കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും പോലീസിന്റെയും സഹായത്തോടെ നിരന്തരമായി നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും ഏര്‍പ്പെടുത്തിയതിന്റെ ഫലമായി ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്ിതില്‍നിന്ന് 10.75 ശതമാനത്തിലെത്തിയതായി ജില്ലാ കളക്ടര്‍ സാംബശിവ റാവു അറിയിച്ചു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാലു കാറ്റഗറികളായി തിരിച്ച് നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും ഏര്‍പ്പെടുത്തി. എ, ബി, സി, ഡി എന്നിങ്ങനെയാണ് വിഭാഗങ്ങള്‍. എ വിഭാഗത്തില്‍ ആറ് ശതമാനത്തില്‍ താഴെ ശരാശരി ടി.പി.ആര്‍ ഉള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയാണ് ഉള്‍പ്പെടുത്തിയത്. ആറു മുതല്‍ 12 ശതമാനം വരെ ടി.പി.ആര്‍ ഉള്ളവയെ ബി വിഭാഗത്തിലും 12 മുതല്‍ 18 ശതമാനം വരെയുള്ളവയെ സി വിഭാഗത്തിലും 18 ശതമാനത്തിനു മുകളിലുള്ളവയെ ഡി വിഭാഗത്തിലും ഉള്‍പ്പെടുത്തി.

കാറ്റഗറി എ (നോര്‍മല്‍ ടിപിആര്‍) യില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങള്‍

വളയം, കാവിലുമ്പാറ, കായക്കൊടി, നരിപ്പറ്റ, കൂടരഞ്ഞി, ചക്കിട്ടപ്പാറ കുറ്റ്യാടി, മടവൂര്‍ , കൂരാച്ചുണ്ട്.

കാറ്റഗറി ബി (വെരി ഹൈ ടിപിആര്‍) യില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങള്‍

മരുതോങ്കര, പുറമേരി , നാദാപുരം, ചങ്ങരോത്ത്, നന്മണ്ട, ചാത്തമംഗലം, ചേമഞ്ചേരി, മാവൂര്‍, കുന്നുമ്മല്‍ , തിരുവള്ളൂര്‍, അഴിയൂര്‍, തൂണേരി, ആയഞ്ചേരി, വാണിമേല്‍, നൊച്ചാട്, കോട്ടൂര്‍ , ഓമശ്ശേരി, കായണ്ണ കോടഞ്ചേരി, പനങ്ങാട്, കട്ടിപ്പാറ, കാക്കൂര്‍, ബാലുശ്ശേരി, ഉണ്ണികുളം, കുന്ദമംഗലം, കൊടുവള്ളി, നരിക്കുനി, തിരുവമ്പാടി, ഒഞ്ചിയം, അരിക്കുളം, പേരാമ്പ്ര, മുക്കം മുന്‍സിപ്പാലിറ്റി, കുരുവട്ടൂര്‍ , എടച്ചേരി ,അത്തോളി, കിഴക്കോത്ത്, ചെക്യാട്, ഉള്ളിയേരി, രാമനാട്ടുകര, കടലുണ്ടി, വടകര മുനിസിപ്പാലിറ്റി മണിയൂര്‍, തലക്കുളത്തൂര്‍, ഫറോക്ക് മുനിസിപ്പാലിറ്റി, വേളം, ചെറുവണ്ണൂര്‍, ഏറാമല കോഴിക്കോട് കോര്‍പ്പറേഷന്‍.

കാറ്റഗറി സി (ക്രിട്ടിക്കല്‍ )യില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങള്‍

മൂടാടി, മേപ്പയ്യൂര്‍, പുതുപ്പാടി, കൊയിലാണ്ടി മുനിസിപ്പാലിറ്റി, കീഴരിയൂര്‍, വില്യാപ്പള്ളി, പെരുവയല്‍, കാരശ്ശേരി, പെരുമണ്ണ, ചോറോട് , കൂത്താളി, ചേളന്നൂര്‍, ചെങ്ങോട്ടുകാവ് , നടുവണ്ണൂര്‍, കൊടിയത്തൂര്‍ , കക്കോടി, പയ്യോളി മുനിസിപ്പാലിറ്റി, തിക്കോടി, താമരശ്ശേരി.

കാറ്റഗറി ഡി (ഹൈലി ക്രിട്ടിക്കല്‍) യില്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങള്‍

തുറയൂര്‍, ഒളവണ്ണ.

