കോഴിക്കോട്‌:ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാലു കാറ്റഗറിയായി തിരിച്ച് നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും ഏർപ്പെടുത്തി.എ, ബി, സി, ഡി എന്നിങ്ങനെയാണ് വിഭാഗങ്ങള്‍. എ വിഭാഗത്തില്‍ എട്ട് ശതമാനത്തില്‍ താഴെ ശരാശരി ടി.പി.ആര്‍ ഉള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് ഉള്‍പ്പെടുത്തിയത്. എട്ടു മുതല്‍ 16 ശതമാനം വരെ ടി.പി.ആര്‍ ഉള്ളവയെ ബി വിഭാഗത്തിലും 16 മുതല്‍ 24 ശതമാനം വരെയുള്ളവയെ സി വിഭാഗത്തിലും 24 ശതമാനത്തിനു മുകളിലുള്ളവയെ ഡി വിഭാഗത്തിലും ഉൾപ്പെടുത്തി.

ടി.പി.ആര്‍ നിരക്കിനനുസരിച്ച് ജില്ലയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവ്

കാറ്റഗറി എ

എല്ലാ വിധ സര്‍ക്കാര്‍ – അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൊതുമേഖലാ
സ്ഥാപനങ്ങള്‍, ഭരണ സ്ഥാപനങ്ങള്‍ കമ്പനി, കോര്‍പ്പറേഷനുകള്‍ ബ്രാങ്കുകള്‍, ‍ എന്നിവ 50% ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വെച്ച് പ്രവര്‍ത്തനം നടത്താം. ബാക്കിയുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാം.
ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളും ചൊവ്വ ,വ്യാഴം ദിവസങ്ങളില്‍
പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ പ്രവര്‍ത്തനം നടത്താം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാവിധത്തിലുളള കടകളും അക്ഷയ
കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും ഉള്‍പ്പെടെ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണിവരെ 50% ജീവനക്കാരെ വെച്ച് തുറന്ന് പ്രവര്‍ത്തിപ്പിക്കാം. എല്ലാ വിധ പരീക്ഷകളും അനുവദനീയമാണ് (ശനി,ഞായര്‍ ഉള്‍പ്പെടെ)

ടാക്‌സി/ഒട്ടോറിക്ഷ വാഹനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താം . ടാക്‌സികളില്‍ – ഡ്രൈവര്‍ അടക്കം 14 പേരെയും ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ അടക്കം മൂന്നു പേരെയും യാത്രക്ക് അനുവദിക്കാം.
ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റുകളില്‍നിന്നും ബാറുകളില്‍നിന്നും മദ്യം പാര്‍സലായി വാങ്ങാവുന്നതാണ്. ജനക്കൂട്ടം നിയന്ത്രിക്കുന്നതിന് മെബൈല്‍ ആപ്പ് ഉപയോഗിക്കേണ്ടതാണ് .
ശാരീരിക അകലം പാലിച്ച് കായിക വിനോദങ്ങള്‍ തുറസ്സായ സ്ഥലങ്ങളില്‍
നടത്താവുന്നതാണ് . പ്രഭാതസവാരിയും, സായാഹ്ന സവാരിയും സാമൂഹിക അകലം പാലിച്ച് നടത്താം.
ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് – എഴ് മണിവരെ പാര്‍സല്‍ സംവിധാനം നടപ്പിലാക്കാവുന്നതും വൈകിട്ട്
മൂന്ന് മണിക്ക് ശേഷം രാത്രി 9.30 മണിവരെ ഹോംഡെലിവറി നടത്താവുന്നതുമാണ്. വീട്ടുജോലികള്‍ക്കുള്ള തൊഴിലാളികള്‍ക്ക് യാത്രകള്‍ അനുവദനീയമാണ്.
ആരാധനാലയങ്ങളില്‍ കര്‍ശന കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പരമാവധി 15 പേര്‍ക്ക് കുറഞ്ഞ സമയത്തേക്ക് പ്രവേശനം അനുവദിക്കാം.

