ങിയവ വ്യക്തമാക്കുന്ന നിശ്ചിത ഫോമിലാണ് അപേക്ഷ നല്‍കേണ്ടത്. പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനുള്ള പണം ചെക്കായോ ഡിമാന്റ് ഡ്രാഫ്റ്റായോ മാത്രമേ നല്‍കൂ എന്ന് വ്യക്തമാക്കുന്ന പ്രസ്താവനയും ഇതോടൊപ്പം ഉണ്ടാകണം.

അച്ചടിമാധ്യമങ്ങളില്‍ സ്ഥാനാര്‍ഥിയുടെ അറിവോടെയും അനുമതിയോടെയും വരുന്ന പരസ്യങ്ങളുടെ ചെലവ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെടുന്ന പരസ്യങ്ങള്‍ വിലയിരുത്തി കമ്മിറ്റി 48 മണിക്കൂറിനകം തീരുമാനമറിയിക്കും.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ കെ.ഗോപാലകൃഷ്ണന്‍ ചെയര്‍മാനായ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയില്‍  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍  പി. റഷീദ് ബാബു  കണ്‍വീനറും സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റും റവന്യൂ ഡിവിഷനല്‍ ഓഫീസറുമായ കെ.എം അബ്ദുള്‍ നാസര്‍, സോഷ്യല്‍ മീഡിയ എക്‌സ്‌പേര്‍ട്ട് സന്തോഷ് ക്രിസ്റ്റി, മഞ്ചേരി എഫ്.എം റേഡിയോ ഡയറക്ടര്‍ ടി.കെ മനോജന്‍ എന്നിവര്‍ സമിതി അംഗങ്ങളാണ്.
എം.സി.എം.സിയുടെ ദൈനം ദിന ചുമതലകള്‍ അസിസ്റ്റന്റ് നോഡല്‍    ഓഫീസര്‍ ഐ.ആര്‍ പ്രസാദിന്റെ നേതൃത്വത്തില്‍ സെലക്ഷന്‍ ഗ്രേഡ് ടൈപ്പിസ്റ്റ് എ.ഇ   ചന്ദ്രന്‍, ക്ലാര്‍ക്ക് രഞ്ജി.സി.ബാബു,  ടൈപ്പിസ്റ്റ് ആര്‍.സുമ, സിനിമാ ഓപ്പറേറ്റര്‍ രതീഷ്, ക്ലാര്‍ക്ക് ജംഷിദ്, ഇന്‍ഫര്‍മേഷന്‍ ഓഫീസ് സ്റ്റാഫ് റാഫി, ഓഫീസ് അറ്റന്‍ഡന്റ് പി.രമ്യ, പി. സുമിത്ര, സബ് എഡിറ്റര്‍ ടി.അനീഷ, കണ്ടന്റ് എഡിറ്റര്‍ ശരണ്യ, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്‍രുമാരായ കെ.എസ് രജീഷ്, ടി.പി നീതു, കെ.എസ് ആരതി, കെ. ആതിര, പി.രമ്യ, കെ. പ്രവീണ്‍ കുമാര്‍, ടി.കെ ജാസിം അഹമ്മദ് എന്നിവരാണ് നിര്‍വഹിക്കുന്നത്.