ടി.പി.ആര്‍ നിരക്കിനനുസരിച്ച് ഓരോ കാറ്റഗറിയിലെയും ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവ്

കാറ്റഗറി എ

സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍,സ്വയം ഭരണ സ്ഥാപനങ്ങള്‍ കമ്പനി,കോര്‍പ്പറേഷനുകള്‍ ,ബാങ്കുകള്‍ ധനകാര്യസ്ഥാപനങ്ങള്‍ എന്നിവ 50% ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വെച്ച് പ്രവര്‍ത്തിപ്പിക്കാം. ബാക്കിയുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാവുന്നതാണ്. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ചൊവ്വ ,വ്യാഴം ദിവസങ്ങളില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ പ്രവര്‍ത്തിപ്പിക്കാം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാവിധത്തിലുളള കടകളും അക്ഷയ കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും ഉള്‍പ്പെടെ രാവിലെ 7.00 മണി മുതല്‍ വൈകിട്ട് 7.00 മണിവരെ 50% ജീവനക്കാരെ വെച്ച് തുറന്ന് പ്രവര്‍
ത്തിപ്പിക്കാം. ശനി,ഞായര്‍ ദിവസങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിധ പരീക്ഷകളും അനുവദനീയമാണ്. ടാക്‌സി/ഒട്ടോറിക്ഷ വാഹനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താം. ടാക്‌സികളില്‍ ഡ്രൈവര്‍ അടക്കം4 പേരെയും ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ അടക്കം 3 പേരെയും യാത്രക്ക് അനുവദിക്കും. ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റുകളില്‍നിന്നും ബാറുകളില്‍നിന്നും മദ്യം പാര്‍സലായി വാങ്ങാം. ജനക്കൂട്ടം നിയന്ത്രിക്കുന്നതിന് മൊബൈല്‍ ആപ്പ് ഉപയോഗിക്കണം. ശാരീരിക അകലം പാലിച്ച് കായിക വിനോദങ്ങള്‍ തുറസ്സായ സ്ഥലങ്ങളില്‍ നടത്താം. പ്രഭാതസവാരിയും സായാഹ്ന സവാരിയും സാമൂഹിക അകലം പാലിച്ച് നടത്താം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാവിലെ 7.00 മണിമുതല്‍ വൈകീട്ട് 7.00 മണിവരെ പാര്‍സല്‍ സംവിധാനം നടപ്പിലാക്കാവുന്നതും വൈകിട്ട് 3.00 മണിക്ക് ശേഷം രാത്രി 9.30 വരെ ഹോം ഡെലിവറി നടത്താവുന്നതുമാണ്. വീട്ടുജോലികള്‍ക്കുള്ള തൊഴിലാളികള്‍ക്ക് യാത്രകള്‍ അനുവദനീയമാണ്. ആരാധനാലയങ്ങളില്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 15
പേര്‍ക്ക് കുറഞ്ഞ സമയത്തേക്ക് പ്രവേശനം അനുവദിക്കാം. പൊതുഗതാഗതം അനുവദനീയമാണ് .എല്ലാ ബസുകള്‍ക്കും സര്‍വ്വീസ്
നടത്താം. എന്നാല്‍ സീറ്റിംഗ് കപ്പാസിറ്റിയില്‍ കൂടുതല്‍ യാത്രക്കാരെ അനുവദിക്കാന്‍ പാടില്ല. ഈ നിബന്ധനകള്‍ ലംഘിക്കപ്പെട്ടാല്‍ ബസ്സുടമകള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ നടപടി സ്വീകരിക്കുകയും ബസ്സില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്കെതിരെ പിഴ ചുമത്തുകയും ചെയ്യും.

കാറ്റഗറി ബി

സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയം ഭരണ സ്ഥാപനങ്ങള്‍ കമ്പനി, കോര്‍പ്പറേഷനുകള്‍, ബാങ്കുകള്‍ ധനകാര്യസ്ഥാപനങ്ങള്‍ എന്നിവ 50% ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വെച്ച് പ്രവര്‍ത്തിപ്പിക്കാം. ബാക്കിയുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാം. ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ പ്രവര്‍ത്തനം നടത്താം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അവശ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന
എല്ലാ കടകളും രാവിലെ 7.00 മണിമുതല്‍ വൈകിട്ട് 7.00 മണിവരെ 50% ജിവനക്കാരെ വെച്ച് എല്ലാ ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിപ്പിക്കാം. മറ്റ് വാണിജ്യസ്ഥാപനങ്ങള്‍ 50% ജിവനക്കാരെ വെച്ച് തിങ്കള്‍ ,ബുധന്‍, വള്ളി ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാം. അക്ഷയകേന്ദ്രങ്ങളും ജനസേവനകേന്ദ്രങ്ങളും എല്ലാദിവസവും രാവിലെ 7.00 മണി മുതല്‍ വൈകിട്ട് 7.00 മണിവരെ പ്രവര്‍ത്തിപ്പിക്കാം. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും 50% ജീവനക്കാരെ വെച്ച് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിപ്പിക്കാം. ശനി,ഞായര്‍ ദിവസങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിധ പരീക്ഷകളും അനുവദനീയമാണ്. ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട് ലെറ്റുകളില്‍നിന്നും ബാറുകളില്‍നിന്നും മദ്യം
പാര്‍സലായി വാങ്ങാം. ജനക്കൂട്ടം നിയന്ത്രിക്കുന്നതിന് മൊബൈല്‍ ആപ്പ് ഉപയോഗിക്കണം. ശാരീരിക അകലം പാലിച്ച് തുറസ്സായ സ്ഥലങ്ങളില്‍ കായിക വിനോദങ്ങള്‍ നടത്താം. പ്രഭാതസവാരിയും സായാഹ്ന സവാരിയും സാമൂഹിക അകലം പാലിച്ച് നടത്താവുന്നതാണ്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാവിലെ 7.00 മണിമുതല്‍ വൈകിട്ട് 7.00 മണിവരെ പാര്‍സല്‍ സംവിധാനം നടപ്പിലാക്കാം. വീട്ടുജോലികള്‍ക്കുള്ള തൊഴിലാളികള്‍ക്ക് യാത്രകള്‍ അനുവദനീയമാണ്. ആരാധനാലയങ്ങളില്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 15 പേര്‍ക്ക് കുറഞ്ഞ സമയത്തേക്ക് പ്രവേശനം അനുവദിക്കാം. പൊതുഗതാഗതം അനുവദനീയമാണ്. എല്ലാ ബസുകള്‍ക്കും സര്‍വ്വീസ് നടത്താം. എന്നാല്‍ സീറ്റിംഗ് കപ്പാസിറ്റിയില്‍ കൂടുതല്‍ യാത്രക്കാരെ അനുവദിക്കാന്‍ പാടില്ല. ഈ നിബന്ധനകള്‍ ലംഘിക്കപ്പെട്ടാല്‍ ബസ്സുടമകള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ നടപടി സ്വീകരിക്കുകയും ബസ്സില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്കെതിരെ പിഴ ചുമത്തുകയും ചെയ്യും.