ബി വിഭാഗത്തില്‍

എല്ലാ വിധ സര്‍ക്കാര്‍ – അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൊതുമേഖലാ
സ്ഥാപനങ്ങള്‍,സ്വയം ഭരണ സ്ഥാപനങ്ങള്‍ കമ്പനി,കോര്‍പ്പറേഷനുകള്‍,ബാങ്കുകള്‍ ,ധനകാര്യസ്ഥാപനങ്ങള്‍ എന്നിവ 50% ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വെച്ച് പ്രവർത്തിപ്പിക്കാം . ബാക്കിയുള്ള
ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാവുന്നതാണ്.
ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ചൊവ്വ,വ്യാഴം ദിവസങ്ങളില്‍
പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ പ്രവര്‍ത്തിപ്പിക്കാം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അവശ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന എല്ലാ കടകളും രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ഏഴ് മണിവരെ 50% ജിവനക്കാരെ വെച്ച് എല്ലാ ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിപ്പിക്കാം. മറ്റ് വാണിജ്യസ്ഥാപനങ്ങള്‍ 50% ജിവനക്കാരെ വെച്ച് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
അക്ഷയകേന്ദ്രങ്ങളും ജനസേവനകേന്ദ്രങ്ങളും എല്ലാദിവസവും രാവിലെ 7.00 മണി മുതല്‍ വൈകിട്ട് ഏഴ് മണിവരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം.

എല്ലാ സ്വകാര്യ സ്ഥാപനങ്ങളും 50% ജീവനക്കാരെ വെച്ച് തിങ്കള്‍,
ബുധന്‍,വെള്ളി ദിവസങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്രവര്‍
ത്തിപ്പിക്കാവുന്നതാണ് .എല്ലാ വിധ പരീക്ഷകളും അനുവദനീയമാണ് (ശനി,ഞായര്‍ ഉള്‍പ്പെടെ)
ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റുകളില്‍നിന്നും ബാറുകളില്‍നിന്നും മദ്യം പാര്‍സലായി വാങ്ങാവുന്നതാണ്. ജനക്കൂട്ടം നിയന്ത്രിക്കുന്നതിന് മൊബൈല്‍ ആപ്പ് ഉപയോഗിക്കേണ്ടതാണ് .
ശാരീരിക അകലം പാലിച്ച് കായിക വിനോദങ്ങള്‍ തുറസ്സായ സ്ഥലങ്ങളില്‍
നടത്താവുന്നതാണ്. പ്രഭാതസവാരിയും സായാഹ്ന സവാരിയും സാമൂഹിക – അകലം പാലിച്ച് നടത്താവുന്നതാണ് .
ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാവിലെ 7.00 മണിമുതല്‍ വൈകിട്ട് – 7.00 മണിവരെ പാര്‍സല്‍ സംവിധാനം നടപ്പിലാക്കാവുന്നതാണ്.വീട്ടുജോലികള്‍ക്കുള്ള തൊഴിലാളികള്‍ക്ക് യാത്രകള്‍ അനുവദനീയമാണ്.ആരാധനാലയങ്ങളില്‍ കര്‍ശന കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പരമാവധി 15 പേര്‍ക്ക് കുറഞ്ഞസമയത്തേക്ക് പ്രവേശനം അനുവദിക്കാം.

സി വിഭാഗം

എല്ലാ വിധ സര്‍ക്കാര്‍ – അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൊതുമേഖലാ
സ്ഥാപനങ്ങള്‍ സ്വയം ഭരണ സ്ഥാപനങ്ങള്‍ കമ്പനി, കോര്‍പ്പറേഷനുകള്‍, ബാങ്കുകള്‍ ധനകാര്യസ്ഥാപനങ്ങള്‍ എന്നിവ 25% ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വെച്ച് പ്രവര്‍ത്തനം നടത്താവുന്നതാണ് .ബാക്കിയുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാവുന്നതാണ്.
ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളും ചൊവ്വ , വ്യാഴം ദിവസങ്ങളില്‍
പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ പ്രവര്‍ത്തനം നടത്താവുന്നതാണ് .
ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില്‍പ്പന
കേന്ദ്രങ്ങള്‍ രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ഏഴ് മണിവരെ തുറന്ന് പ്രവര്‍
ത്തിപ്പിക്കാവുന്നതാണ് .
വിവാഹ പാര്‍ട്ടികള്‍ക്കായി ടെക്‌സ്‌റ്റൈല്‍സ്, ജുവലറി,ചെരുപ്പ് കടകള്‍
തുടങ്ങിയവയും വിദ്യാഭ്യാസ ആവശ്യത്തിനുള്ള ബുക്കുകള്‍ വില്‍പ്പന നടത്തുന്ന കടകളും, അവശ്യഉപകരണങ്ങളുടെയും വാഹനങ്ങളുടെയും റിപ്പയര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കടകളും എല്ലാ വെള്ളിയാഴ്ചയും രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ഏഴ് മണിവരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം.
ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട്
ഏഴ് മണിവരെ പാര്‍സല്‍ /ഹോം ഡെലിവറി സംവിധാനം നടപ്പിലാക്കാവുന്നതാണ്.

