കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 116 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കൊല്ലം കോര്‍പ്പറേഷന്‍, പരവൂര്‍ മുന്‍സിപ്പാലിറ്റി, കൊല്ലം താലൂക്കിലെ വിവിധ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. 90 കേസുകളില്‍ പിഴയീടാക്കി. 43 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കരുനാഗപ്പള്ളി, ആലപ്പാട്, ചവറ, കെ എസ് പുരം,നീണ്ടകര, ഓച്ചിറ, പന്മന, തഴവ, തെക്കുംഭാഗം, തേവലക്കര, തൊടിയൂര്‍ എന്നിവിടങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. 12 കേസുകളില്‍ പിഴയീടാക്കി. 98 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കൊട്ടാരക്കരയിലെ മുഴുവന്‍ പഞ്ചായത്തുകളിലും നടത്തിയ പരിശോധനയില്‍ ഒന്‍പതു കേസുകളില്‍ പിഴയീടാക്കി. 138 എണ്ണത്തിന് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ നേതൃത്വം നല്‍കി.
പുനലൂരില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ വിജയലക്ഷ്മിയുടെ നേതൃത്വത്തില്‍ പുനലൂര്‍, കരവാളൂര്‍, ഇടമുളയ്ക്കല്‍, അഞ്ചല്‍, അറയ്ക്കല്‍ ഭാഗങ്ങളില്‍ പരിശോധന നടത്തി. 13 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കുന്നത്തൂരിലെ വിവിധ പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മൂന്നു കേസുകളില്‍ പിഴ ഈടാക്കുകയും 23 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.
പത്തനാപുരത്ത് നടത്തിയ പരിശോധനയില്‍ രണ്ട് കേസുകള്‍ക്ക് പിഴയീടാക്കി. ഒന്‍പതു സ്ഥാനങ്ങള്‍ക്ക് താക്കീത് നല്‍കി.