കാറ്റഗറി സി

സര്‍ക്കാര്‍- അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയം ഭരണ സ്ഥാപനങ്ങള്‍, കമ്പനി, കോര്‍പ്പറേഷനുകള്‍, ബാങ്കുകള്‍, ധനകാര്യസ്ഥാപനങ്ങള്‍ എന്നിവ 25% ജീവനക്കാരെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വെച്ച് പ്രവര്‍ത്തിപ്പിക്കാം. ബാക്കിയുള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാം. ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളും ചൊവ്വ ,വ്യാഴം ദിവസങ്ങളില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ പ്രവര്‍ത്തനം നടത്താം. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില്‍പ്പന
കേന്ദ്രങ്ങള്‍ രാവിലെ 7.00 മണിമുതല്‍ വൈകിട്ട് 7.00 മണിവരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം. വിവാഹ പാര്‍ട്ടികള്‍ക്കായി ടെക്‌സ്‌റ്റൈല്‍സ്, ജുവലറി, ചെരുപ്പ് കടകള്‍ തുടങ്ങിയവയും വിദ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങള്‍ വില്‍പ്പന നടത്തുന്ന കടകളും അവശ്യ ഉപകരണങ്ങളും വാഹനങ്ങളും റിപ്പയര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കടകളും എല്ലാ വെള്ളിയാഴ്ചയും രാവിലെ 7.00 മണിമുതല്‍ വൈകിട്ട് 7.00 മണിവരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാവിലെ 7.00 മണി മുതല്‍ വൈകിട്ട് 7.00 മണിവരെ പാര്‍സല്‍ /ഹോം ഡെലിവറി സംവിധാനം നടപ്പിലാക്കാം.

കാറ്റഗറി ഡി

ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്‍പ്പന
കേന്ദ്രങ്ങള്‍ രാവിലെ 7.00 മണിമുതല്‍ വൈകിട്ട് 7.00 മണിവരെ മാത്രം തുറന്ന്
പ്രവര്‍ത്തിപ്പിക്കാം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം.

ഈ നിയന്ത്രണങ്ങള്‍ക്ക് പുറമെ ഇനിയൊരു സര്‍ക്കാര്‍ ഉത്തരവ് ഉണ്ടാവുന്നത് വരെ എല്ലാ ശനിയാഴ്ചകളിലും ,ഞായറാഴ്ചകളിലും കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില്‍പ്പനകേന്ദ്രങ്ങള്‍ മാത്രം ഈ ദിവസങ്ങളില്‍ രാവിലെ 7.00 മണി മുതല്‍ വൈകിട്ട് 7.00 മണിവരെ തുറന്ന് പ്രവര്‍ത്തിപ്പിക്കാം.

ഈ നിബന്ധനകള്‍ പാലിക്കപ്പെടേണ്ടത് സ്ഥാപനമേധാവികളുടെയും പൗരന്‍മാരുടെയും ഉത്തരവാദിത്തമാണ്. നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 269, 188 പ്രകാരമുള്ള നടപടികള്‍ ജില്ലാ പോലീസ് മേധാവി സ്വീകരിക്കും. പൊതുജനാരോഗ്യവും ദുരന്തനിവാരണവും കണക്കിലെടുത്ത് ഇക്കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ അനുവദനീയമല്ല. ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്താനായി സെക്ടര്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ചിട്ടുണ്ട് . നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ സെക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട പോലീസ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും പോലീസിന്റെ നിരീക്ഷണം ഉണ്ടാകും.