കാറ്റഗറി -ഡി

ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ഏഴ് മണിവരെ മാത്രം തുറന്ന് പ്രവര്‍ത്തിപ്പിക്കാം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം അനുവദിക്കുന്നതാണ് .

ഈ നിയന്ത്രണങ്ങള്‍ക്ക് പുറമെ ഇനിയൊരു സര്‍ക്കാര്‍ ഉത്തരവ് ഉണ്ടാവുന്നത് വരെ എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില്‍പ്പനകേന്ദ്രങ്ങള്‍ മാത്രം ഈ ദിവസങ്ങളില്‍ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണിവരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം.

ഓരോ വിഭാഗത്തിലും ഉൾപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങൾ :

എ വിഭാഗം

ചക്കിട്ടപ്പാറ, ചങ്ങരോത്ത്, പുറമേരി, കാക്കൂര്‍, വാണിമേല്‍, കൂരാച്ചുണ്ട്, മരുതോങ്കര, ഉണ്ണികുളം, കായണ്ണ, തലക്കുളത്തൂര്‍, കുന്നുമ്മല്‍, കടലുണ്ടി, കൂത്താളി, തിരുവള്ളൂര്‍, മേപ്പയ്യൂര്‍, പേരാമ്പ്ര, നരിപ്പറ്റ, കീഴരിയൂര്‍, ബാലുശ്ശേരി, വില്ല്യാപ്പള്ളി, കാവിലുംപാറ, ചേമഞ്ചേരി, ചെറുവണ്ണൂര്‍, ആയഞ്ചേരി, അത്തോളി, അരിക്കുളം, നൊച്ചാട്, എടച്ചേരി, ചെക്യാട്, ഓമശ്ശേരി, വളയം, കായക്കൊടി, തുറയൂര്‍, മൂടാടി, പനങ്ങാട്, ചെങ്ങോട്ടുകാവ് .

ബി വിഭാഗം

കുന്ദമംഗലം, ഒളവണ്ണ, പെരുവയല്‍, മണിയൂര്‍, പുതുപ്പാടി, കുറ്റ്യാടി, ഏറാമല, താമരശ്ശേരി, ഉളേള്യരി, മാവൂര്‍, വേളം, ചോറോട്, നരിക്കുനി, കക്കോടി, കൊടിയത്തൂര്‍, തൂണേരി, ചാത്തമംഗലം, അഴിയൂര്‍, മടവൂര്‍, നടുവണ്ണൂര്‍, കിഴക്കോത്ത്, ഒഞ്ചിയം, പയ്യോളി, തിരുവമ്പാടി, കട്ടിപ്പാറ, കുരുവട്ടൂര്‍, ചേളന്നൂര്‍, വടകര മുനിസിപ്പാലിറ്റി, നാദാപുരം, നന്മണ്ട, രാമനാട്ടുകര, കൂടരഞ്ഞി, തിക്കോടി, കാരശ്ശേരി, കൊടുവളളി, കോടഞ്ചേരി, കോട്ടൂര്‍, ഗ്രാമപഞ്ചായത്തുകളും കോഴിക്കോട് നഗരസഭ, കൊയിലാണ്ടി, പയ്യോളി, വടകര, രാമനാട്ടുകര, മുക്കം മുനിസിപ്പാലിറ്റികൾ

സി വിഭാഗം
പെരുമണ്ണ ഗ്രാമപഞ്ചായത്ത്, ഫറോക്ക് മുനിസിപ്പാലിറ്റി .

നിലവില്‍ ജില്ലയില്‍ ഡി വിഭാഗത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇല്ല.

ഈ നിബന്ധനകൾ പാലിക്കേണ്ടത് സ്ഥാപനങ്ങളുടെ മേധാവികളുടെയും പൗരന്‍മാരുടെയും ഉത്തരവാദിത്തമാണ്. നിബന്ധനകളുടെ ലംഘനം പൊതുജനാരോഗ്യദുരന്തത്തിലേക്ക് വഴി തെളിക്കും. നിരോധനങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ജില്ലാ പോലീസ് മേധാവികള്‍ നടപടി സ്വീകരിക്കും.
പൊതുജനാരോഗ്യത്തെയും ദുരന്തനിവാരണത്തെയും കണക്കിലെടുത്ത് ഇക്കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ അനുവദനീയമല്ല . ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്താനായി സെക്ടര്‍ മജിസ്‌ട്രേറ്റമാരെ നിയമിച്ചിട്ടുണ്ട് .