കാസർഗോഡ്;  അടിയന്തിര ഘട്ടങ്ങളില്‍ യാത്രാനുമതി തേടി പോലീസ് പാസിനായി അപേക്ഷിച്ച ജില്ലയിലെ 2006 പേര്‍ക്ക് ഇതുവരെ പാസ് അനുവദിച്ചു. ആകെ 11812 പേരാണ് പാസിന് അനുമതി തേടി ഓണ്‍ലൈനായി അപേക്ഷിച്ചത്. അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടതെങ്കിലും ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍, ഹോം നഴ്‌സുമാര്‍ എന്നിങ്ങനെ സ്വന്തമായി ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കുമാണ് പാസിന് അപേക്ഷിക്കാവുന്നത്.

വളരെ അത്യാവശ്യഘട്ടങ്ങളില്‍ ജില്ല വിട്ട് യാത്ര ചെയ്യുന്നതിനും ഇപാസ് ആവശ്യമാണ്. അടുത്ത ബന്ധുവിന്റെ മരണം, വിവാഹം, വളരെ അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, ഒരു രോഗിയെ ചികില്‍സാ ആവശ്യത്തിനായി മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകല്‍ മുതലായ കാര്യങ്ങള്‍ക്ക് മാത്രമേ ജില്ല വിട്ട് യാത്ര അനുവദിക്കൂ.

https://pass.bsafe.kerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെയാണ് ഇപാസിന് അപേക്ഷിക്കേണ്ടത്. ഇപാസ് ലഭിക്കുന്നതിന് കേരളാ പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത്, ട്രാവല്‍ പാസ്സിന് അപേക്ഷിക്കാം.