പാലക്കാട്: കോവിഡ്-19 ൻ്റെ പശ്ചാത്തലത്തിൽ പൊതുജനാരോഗ്യം മുന്നിൽ കണ്ടുകൊണ്ടും സംസ്ഥാനസർക്കാർ ഉത്തരവ് മാനിച്ച് കൊണ്ടും താഴെ പറയുന്ന നിബന്ധനകളോടെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ സ്വർണ്ണക്കടകൾ, തുണിക്കടകൾ എന്നിവ പ്രവർത്തിക്കുന്നതിന് അനുമതി നൽകി ഉത്തരവിട്ടു.
1. പരമാവധി 25 ശതമാനം ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി തുറന്നു പ്രവർത്തിക്കുന്നതാണ്.
2. പ്രവർത്തന സമയം ഉച്ചയ്ക്ക് 2 മണി വരെ മാത്രമായിരിക്കും. ഓൺലൈൻ / ഹോം ഡെലിവറി മാത്രമായിരിക്കും അനുവദിക്കുക.
3. രണ്ടാഴ്ച സമയത്തിനുള്ളിൽ വിവാഹം നടത്തുന്നവർക്ക് മാത്രം പരമാവധി ഒരു മണിക്കൂർ വരെ നേരിട്ട് പ്രവേശനം അനുവദിക്കും.
4.ഒരേസമയം 10 പേരിൽ കൂടുതൽ പേർ കടകളിൽ പ്രവേശിക്കരുത്.
5. കടകളിൽ കുട്ടികൾ, ഗർഭിണികൾ, 60 വയസ്സിനു മുകളിലുള്ളവർ എന്നിവർ പ്രവേശിക്കരുത്.
6.സ്ഥാപനങ്ങളിലെ ജീവനക്കാരും ഉപഭോക്താക്കളും നിർബന്ധമായും ശാരീരിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യണം. കൈകൾ സാനിറ്റൈസ് ചെയ്യുന്നതിനുള്ള സംവിധാനം കടകളിൽ ഒരുക്കിയിരിക്കണം. ഇക്കാര്യങ്ങൾ സ്ഥാപനത്തിലെ ഡിസ്റ്റൻസിംഗ് മാനേജർ പരിശോധിച്ച് ഉറപ്പു വരുത്തണം.
7.പൂർണമായും അടച്ചിട്ടിട്ടുള്ളതും കണ്ടെയ്ൻമെൻ്റ് സോൺ ആയതുമായ പ്രദേശങ്ങളിലും മേൽ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ പാടില്ല.
ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ, സെക്ടറൽ മജിസ്ട്രേറ്റുമാർ ഉത്തരവ് നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമം 2005 പ്രകാരമുള്ള ശിക്ഷ നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.