തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനു നിയോഗിക്കുന്ന കൗണ്ടിങ് ഏജന്റുമാർക്ക് കോവിഡ് ആന്റിജൻ പരിശോധനയ്ക്കായി ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും ഓരോ കേന്ദ്രങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റോ രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ ഇല്ലാതെ വോട്ടെണ്ണൽ ദിവസം ആരെയും കൗണ്ടിങ് ഹാളിൽ പ്രവേശിപ്പിക്കില്ലെന്നും കളക്ടർ അറിയിച്ചു.
 *വിവിധ മണ്ഡലങ്ങളിലെ ആന്റിജൻ പരിശോധനാ കേന്ദ്രങ്ങൾ*
1) വർക്കല – വർക്കല ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്
2) ആറ്റിങ്ങൽ – ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്
3) ചിറയിൻകീഴ് – ചിറയിൻകീഴ് താലൂക്ക് ഓഫിസ്
4) നെടുമങ്ങാട് – നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്
5) വാമനപുരം – ജി.എച്ച്.എസ്.എസ് വെഞ്ഞാറമൂട്
6) കഴക്കൂട്ടം – പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്
7) വട്ടിയൂർക്കാവ് – പട്ടം സെന്റ് മേരീസ് സ്‌കൂളിലെ മാർ ഗ്രിഗോറിയസ് ഓഡിറ്റോറിയം
8) തിരുവനന്തപുരം – തൈക്കാട് മോഡൽ സ്‌കൂൾ
9) നേമം – പാപ്പനംകോട് ശ്രീ ചിത്തിരതിരുനാൾ എൻജിനീയറിങ് കോളജ്
10) അരുവിക്കര – വെള്ളനാട് ഗവൺമെന്റ് എൽ.പി. സ്‌കൂൾ
11) പാറശാല – പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്
12) കാട്ടാക്കട – കാട്ടാക്കട കുളത്തുമ്മൽ ഗവ. എൽ.പി. സ്‌കൂൾ
13) കോവളം – ബാലരാമപുരം എച്ച്.എസ്.എസ്. ഹയർ സെക്കൻഡറി ബ്ലോക്ക് ഓഡിറ്റോറിയം
14) നെയ്യാറ്റിൻകര – നെയ്യാറ്റിൻകര ഗവൺമെന്റ് ബോയ്‌സ് എച്ച്.എസ്.എസ്. ഓഡിറ്റോറിയം
ഈ കേന്ദ്രങ്ങളിലെ പരിശോധനനയ്ക്കു പുറമേ ഐ.സി.എം.ആർ. അംഗീകരിച്ചിട്ടുള്ള മറ്റു ലാബുകളിലും പരിശോധന നടത്താമെന്നും കളക്ടർ അറിയിച്ചു.
*ജീവനക്കാർക്കു പരിശോധന കളക്ടറേറ്റിലും താലൂക്ക് ഓഫിസിലും*
കോവിഡ് വാക്‌സിനേഷന്റെ ഒന്നാം ഡോസ് സ്വീകരിച്ചവരും രണ്ടാം ഡോസ് സ്വീകരിക്കുന്നതിനു കാലാവധിയാകാത്തവരുമായ ജീവനക്കാർക്കും ആർ.ടി.പി.സി.ആർ, ആന്റിജൻ പരിശോധന നടത്തേണ്ട മറ്റു ജീവനക്കാർക്കുമായി ഇന്നും നാളെയും (ഏപ്രിൽ 30, മേയ് 01) കളക്ടറേറ്റിലും ജില്ലയിലെ താലൂക്ക് ഓഫിസുകളിലും ആന്റിജൻ പരിശോധന നടത്തും. ജീവനക്കാർ നിർബന്ധമായും പരിശോധന നടത്തി റിസൾട്ട് കൗണ്ടിങ് ഹാളിൽ ഹാജരാക്കണം.
കോവിഡ് വാക്‌സിനേഷൻ രണ്ടാം ഡോസ് സ്വീകരിക്കാൻ അർഹരായിട്ടും സ്വീകരിച്ചിട്ടില്ലാത്തവരും കൗണ്ടിങ് ഡ്യൂട്ടിയിലുള്ളതുമായ ജീവനക്കാർക്ക് ഇന്നു (ഏപ്രിൽ 30) രാവിലെ പത്തു മുതൽ നാലു വരെ ജില്ലയിലെ താലൂക്ക് ഓഫിസുകളിൽ കോവിഷീൽഡ് രണ്ടാം ഡോസും കളക്ടറേറ്റിൽ കോവാക്‌സിൻ രണ്ടാം ഡോസും നൽകുമെന്നും കളക്ടർ അറിയിച്ചു.