രാജ്യത്തെ ക്രിസ്തീയസഭാ ചരിത്രത്തിൽ അത്യുജ്ജ്വലമായ ചരിത്രം സൃഷ്ടിച്ച് ജീവിച്ച പുരോഹിത ശ്രേഷ്ഠനായ മാർത്തോമ്മാ വലിയ മെത്രാപൊലിത്ത മാർക്രിസോസ്റ്റം തിരുമേനിയുടെ ദേഹവിയോഗം നാടിന് വലിയ നഷ്ടമാണെന്ന് തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചന സന്ദേശത്തിൽ അറിയിച്ചു. സമൂഹത്തിന്റെ സമസ്തതലങ്ങളിലും തന്റെ സ്‌നേഹസ്പർശം കൊണ്ടു ദു:ഖിതരെ സമാശ്വാസിപ്പിച്ച അഭിവന്ദ്യനായ-ആത്മീയ ചൈതന്യമായിരുന്നു.